തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ പിതാവിനെയും മകളേയും ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിക്ക് പ്രതിമാസം നൽകിയിരുന്ന 1,86,000 രൂപയുടെ പരസ്യം പിൻവലിച്ചതായി അച്ചായൻസ് ഗോൾഡ് കോട്ടയം മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും ഇത്തരം പെരുമാറ്റം പൊതുജനം പ്രതീക്ഷിക്കുന്നില്ല. മകളുടെ കണ്സഷൻ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തർക്കത്തിനിടെ ആക്രമിക്കപ്പെട്ട പിതാവ് പ്രേമനനും കുടുംബത്തിനും അച്ചായൻസ് ഗോൾഡിന്റെ എല്ലാവിധ പിന്തുണയും എപ്പോഴും ഉണ്ടായിരിക്കും.
കെഎസ്ആർടിസി ജീവനക്കാരിൽ നിന്നു മർദനമേറ്റ മലയിൻകീഴ് മാധവ കവി സർക്കാർ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി രേഷ്മയ്ക്ക് അടുത്ത മൂന്നു വർഷം യാത്ര ചെയ്യുന്നതിനാവശ്യമായ തുക കാട്ടാക്കടയിലെ വീട്ടിലെത്തി പിതാവിനെ ഏൽപ്പിച്ചതായും ടോണി വർക്കിച്ചൻ അറിയിച്ചു.
കെഎസ്ആർടിസി ജീവനക്കാരിൽ നിന്നു മർദനമേറ്റ മലയിൻകീഴ് മാധവ കവി സർക്കാർ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി രേഷ്മയ്ക്ക് അടുത്ത മൂന്നു വർഷം യാത്ര ചെയ്യുന്നതിനാവശ്യമായ തുക കാട്ടാക്കടയിലെ വീട്ടിലെത്തി പിതാവിനെ ഏൽപ്പിച്ചതായും ടോണി വർക്കിച്ചൻ അറിയിച്ചു.