കൊട്ടാരക്കര: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടി സി ബസിൽനിന്നു റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥിയെ ഉപേക്ഷിച്ച് ബസ് ജീവനക്കാർ. ബസ് നിർത്താനോ വിദ്യാർഥിയെ ആശുപത്രിയിലാക്കാനോ ജീവനക്കാർ തയാറായില്ലെന്ന് മറ്റു വിദ്യാർഥികൾ പറഞ്ഞു. ബസ് നിർത്തണമെന്ന് സഹപാഠികൾ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഗൗനിച്ചില്ല.
ചൊവ്വാഴ്ച വൈകുന്നേരം 4.15ന് എഴുകോൺ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. എഴുകോൺ ടെക്നിക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി നാന്തിതിരിക്കൽ ഷീബാ ഭവനിൽ സുനിലി (14) നാണ് അപകടമുണ്ടായത്. കൊട്ടാരക്കരയിൽനിന്നുള്ള കരുനാഗപ്പള്ളി ബസിലാണ് സുനിലും സഹപാഠികളും കയറിയത്.
ബസിൽ തിരക്കായിരുന്നതിനാൽ വാതിൽപ്പടിയിൽ നിന്നായിരുന്നു യാത്ര. ബസ് വളവ് തിരിഞ്ഞപ്പോഴാണ് സുനിൽ തെറിച്ചു വീണത്. വിദ്യാർഥിയുടെ തലയ്ക്കും മുഖത്തും കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. വിദ്യാർഥി തെറിച്ചുവീണെന്നുവിളിച്ചു പറഞ്ഞിച്ചിട്ടും അര കിലോമീറ്റർ പിന്നിട്ട് ചീരങ്കാവിലാണ് ബസ് നിർത്തിയത്.
പരിക്കുപറ്റി റോഡിൽ കിടന്ന സുനിലിനെ അതുവഴി വന്ന ബൈക്ക് യാത്രക്കാരനും കൊട്ടാരക്കരയിലെ ഹോം ഗാർഡ് സുരേഷ് ബാബുവും ചേർന്നാണ് കുണ്ടറയിലും പിന്നീട് കൊല്ലം ആശുപത്രികളിലുമെത്തിച്ചത്. രക്ഷിതാക്കൾ കൊല്ലം ഡിപ്പോയിൽ പരാതി നൽകിയെങ്കിലും ഒന്നുമറിയില്ല എന്ന മറുപടിയാണു ലഭിച്ചതെന്ന് പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരം 4.15ന് എഴുകോൺ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. എഴുകോൺ ടെക്നിക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി നാന്തിതിരിക്കൽ ഷീബാ ഭവനിൽ സുനിലി (14) നാണ് അപകടമുണ്ടായത്. കൊട്ടാരക്കരയിൽനിന്നുള്ള കരുനാഗപ്പള്ളി ബസിലാണ് സുനിലും സഹപാഠികളും കയറിയത്.
ബസിൽ തിരക്കായിരുന്നതിനാൽ വാതിൽപ്പടിയിൽ നിന്നായിരുന്നു യാത്ര. ബസ് വളവ് തിരിഞ്ഞപ്പോഴാണ് സുനിൽ തെറിച്ചു വീണത്. വിദ്യാർഥിയുടെ തലയ്ക്കും മുഖത്തും കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. വിദ്യാർഥി തെറിച്ചുവീണെന്നുവിളിച്ചു പറഞ്ഞിച്ചിട്ടും അര കിലോമീറ്റർ പിന്നിട്ട് ചീരങ്കാവിലാണ് ബസ് നിർത്തിയത്.
പരിക്കുപറ്റി റോഡിൽ കിടന്ന സുനിലിനെ അതുവഴി വന്ന ബൈക്ക് യാത്രക്കാരനും കൊട്ടാരക്കരയിലെ ഹോം ഗാർഡ് സുരേഷ് ബാബുവും ചേർന്നാണ് കുണ്ടറയിലും പിന്നീട് കൊല്ലം ആശുപത്രികളിലുമെത്തിച്ചത്. രക്ഷിതാക്കൾ കൊല്ലം ഡിപ്പോയിൽ പരാതി നൽകിയെങ്കിലും ഒന്നുമറിയില്ല എന്ന മറുപടിയാണു ലഭിച്ചതെന്ന് പറയുന്നു.