തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോക്സഭയിലേക്ക് മത്സരിക്കാനിറങ്ങിയാൽ സ്വാഗതം ചെയ്യാൻ മടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യൻകാളി ഹാളിൽ കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ 64-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗവർണർ ഉടൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന പല തവണ നൽകിക്കഴിഞ്ഞു. ജനങ്ങളുടെ ഇടയിലേക്കിറങ്ങുമെന്ന് കഴിഞ്ഞ ദിവസവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഏതു ബഹുമാന്യൻ ബിജെപിക്കൊപ്പം ചേർന്നാലും ജനങ്ങൾ അതിന് അനുസരിച്ച നിലപാട് സ്വീകരിക്കും.
സംസ്ഥാനത്തിന്റെ അധികാരം കവരുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. അതിനൊപ്പം സംസ്ഥാനത്തെ ശ്വാസംമുട്ടിക്കാനും സാന്പത്തികമായി ഞെരുക്കാനാകുമോയെന്ന് നോക്കുന്നു. ഈ താത്പര്യങ്ങളിൽ പലതും ഗവർണർ മുഖേന നടപ്പാക്കാനാണ് ശ്രമം. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിനു തടയിടാൻ ബിജെപിയും യുഡിഎഫും ശ്രമിക്കുകയാണ്. അതിന്റെ കൂടെ താനുമുണ്ടെന്നു പറഞ്ഞ് ഗവർണറും പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നത് ദുർവ്യയമാണെന്ന് ആർഎസ്എസിന്റെ ഗുരുജി ഗോൾവാൾക്കർ ഹിന്ദുക്കളോട് ഉപദേശിച്ചു. പിന്നീട് യാദൃച്ഛികമായി അറസ്റ്റിലായപ്പോൾ മാപ്പ് എഴുതി നൽകി രക്ഷപ്പെട്ടു. ഇത്തരം ആളുകളെ ബിജെപി സ്വാതന്ത്ര്യസമര സേനാനികളായി അവതരിപ്പിച്ചാൽ എങ്ങനെ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഗവർണർ ഉടൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന പല തവണ നൽകിക്കഴിഞ്ഞു. ജനങ്ങളുടെ ഇടയിലേക്കിറങ്ങുമെന്ന് കഴിഞ്ഞ ദിവസവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഏതു ബഹുമാന്യൻ ബിജെപിക്കൊപ്പം ചേർന്നാലും ജനങ്ങൾ അതിന് അനുസരിച്ച നിലപാട് സ്വീകരിക്കും.
സംസ്ഥാനത്തിന്റെ അധികാരം കവരുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. അതിനൊപ്പം സംസ്ഥാനത്തെ ശ്വാസംമുട്ടിക്കാനും സാന്പത്തികമായി ഞെരുക്കാനാകുമോയെന്ന് നോക്കുന്നു. ഈ താത്പര്യങ്ങളിൽ പലതും ഗവർണർ മുഖേന നടപ്പാക്കാനാണ് ശ്രമം. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിനു തടയിടാൻ ബിജെപിയും യുഡിഎഫും ശ്രമിക്കുകയാണ്. അതിന്റെ കൂടെ താനുമുണ്ടെന്നു പറഞ്ഞ് ഗവർണറും പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നത് ദുർവ്യയമാണെന്ന് ആർഎസ്എസിന്റെ ഗുരുജി ഗോൾവാൾക്കർ ഹിന്ദുക്കളോട് ഉപദേശിച്ചു. പിന്നീട് യാദൃച്ഛികമായി അറസ്റ്റിലായപ്പോൾ മാപ്പ് എഴുതി നൽകി രക്ഷപ്പെട്ടു. ഇത്തരം ആളുകളെ ബിജെപി സ്വാതന്ത്ര്യസമര സേനാനികളായി അവതരിപ്പിച്ചാൽ എങ്ങനെ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.