തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറുടെ പുനർ നിയമനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ പ്രോസിക്യൂഷൻ അനുമതി നൽകണമോയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിക്കണം. ഗവർണർ അനുമതി നൽകിയാലേ കേസിൽ തുടർനടപടിയുമായി മുന്നോട്ടു പോകാനാകൂ.
മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മുഖ്യമന്ത്രി സമ്മർദം ചെലുത്തിയെന്ന ഗവർണറുടെ വെളിപ്പെടുത്തലും, ഇതു സംബന്ധിച്ച് ഗവർണർക്ക് മുഖ്യമന്ത്രി നൽകിയ കത്തുകളും ഗവർണർ തന്നെ പുറത്തുവിട്ടിരുന്നു.
മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമാണെന്നും അദ്ദേഹത്തിനെതിരേ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കോണ്ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്.
പരാതിയിൽ പ്രാഥമിക വാദം കേട്ട കോടതി, തുടർവാദത്തിനായി 29ലേക്കു മാറ്റി. പ്രോസിക്യൂഷൻ അനുമതിയില്ലെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, അനുമതിക്ക് രാജ്ഭവനെ സമീപിക്കാമെന്ന് പരാതിക്കാരൻ അറിയിച്ചു. തുടർന്നു മുഖ്യമന്ത്രിക്കെതിരേയുള്ള പ്രോസിക്യൂഷൻ അനുമതിക്കുള്ള അപേക്ഷ ജ്യോതികുമാർ ഗവർണറുടെ ഓഫീസിൽ സമർപ്പിച്ചു.
ഒക്ടോബർ മൂന്നിന് മടങ്ങി യെത്തുന്ന ഗവർണർക്ക് ഇക്കാര്യത്തിലും തീരുമാനം എടുക്കേണ്ടി വരും. അഴിമതിനിരോധന നിയമം അനുസരിച്ച് കുറ്റാരോപിതന്റെ വിശദീകരണം കേട്ട ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
ഗോപിനാഥ് രവീന്ദ്രനു കണ്ണൂർ വിസിയായി പുനർനിയമനം നൽകണമെന്ന് മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്ത് നൽകിയതിനെതിരേ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ നേരത്തേ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ പ്രോ ചാൻസലർ പദവി ഉപയോഗിച്ചാണ് ചാൻസലർ കൂടിയായ ഗവർണർക്കു മന്ത്രി കത്തെഴുതിയതെന്ന വാദം അംഗീകരിച്ച് പരാതി തള്ളിയിരുന്നു.
മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മുഖ്യമന്ത്രി സമ്മർദം ചെലുത്തിയെന്ന ഗവർണറുടെ വെളിപ്പെടുത്തലും, ഇതു സംബന്ധിച്ച് ഗവർണർക്ക് മുഖ്യമന്ത്രി നൽകിയ കത്തുകളും ഗവർണർ തന്നെ പുറത്തുവിട്ടിരുന്നു.
മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമാണെന്നും അദ്ദേഹത്തിനെതിരേ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കോണ്ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്.
പരാതിയിൽ പ്രാഥമിക വാദം കേട്ട കോടതി, തുടർവാദത്തിനായി 29ലേക്കു മാറ്റി. പ്രോസിക്യൂഷൻ അനുമതിയില്ലെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, അനുമതിക്ക് രാജ്ഭവനെ സമീപിക്കാമെന്ന് പരാതിക്കാരൻ അറിയിച്ചു. തുടർന്നു മുഖ്യമന്ത്രിക്കെതിരേയുള്ള പ്രോസിക്യൂഷൻ അനുമതിക്കുള്ള അപേക്ഷ ജ്യോതികുമാർ ഗവർണറുടെ ഓഫീസിൽ സമർപ്പിച്ചു.
ഒക്ടോബർ മൂന്നിന് മടങ്ങി യെത്തുന്ന ഗവർണർക്ക് ഇക്കാര്യത്തിലും തീരുമാനം എടുക്കേണ്ടി വരും. അഴിമതിനിരോധന നിയമം അനുസരിച്ച് കുറ്റാരോപിതന്റെ വിശദീകരണം കേട്ട ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
ഗോപിനാഥ് രവീന്ദ്രനു കണ്ണൂർ വിസിയായി പുനർനിയമനം നൽകണമെന്ന് മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്ത് നൽകിയതിനെതിരേ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ നേരത്തേ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ പ്രോ ചാൻസലർ പദവി ഉപയോഗിച്ചാണ് ചാൻസലർ കൂടിയായ ഗവർണർക്കു മന്ത്രി കത്തെഴുതിയതെന്ന വാദം അംഗീകരിച്ച് പരാതി തള്ളിയിരുന്നു.