റെനീഷ് മാത്യു
കണ്ണൂർ: റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ തിരിച്ചടവ് കാലാവധി പുനഃക്രമീകരണം കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകൾ കേരളത്തിൽ നടപ്പിലാക്കുന്നില്ലെന്ന് ആക്ഷേപം.
കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്ക് വായ്പാ തിരിച്ചടവ് പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് 2021 മേയ് അഞ്ചിന് സർക്കുലർ ഇറക്കിയത്. റിസർവ് ബാങ്കിന്റെ അംഗീകാരമുള്ള ബാങ്കുകൾക്ക് സർക്കുലർ നൽകുകയും ചെയ്തു. 2023 സെപ്റ്റംബർ 30 വരെയാണ് വായ്പാതിരിച്ചടവ് കാലാവധി നീട്ടിയിരിക്കുന്നത്.
കേരളത്തിലെ പൊതുമേഖലാ ബാങ്കുകൾ റിസർവ് ബാങ്കിന്റെ ഈ നിർദേശം പാലിക്കുകയും ചെയ്യുന്നുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തിൽ വരുമാനം കുറഞ്ഞതുമൂലം തിരിച്ചടവിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പുനഃക്രമീകരണം ചോദിച്ചുവാങ്ങണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
കൂടാതെ റിസർവ് ബാങ്ക് വായ്പ പുനഃക്രമീകരണത്തിന്റെ ആനുകൂല്യങ്ങൾ വ്യക്തിഗത വായ്പകൾക്കും ലഭ്യമാക്കണമെന്നും വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും റൂറൽ ബാങ്കുകളും ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങളും ഈ നിർദേശം നടപ്പിലാക്കണമെന്നും സർക്കുലറിൽ പറഞ്ഞിട്ടുണ്ട്.
ഭവനവായ്പ, ഭവനനവീകരണ വായ്പ, വിദ്യാഭ്യാസ വായ്പ, വീട്ടുപകരണങ്ങൾ വാങ്ങിക്കാനെടുത്ത വായ്പ, ക്രെഡിറ്റ് കാർഡ് കുടിശിക, കാർ/ടൂവീലർ വായ്പ, വ്യക്തികൾ എടുത്തിട്ടുള്ള ബിസിനസ് വായ്പ, സ്വർണപ്പണയത്തിൽ എടുത്ത വ്യക്തിഗത വായ്പകൾ എന്നിവയ്ക്കും തിരിച്ചടവ് സാവകാശം കൊടുക്കണമെന്നാണ് നിർദേശം. എന്നാൽ, റിസർവ് ബാങ്കിന്റെ ഈ നിർദേശത്തോട് കേരളത്തിലെ സഹകരണ വകുപ്പും സഹകരണ ബാങ്കുകളും മുഖംതിരിക്കുകയും ജപ്തി നടപടികളുമായി മുന്നോട്ടുപോകുകയുമാണ് ചെയ്യുന്നത്.
കണ്ണൂർ: റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ തിരിച്ചടവ് കാലാവധി പുനഃക്രമീകരണം കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകൾ കേരളത്തിൽ നടപ്പിലാക്കുന്നില്ലെന്ന് ആക്ഷേപം.
കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്ക് വായ്പാ തിരിച്ചടവ് പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് 2021 മേയ് അഞ്ചിന് സർക്കുലർ ഇറക്കിയത്. റിസർവ് ബാങ്കിന്റെ അംഗീകാരമുള്ള ബാങ്കുകൾക്ക് സർക്കുലർ നൽകുകയും ചെയ്തു. 2023 സെപ്റ്റംബർ 30 വരെയാണ് വായ്പാതിരിച്ചടവ് കാലാവധി നീട്ടിയിരിക്കുന്നത്.
കേരളത്തിലെ പൊതുമേഖലാ ബാങ്കുകൾ റിസർവ് ബാങ്കിന്റെ ഈ നിർദേശം പാലിക്കുകയും ചെയ്യുന്നുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തിൽ വരുമാനം കുറഞ്ഞതുമൂലം തിരിച്ചടവിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പുനഃക്രമീകരണം ചോദിച്ചുവാങ്ങണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
കൂടാതെ റിസർവ് ബാങ്ക് വായ്പ പുനഃക്രമീകരണത്തിന്റെ ആനുകൂല്യങ്ങൾ വ്യക്തിഗത വായ്പകൾക്കും ലഭ്യമാക്കണമെന്നും വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും റൂറൽ ബാങ്കുകളും ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങളും ഈ നിർദേശം നടപ്പിലാക്കണമെന്നും സർക്കുലറിൽ പറഞ്ഞിട്ടുണ്ട്.
ഭവനവായ്പ, ഭവനനവീകരണ വായ്പ, വിദ്യാഭ്യാസ വായ്പ, വീട്ടുപകരണങ്ങൾ വാങ്ങിക്കാനെടുത്ത വായ്പ, ക്രെഡിറ്റ് കാർഡ് കുടിശിക, കാർ/ടൂവീലർ വായ്പ, വ്യക്തികൾ എടുത്തിട്ടുള്ള ബിസിനസ് വായ്പ, സ്വർണപ്പണയത്തിൽ എടുത്ത വ്യക്തിഗത വായ്പകൾ എന്നിവയ്ക്കും തിരിച്ചടവ് സാവകാശം കൊടുക്കണമെന്നാണ് നിർദേശം. എന്നാൽ, റിസർവ് ബാങ്കിന്റെ ഈ നിർദേശത്തോട് കേരളത്തിലെ സഹകരണ വകുപ്പും സഹകരണ ബാങ്കുകളും മുഖംതിരിക്കുകയും ജപ്തി നടപടികളുമായി മുന്നോട്ടുപോകുകയുമാണ് ചെയ്യുന്നത്.