തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പിഎഫ്ഐ ആഹ്വാനം ചെയ്ത ഹർത്താലിൽ നടന്നത് ആസൂത്രിത അക്രമമായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ 22-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ എല്ലാ ഭാഗങ്ങളിലും സംഘടിതവും അക്രമോത്സുകവുമായ നടപടികളാണുണ്ടായത്. അവർ ഒരു അജണ്ട മുന്നിൽ കണ്ടാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ഹർത്താലിൽ അക്രമം നടത്തിയവരിൽ കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കില്ല. കുറ്റവാളികൾ നിയമത്തിന്റെ കരങ്ങളിൽ എത്തണം.
താത്കാലിക ലാഭത്തിനായി വർഗീയ ശക്തികളുമായി കൂട്ടുകൂടാമെന്നു ചിലർ കരുതുന്നു. താത്കാലിക ലാഭത്തിനായി ഇത്തരക്കാരെ കൂടെ കൂട്ടിയവർ ചിന്തിക്കേണ്ട സമയമാണിത്. ഇത്തരം നീക്കങ്ങളെ മതനിരപേക്ഷതയുടെ ഭാഗമായി സമൂഹം എതിർക്കണം.
ഭൂരിപക്ഷ വർഗീയതയെ നേരിടാൻ ന്യൂനപക്ഷ വർഗീയതയെ ഉപയോഗിക്കുന്നതാണ് നമ്മുടെ നാട്ടിൽ കാണാനാകുന്നത്. കേരളം വർഗീയതയെ താലോലിക്കുന്ന നാടല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ എല്ലാ ഭാഗങ്ങളിലും സംഘടിതവും അക്രമോത്സുകവുമായ നടപടികളാണുണ്ടായത്. അവർ ഒരു അജണ്ട മുന്നിൽ കണ്ടാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ഹർത്താലിൽ അക്രമം നടത്തിയവരിൽ കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കില്ല. കുറ്റവാളികൾ നിയമത്തിന്റെ കരങ്ങളിൽ എത്തണം.
താത്കാലിക ലാഭത്തിനായി വർഗീയ ശക്തികളുമായി കൂട്ടുകൂടാമെന്നു ചിലർ കരുതുന്നു. താത്കാലിക ലാഭത്തിനായി ഇത്തരക്കാരെ കൂടെ കൂട്ടിയവർ ചിന്തിക്കേണ്ട സമയമാണിത്. ഇത്തരം നീക്കങ്ങളെ മതനിരപേക്ഷതയുടെ ഭാഗമായി സമൂഹം എതിർക്കണം.
ഭൂരിപക്ഷ വർഗീയതയെ നേരിടാൻ ന്യൂനപക്ഷ വർഗീയതയെ ഉപയോഗിക്കുന്നതാണ് നമ്മുടെ നാട്ടിൽ കാണാനാകുന്നത്. കേരളം വർഗീയതയെ താലോലിക്കുന്ന നാടല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.