കൊച്ചി: ഹർത്താൽ സംബന്ധിച്ച് ഹൈക്കോടതിയുടെ ഇന്നലത്തെ വിധി കേരളത്തിലെ ജനങ്ങൾക്കും, പ്രത്യേകിച്ച് വ്യാപാരികൾക്കും സംരംഭകർക്കും പ്രതീക്ഷ നൽകുന്നതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഹർത്താലിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങൾക്കു നേരെ അക്രമം അഴിച്ചു വിടുന്നവരും അതിന് ആഹ്വാനം ചെയ്യുന്ന നേതൃത്വവും നഷ്ടം നൽകേണ്ടി വരും. നഷ്ടം സംഭവിക്കുന്ന വ്യാപാരികളും സംരംഭകരും സംഘടനയെ സമീപിച്ചാൽ എല്ലാ സഹായവും ചെയ്യും.
ഒരു രാഷ്ട്രീയ പാർട്ടിയോടും സംഘടനയ്ക്ക് പ്രത്യേക വിധേയത്വമോ വിരോധമോ ഇല്ല. ആശയപരമായതും ജനാധിപത്യത്തിലൂന്നിയതുമായ രാഷ്ട്രീയ പ്രതിഷേധങ്ങൾ നടത്താൻ ഏതു സംഘടനയ്ക്കും അവകാശമുണ്ട്. അതു പ്രത്യക്ഷ രാഷ്ട്രീയ ചിത്രത്തിൽ ഉൾപ്പെടാൻ ആഗ്രഹിക്കാത്ത സംരംഭകരുടെ ജീവനോപാധി തകർത്തു കൊണ്ടുള്ളതാകരുത്. അത്തരം പ്രവണതകൾക്കെതിരേ ശക്തമായ നിയമനടപടികളിലേക്ക് പോകുമെന്നും സംസ്ഥാന രക്ഷാധികാരികളായ കെ. ഹസൻകോയ, കമലാലയം സുകു, പ്രസിഡന്റ് എസ്. എസ്. മനോജ്, ജനറൽ സെക്രട്ടറി പാപ്പനംകോട് രാജപ്പൻ, ട്രഷറർ അഞ്ചൽ എം. നസീർ, വൈസ് പ്രസിഡന്റ് കെ. എം. നാസറുദ്ദീൻ എന്നിവർ പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടിയോടും സംഘടനയ്ക്ക് പ്രത്യേക വിധേയത്വമോ വിരോധമോ ഇല്ല. ആശയപരമായതും ജനാധിപത്യത്തിലൂന്നിയതുമായ രാഷ്ട്രീയ പ്രതിഷേധങ്ങൾ നടത്താൻ ഏതു സംഘടനയ്ക്കും അവകാശമുണ്ട്. അതു പ്രത്യക്ഷ രാഷ്ട്രീയ ചിത്രത്തിൽ ഉൾപ്പെടാൻ ആഗ്രഹിക്കാത്ത സംരംഭകരുടെ ജീവനോപാധി തകർത്തു കൊണ്ടുള്ളതാകരുത്. അത്തരം പ്രവണതകൾക്കെതിരേ ശക്തമായ നിയമനടപടികളിലേക്ക് പോകുമെന്നും സംസ്ഥാന രക്ഷാധികാരികളായ കെ. ഹസൻകോയ, കമലാലയം സുകു, പ്രസിഡന്റ് എസ്. എസ്. മനോജ്, ജനറൽ സെക്രട്ടറി പാപ്പനംകോട് രാജപ്പൻ, ട്രഷറർ അഞ്ചൽ എം. നസീർ, വൈസ് പ്രസിഡന്റ് കെ. എം. നാസറുദ്ദീൻ എന്നിവർ പറഞ്ഞു.