കൊച്ചി: അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയാല്‍ പറന്നു പൊങ്ങിയ ഡ്രോണ്‍ പറപറക്കും. ഡ്രോണുകളെ നിര്‍വീര്യമാക്കാനും തകര്‍ക്കാനും ശേഷിയുള്ള കേരള പോലീസിന്റെ ആന്റി ഡ്രോണ്‍ മൊബൈല്‍ വെഹിക്കിളായ ഈഗിൾ ഐ പ്രവര്‍ത്തന സജ്ജമായതോടെയാണ് ഈ മേഖലയിലെ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിയാകുന്നത്. പോലീസിന്റെ ഡ്രോണ്‍ ഫോറൻസിക് വിഭാഗം പുറത്തിറക്കിയ പുത്തന്‍ സാങ്കേതികവിദ്യയിലൂന്നിയ വാഹനം കൊച്ചിയിലെ കൊക്കൂണ്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറക്കി.
ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്തുള്‍പ്പെടെ വ്യാപകമായ പശ്ചാത്തലത്തിലാണു ജീപ്പില്‍ ഘടിപ്പിച്ചിരിക്കുന്ന ആന്റി ഡ്രോണ്‍ വെഹിക്കിളിന്റെ പിറവി. ഇതിലെ റഡാറിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനാകും.
ഡ്രോണിന്റെ വേഗവും ലക്ഷ്യവുമെല്ലാം വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കംപ്യൂട്ടറില്‍ തെളിയുന്നതോടെ ഇതിനെ നിമിഷങ്ങള്‍ക്കകം നിര്വീര്യമാക്കാനാകും. ജാമര്‍ ഉപയോഗിച്ചാകും ഡ്രോണിന്റെ പ്രവർത്തനങ്ങള്‍ക്ക് തടയൊരുക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം ഡ്രോണ്‍ തദ്ദേശീയമായി വികസിപ്പിക്കുന്നതും പോലീസ് സേനയുടെ ഭാഗമാകുന്നതും.
ജീപ്പില്‍ ഒരുക്കിയിരിക്കുന്ന സംവിധാനമായതിനാല്‍ എവിടെയും ഉപയോഗിക്കാനാകും. വൈകാതെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതു പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനങ്ങള്‍ നല്‍കുകയാണ് പോലീസിന്റെ ലക്ഷ്യം.
വിഐപികളുടെ സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും വിവിധതരം ഡ്രോണുകള്‍ വികസിപ്പിക്കുന്നുണ്ടെന്നും നിരീക്ഷണം, ദുരന്തനിവാരണം, ഭാരം വഹിക്കല്‍, ആരുടെയും കണ്ണില്‍പ്പെടാത്ത ചെറുത് എന്നിങ്ങനെ എട്ടുതരം ഡ്രോണുകളുടെ നിര്‍മാണ പണിപ്പുരയിലാണ് പോലീസിന്റെ ഡ്രോണ്‍ ഫോറൻസിക് വിഭാഗം.
ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്തുള്‍പ്പെടെ വ്യാപകമായ പശ്ചാത്തലത്തിലാണു ജീപ്പില്‍ ഘടിപ്പിച്ചിരിക്കുന്ന ആന്റി ഡ്രോണ്‍ വെഹിക്കിളിന്റെ പിറവി. ഇതിലെ റഡാറിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനാകും.
ഡ്രോണിന്റെ വേഗവും ലക്ഷ്യവുമെല്ലാം വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കംപ്യൂട്ടറില്‍ തെളിയുന്നതോടെ ഇതിനെ നിമിഷങ്ങള്‍ക്കകം നിര്വീര്യമാക്കാനാകും. ജാമര്‍ ഉപയോഗിച്ചാകും ഡ്രോണിന്റെ പ്രവർത്തനങ്ങള്‍ക്ക് തടയൊരുക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം ഡ്രോണ്‍ തദ്ദേശീയമായി വികസിപ്പിക്കുന്നതും പോലീസ് സേനയുടെ ഭാഗമാകുന്നതും.
ജീപ്പില്‍ ഒരുക്കിയിരിക്കുന്ന സംവിധാനമായതിനാല്‍ എവിടെയും ഉപയോഗിക്കാനാകും. വൈകാതെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതു പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനങ്ങള്‍ നല്‍കുകയാണ് പോലീസിന്റെ ലക്ഷ്യം.
വിഐപികളുടെ സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും വിവിധതരം ഡ്രോണുകള്‍ വികസിപ്പിക്കുന്നുണ്ടെന്നും നിരീക്ഷണം, ദുരന്തനിവാരണം, ഭാരം വഹിക്കല്‍, ആരുടെയും കണ്ണില്‍പ്പെടാത്ത ചെറുത് എന്നിങ്ങനെ എട്ടുതരം ഡ്രോണുകളുടെ നിര്‍മാണ പണിപ്പുരയിലാണ് പോലീസിന്റെ ഡ്രോണ്‍ ഫോറൻസിക് വിഭാഗം.