തിരുവനന്തപുരം: ഗവർണർ ശിപാർശ ചെയ്ത് ഒന്നര വർഷം കഴിഞ്ഞിട്ടും രാജ്ഭവനിലെ ചില തസ്തികകളിലെ ശബളപരിഷ്ക ണത്തിൽ സർക്കാർ നടപടിയായില്ല.
കംപ്ട്രോളർ, അറ്റൻഡർ, ഹെഡ് ബട്ലർ, ഡ്രൈവർ തസ്തികകളുടെ ശമ്പള വർധന ആവശ്യപ്പെട്ടാണ് രാജ്ഭവൻ, ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയത്. രാജ്ഭവനിലെ തസ്തികകളുടെ ശമ്പള വർധന സംബന്ധിച്ച് ശമ്പള കമ്മിഷന് രാജ്ഭവൻ നിർദേശം സമർപ്പിക്കുകയും കമ്മീഷൻ ശിപാർശ നൽകുകയും ചെയ്തിരുന്നു. എന്നാൽ ശമ്പള പരിഷ്കരണ ഉത്തരവിൽ ഈ ശിപാർശ ഉൾപ്പെടുത്തിയില്ല.
രാജ്ഭവനിൽ ഒഴിവുള്ള ഡ്രൈവർ തസ്തികകളിലേക്ക് മറ്റു സർക്കാർ വകുപ്പുകളിലെ ഡ്രൈവർമാരെ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ അപേക്ഷ ക്ഷണിച്ചു. 30നു മുൻപ് അപേക്ഷ പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പിൽ നൽകണമെന്നാണ് നിർദേശം. അതിനിടെ, രാജ്ഭവന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടു ഗവർണർക്കു മാറി താമസിക്കാൻ കോവളം ഗസ്റ്റ് ഹൗസ് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ൪ക്കാ൪ തള്ളിയിരുന്നു.
കംപ്ട്രോളർ, അറ്റൻഡർ, ഹെഡ് ബട്ലർ, ഡ്രൈവർ തസ്തികകളുടെ ശമ്പള വർധന ആവശ്യപ്പെട്ടാണ് രാജ്ഭവൻ, ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയത്. രാജ്ഭവനിലെ തസ്തികകളുടെ ശമ്പള വർധന സംബന്ധിച്ച് ശമ്പള കമ്മിഷന് രാജ്ഭവൻ നിർദേശം സമർപ്പിക്കുകയും കമ്മീഷൻ ശിപാർശ നൽകുകയും ചെയ്തിരുന്നു. എന്നാൽ ശമ്പള പരിഷ്കരണ ഉത്തരവിൽ ഈ ശിപാർശ ഉൾപ്പെടുത്തിയില്ല.
രാജ്ഭവനിൽ ഒഴിവുള്ള ഡ്രൈവർ തസ്തികകളിലേക്ക് മറ്റു സർക്കാർ വകുപ്പുകളിലെ ഡ്രൈവർമാരെ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ അപേക്ഷ ക്ഷണിച്ചു. 30നു മുൻപ് അപേക്ഷ പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പിൽ നൽകണമെന്നാണ് നിർദേശം. അതിനിടെ, രാജ്ഭവന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടു ഗവർണർക്കു മാറി താമസിക്കാൻ കോവളം ഗസ്റ്റ് ഹൗസ് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ൪ക്കാ൪ തള്ളിയിരുന്നു.