കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടില്‍നിന്ന് പെന്‍ഡ്രൈവുകള്‍ പിടിച്ചെടുത്തു. ദേശീയ ചെയര്മാന് ഒ.എം.എ. സലാമിനെ മലപ്പുറം മഞ്ചേരി കിഴക്കേത്തലയിലെ വീട്ടില്‍ നിന്നാണു കസ്റ്റഡിയിലെടുത്തത്. ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തെയും വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ദേശീയ വൈസ് ചെയര്മാന് ഇ.എം. അബ്ദുള്‍ റഹ്മാനെ എറണാകുളം കളമശേരിയില്‍നിന്നും, സംസ്ഥാന അധ്യക്ഷന്‍ സി.പി. മുഹമ്മദ് ബഷീറിനെ തിരുനാവായയിലെ വീട്ടില്‍നിന്നും സംസ്ഥാന സെക്രട്ടറി കെ. മുഹമ്മദലിയെ വളാഞ്ചേരിയില്‍നിന്നും കസ്റ്റഡിയിലെടുത്തു.
സംസ്ഥാന കമ്മിറ്റി ഓഫീസിലെ മുന്‍ അക്കൗണ്ടന്റ് താനൂര്‍ സ്വദേശി കെ.പി. ജസീറും ദേശീയനേതാവ് പി. കോയയും മുന്‍ ദേശീയ പ്രസിഡന്റും സ്ഥാപക നേതാവുമായ ഇ. അബൂബക്കറും കസ്റ്റഡിയിലുള്ളവരുടെ കൂട്ടത്തിലുണ്ട്.
കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലടക്കം നാലിടങ്ങളില്‍ പരിശോധന നടന്നു. കാസര്‍ഗോഡ് ജില്ലയില്‍ രണ്ടിടങ്ങളിലായിരുന്നു റെയ്ഡ്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ രണ്ടിടങ്ങളില്‍ വീതം പരിശോധന നടന്നു. കസ്റ്റഡിയിലുള്ള നേതാക്കളുടെ സാമ്പത്തിക ഇടപാടുകളും യാത്രാരേഖകളും പരിശോധിച്ചുവരികയാണ്.
രണ്ടര മാസത്തെ മുന്നൊരുക്കം
രണ്ടര മാസമായി റെയ്ഡിനുള്ള മുന്നൊരുക്കത്തിലായിരുന്നു എന്‍ഐഎ. സംസ്ഥാനത്ത് ഇരുപതോളം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ നീരിക്ഷിച്ചു വരികയായിരുന്നു. 21 നാണ് റെയ്ഡിന് പദ്ധതിയിട്ടിരുന്നതെങ്കിലും പൊതു അവധിയായതിനാല്‍ ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.
സുരക്ഷയ്ക്കായി എണ്ണൂറോളം വരുന്ന സിആര്‍പിഎഫ് സേനയെ ഇക്കഴിഞ്ഞ 18 മുതല്‍ പലഘട്ടങ്ങളായി കേരളത്തില്‍ എത്തിച്ചു. 21 ന് വൈകിട്ട് മാത്രമാണ് ദൗത്യം എന്താണെന്നു പോലും ഇവരോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് സേനയെ പല സംഘങ്ങളായി തിരിച്ച് റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ വിന്യസിച്ചു.
റെയ്ഡ് സംബന്ധിച്ച് കേരള പോലീസിന് വിവരം ലഭിച്ചിരുന്നതായും സൂചനയുണ്ട്. സുരക്ഷാ കാരണങ്ങളാൽ പോലീസത് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. പ്രശ്നസാധ്യതയുള്ള 20 സ്ഥലങ്ങളിലെ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് എന്‍ഐഎ മുന്‍കൂട്ടി വിവരം കൈമാറിയിരുന്നു. എന്തെങ്കിലും അനിഷ്ട സംഭവം ഉണ്ടായാല്‍ ഇടപെടല്‍ നടത്താനും ആവശ്യപ്പെട്ടിരുന്നു.
ദേശീയ വൈസ് ചെയര്മാന് ഇ.എം. അബ്ദുള്‍ റഹ്മാനെ എറണാകുളം കളമശേരിയില്‍നിന്നും, സംസ്ഥാന അധ്യക്ഷന്‍ സി.പി. മുഹമ്മദ് ബഷീറിനെ തിരുനാവായയിലെ വീട്ടില്‍നിന്നും സംസ്ഥാന സെക്രട്ടറി കെ. മുഹമ്മദലിയെ വളാഞ്ചേരിയില്‍നിന്നും കസ്റ്റഡിയിലെടുത്തു.
സംസ്ഥാന കമ്മിറ്റി ഓഫീസിലെ മുന്‍ അക്കൗണ്ടന്റ് താനൂര്‍ സ്വദേശി കെ.പി. ജസീറും ദേശീയനേതാവ് പി. കോയയും മുന്‍ ദേശീയ പ്രസിഡന്റും സ്ഥാപക നേതാവുമായ ഇ. അബൂബക്കറും കസ്റ്റഡിയിലുള്ളവരുടെ കൂട്ടത്തിലുണ്ട്.
കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലടക്കം നാലിടങ്ങളില്‍ പരിശോധന നടന്നു. കാസര്‍ഗോഡ് ജില്ലയില്‍ രണ്ടിടങ്ങളിലായിരുന്നു റെയ്ഡ്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ രണ്ടിടങ്ങളില്‍ വീതം പരിശോധന നടന്നു. കസ്റ്റഡിയിലുള്ള നേതാക്കളുടെ സാമ്പത്തിക ഇടപാടുകളും യാത്രാരേഖകളും പരിശോധിച്ചുവരികയാണ്.
രണ്ടര മാസത്തെ മുന്നൊരുക്കം
രണ്ടര മാസമായി റെയ്ഡിനുള്ള മുന്നൊരുക്കത്തിലായിരുന്നു എന്‍ഐഎ. സംസ്ഥാനത്ത് ഇരുപതോളം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ നീരിക്ഷിച്ചു വരികയായിരുന്നു. 21 നാണ് റെയ്ഡിന് പദ്ധതിയിട്ടിരുന്നതെങ്കിലും പൊതു അവധിയായതിനാല്‍ ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.
സുരക്ഷയ്ക്കായി എണ്ണൂറോളം വരുന്ന സിആര്‍പിഎഫ് സേനയെ ഇക്കഴിഞ്ഞ 18 മുതല്‍ പലഘട്ടങ്ങളായി കേരളത്തില്‍ എത്തിച്ചു. 21 ന് വൈകിട്ട് മാത്രമാണ് ദൗത്യം എന്താണെന്നു പോലും ഇവരോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് സേനയെ പല സംഘങ്ങളായി തിരിച്ച് റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ വിന്യസിച്ചു.
റെയ്ഡ് സംബന്ധിച്ച് കേരള പോലീസിന് വിവരം ലഭിച്ചിരുന്നതായും സൂചനയുണ്ട്. സുരക്ഷാ കാരണങ്ങളാൽ പോലീസത് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. പ്രശ്നസാധ്യതയുള്ള 20 സ്ഥലങ്ങളിലെ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് എന്‍ഐഎ മുന്‍കൂട്ടി വിവരം കൈമാറിയിരുന്നു. എന്തെങ്കിലും അനിഷ്ട സംഭവം ഉണ്ടായാല്‍ ഇടപെടല്‍ നടത്താനും ആവശ്യപ്പെട്ടിരുന്നു.