പത്തനംതിട്ട: പൊതു വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരത്തിനായി ഖാദർ കമ്മറ്റി സർക്കാരിലേക്ക് സമർപ്പിച്ച രണ്ടാം ഘട്ട റിപ്പോർട്ടിലും അപ്രായോഗികവും അശാസ്ത്രീയവുമായ നിരവധി ശിപാർശകളെന്ന് അധ്യാപക സംഘടനകൾ.
ഒന്നാംഘട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ഒരു ഡയറക്ടറേറ്റിനു കീഴിൽ കൊണ്ടു വന്നിരുന്നു. രണ്ടാംഘട്ട റിപ്പോർട്ടിൽ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി തലങ്ങളിലെ പ്രത്യേകതകളും ആവശ്യകതകളും പരിഗണിക്കാതെ തികച്ചും ഉപരിപ്ലവമായ നിർദ്ദേശങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് ചൂണ്ടിക്കാട്ടി.
ഹയർ സെക്കൻഡറിയിൽ നിലവിലുള്ള നാല് കോർ വിഷയങ്ങൾ മൂന്നാക്കി ചുരുക്കുന്നതിനുള്ള ശിപാർശ അംഗീകരിക്കാനാവില്ല. പ്ലസ്ടു പഠനത്തിൽ നിലവിൽ പരസ്പര പൂരകമായി നിൽക്കുന്ന കോർ വിഷയങ്ങളിൽ കുറവ് വരുത്തുന്നത് പഠനത്തിന്റെ ആധികാരികതയെയും വിശാലമായ ഉപരിപഠന സാധ്യതയെയും ഇല്ലാതാക്കും.
ക്ലാസ് മുറികളിലെ വിദ്യാർഥികളുടെ എണ്ണം നാൽപത്തി അഞ്ചിൽ കൂടരുതെന്ന് നിർദ്ദേശിക്കുമ്പോഴും ഹയർ സെക്കൻഡറി മേഖലയിൽ ഇതെങ്ങനെ നടപ്പാക്കുമെന്ന് വിശദീകരിക്കുന്നില്ല. നിലവിൽ അതാത് വർഷം നടത്തുന്ന മാർജിനൽ ഇൻക്രീസിലൂടെ കുട്ടികളുടെ എണ്ണം 60 ഉം 65 ഉം ആയി ഉയരുകയാണ്. പുതിയ റിപ്പോർട്ടിൽ ഇതു മറികടക്കാനുള്ള നിർദ്ദേശത്തിനു പകരം ഒരു ക്ലാസിൽ 45 കുട്ടികളിൽ കൂടുതൽ അധികരിച്ചാൽ അടുത്ത ബാച്ച് തുടങ്ങാൻ മിനിമം 20 പേർ വേണമെന്ന നിർദ്ദേശം ഇരട്ടത്താപ്പാണ്.
മൂല്യനിർണയത്തിനു പകരം വിലയിരുത്തൽ സമീപനമെന്നത് ഉയർന്ന ക്ലാസുകളിൽ പ്രായോഗികമല്ല. പരീക്ഷാ ദിനങ്ങൾ കുറക്കുന്നതിന് രാവിലെയും ഉച്ചയ്ക്കുമായി സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർഥികളെ ഇടകലർത്തി പരീക്ഷകൾ നടത്താനുള്ള നിർദ്ദേശം പരീക്ഷിച്ച് പരാജയപ്പെട്ടതുമാണ്. ഒന്നും രണ്ടും വർഷങ്ങളിൽ പൊതു പരീക്ഷകൾ നടക്കുന്ന ഹയർസെക്കൻഡറി മേഖലയിലെ പരീക്ഷകളെ പ്രഹസനമാക്കുന്നതിനു മാത്രമേ ഈ തീരുമാനം സഹായിക്കൂ.
പഠനമാധ്യമം മലയാളത്തിലേക്ക് മാറ്റണമെന്ന ശിപാർശയും ഉയർന്ന ക്ലാസുകളിൽ അപ്രായോഗികമാണ്. എൻസിഇആർടി സിലബസ് പ്രകാരമുള്ള പുസ്തകങ്ങൾ പിന്തുടരുന്ന ഉയർന്ന ക്ലാസുകളിൽ ബോധന മാധ്യമം മാറ്റുന്നത് ബുദ്ധിമുട്ടുണ്ടാക്കും. വിദ്യാലയത്തിന്റെ അധികാരിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് യഗ്യതയ്ക്കും ജോലി പരിചയത്തിനും പുറമേ മറ്റുള്ള മാനദണ്ഡങ്ങൾ കൂടി കൊണ്ടുവരാനുള്ള ശിപാർശ സ്വജനപക്ഷപാതത്തിലേക്കും തെറ്റായ കീഴ് വഴക്കങ്ങളിലേക്കും നയിക്കുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.
