തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ. ദേവേന്ദ്രകുമാർ ദൊധാവത് കേരളം വിടാൻ ഒരുങ്ങുന്നു.
രാജസ്ഥാൻ സ്വദേശിയായ ദൊധാവത് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകാൻ അപേക്ഷ സമർപ്പിച്ചു. വൈകാതെ ഇക്കാര്യത്തിൽ തീരുമാനമാകും. ഗവർണർ- സർക്കാർ തർക്കത്തിനു പിന്നാലെയാണ് കേരള കേഡർ ഉദ്യോഗസ്ഥൻ കൂടിയായ സെക്രട്ടറി കേരളം വിടാൻ ഒരുങ്ങുന്നതെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിച്ചതിനു പിന്നിൽ സർക്കാരും ഗവർണറും തമ്മിലുള്ള തർക്കവുമായി ഒരു ബന്ധവുമില്ലെന്നാണു രാജ്ഭവൻ വിശദീകരണം.
പി. സദാശിവം ഗവർണറായിരിക്കേ 2016 ഏപ്രിലിലാണ് ദേവേന്ദ്രകുമാർ ദൊധാവത് ഗവർണറുടെ സെക്രട്ടറിയായി ചുമതലയേറ്റത്. രാജ്ഭവനിൽ തുടർച്ചയായി ആറര വർഷം പിന്നിട്ട സാഹചര്യത്തിലാണ് ഇനി കുറച്ചു നാൾ ഡൽഹിയിലേക്കോ രാജസ്ഥാനിലേക്കോ മാറ്റം തേടുന്നതെന്നാണു വിശദീകരണം.
രാജസ്ഥാൻ സ്വദേശിയായ ദൊധാവത് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകാൻ അപേക്ഷ സമർപ്പിച്ചു. വൈകാതെ ഇക്കാര്യത്തിൽ തീരുമാനമാകും. ഗവർണർ- സർക്കാർ തർക്കത്തിനു പിന്നാലെയാണ് കേരള കേഡർ ഉദ്യോഗസ്ഥൻ കൂടിയായ സെക്രട്ടറി കേരളം വിടാൻ ഒരുങ്ങുന്നതെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിച്ചതിനു പിന്നിൽ സർക്കാരും ഗവർണറും തമ്മിലുള്ള തർക്കവുമായി ഒരു ബന്ധവുമില്ലെന്നാണു രാജ്ഭവൻ വിശദീകരണം.
പി. സദാശിവം ഗവർണറായിരിക്കേ 2016 ഏപ്രിലിലാണ് ദേവേന്ദ്രകുമാർ ദൊധാവത് ഗവർണറുടെ സെക്രട്ടറിയായി ചുമതലയേറ്റത്. രാജ്ഭവനിൽ തുടർച്ചയായി ആറര വർഷം പിന്നിട്ട സാഹചര്യത്തിലാണ് ഇനി കുറച്ചു നാൾ ഡൽഹിയിലേക്കോ രാജസ്ഥാനിലേക്കോ മാറ്റം തേടുന്നതെന്നാണു വിശദീകരണം.