ഒന്നാംഘട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ഒരു ഡയറക്ടറേറ്റിനു കീഴിൽ കൊണ്ടു വന്നിരുന്നു. രണ്ടാംഘട്ട റിപ്പോർട്ടിൽ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി തലങ്ങളിലെ പ്രത്യേകതകളും ആവശ്യകതകളും പരിഗണിക്കാതെ തികച്ചും ഉപരിപ്ലവമായ നിർദ്ദേശങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് ചൂണ്ടിക്കാട്ടി.
ഹയർ സെക്കൻഡറിയിൽ നിലവിലുള്ള നാല് കോർ വിഷയങ്ങൾ മൂന്നാക്കി ചുരുക്കുന്നതിനുള്ള ശിപാർശ അംഗീകരിക്കാനാവില്ല. പ്ലസ്ടു പഠനത്തിൽ നിലവിൽ പരസ്പര പൂരകമായി നിൽക്കുന്ന കോർ വിഷയങ്ങളിൽ കുറവ് വരുത്തുന്നത് പഠനത്തിന്റെ ആധികാരികതയെയും വിശാലമായ ഉപരിപഠന സാധ്യതയെയും ഇല്ലാതാക്കും.
ക്ലാസ് മുറികളിലെ വിദ്യാർഥികളുടെ എണ്ണം നാൽപത്തി അഞ്ചിൽ കൂടരുതെന്ന് നിർദ്ദേശിക്കുമ്പോഴും ഹയർ സെക്കൻഡറി മേഖലയിൽ ഇതെങ്ങനെ നടപ്പാക്കുമെന്ന് വിശദീകരിക്കുന്നില്ല. നിലവിൽ അതാത് വർഷം നടത്തുന്ന മാർജിനൽ ഇൻക്രീസിലൂടെ കുട്ടികളുടെ എണ്ണം 60 ഉം 65 ഉം ആയി ഉയരുകയാണ്. പുതിയ റിപ്പോർട്ടിൽ ഇതു മറികടക്കാനുള്ള നിർദ്ദേശത്തിനു പകരം ഒരു ക്ലാസിൽ 45 കുട്ടികളിൽ കൂടുതൽ അധികരിച്ചാൽ അടുത്ത ബാച്ച് തുടങ്ങാൻ മിനിമം 20 പേർ വേണമെന്ന നിർദ്ദേശം ഇരട്ടത്താപ്പാണ്.
മൂല്യനിർണയത്തിനു പകരം വിലയിരുത്തൽ സമീപനമെന്നത് ഉയർന്ന ക്ലാസുകളിൽ പ്രായോഗികമല്ല. പരീക്ഷാ ദിനങ്ങൾ കുറക്കുന്നതിന് രാവിലെയും ഉച്ചയ്ക്കുമായി സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർഥികളെ ഇടകലർത്തി പരീക്ഷകൾ നടത്താനുള്ള നിർദ്ദേശം പരീക്ഷിച്ച് പരാജയപ്പെട്ടതുമാണ്. ഒന്നും രണ്ടും വർഷങ്ങളിൽ പൊതു പരീക്ഷകൾ നടക്കുന്ന ഹയർസെക്കൻഡറി മേഖലയിലെ പരീക്ഷകളെ പ്രഹസനമാക്കുന്നതിനു മാത്രമേ ഈ തീരുമാനം സഹായിക്കൂ.
പഠനമാധ്യമം മലയാളത്തിലേക്ക് മാറ്റണമെന്ന ശിപാർശയും ഉയർന്ന ക്ലാസുകളിൽ അപ്രായോഗികമാണ്. എൻസിഇആർടി സിലബസ് പ്രകാരമുള്ള പുസ്തകങ്ങൾ പിന്തുടരുന്ന ഉയർന്ന ക്ലാസുകളിൽ ബോധന മാധ്യമം മാറ്റുന്നത് ബുദ്ധിമുട്ടുണ്ടാക്കും. വിദ്യാലയത്തിന്റെ അധികാരിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് യഗ്യതയ്ക്കും ജോലി പരിചയത്തിനും പുറമേ മറ്റുള്ള മാനദണ്ഡങ്ങൾ കൂടി കൊണ്ടുവരാനുള്ള ശിപാർശ സ്വജനപക്ഷപാതത്തിലേക്കും തെറ്റായ കീഴ് വഴക്കങ്ങളിലേക്കും നയിക്കുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.