ജോണ്സണ് വേങ്ങത്തടം
കോട്ടയം: നേതാക്കളുടെ അപ്രമാദിത്വത്തെ പൊളിച്ചു യൂണിയനുകളെ കൂച്ചുവിലങ്ങിട്ടു കെഎസ്ആര്‍ടിസി. പ്രൊട്ടക്റ്റഡ് നേതാക്കളുടെ എണ്ണം വെട്ടികുറച്ചും സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ തീരുമാനിച്ചും ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക നടപ്പിലാക്കിയും കെഎസ്ആര്‍ടിസിയും സര്‍ക്കാരും മുന്നോട്ടു പോകുന്നതു യൂണിയനുകള്‍ക്കു തിരിച്ചടിയായി. നിലവില്‍ അഞ്ചാം തീയതി ശമ്പളം നല്‍കാനുള്ള തീരുമാനമായിട്ടുണ്ട്.
ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു മാസം തോറും 50 കോടി രൂപ കെഎസ്ആര്‍ടിസിക്കു സര്‍ക്കാര്‍ നല്‍കും. എന്നാല്‍ ഏതെങ്കിലും വിഷയത്തിന്റെ പേരില്‍ യൂണിയനുകള്‍ സമരം നടത്തിയാല്‍ അഞ്ചിനുള്ള ശമ്പളം വൈകുമെന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തില്‍ എത്തുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ പ്രൊട്ടക്റ്റഡ് ജീവനക്കാരുടെ എണ്ണം 315 ആയിരുന്നു. ഈ യൂണിയന് നേതാക്കള്‍ക്കു സ്ഥലമാറ്റമില്ല. ഇവരാണ് ഓരോ ഡിപ്പോകള്‍ പോലും ഭരിക്കുന്നത്. കാന്റീനും കടമുറികള്‍ ലേലത്തിനു കൊടുക്കുന്നതു പോലും ഇവരാണ്.
ഡിപ്പോയിലെ അധികാരികളായ എടിഒയ്ക്കൊന്നും ഒരു അധികാരവുമില്ലായിരുന്നു. പ്രൊട്ടക്റ്റഡ് യൂണിയന് നേതാക്കളുടെ എണ്ണം അമ്പതായി നിജപ്പെടുത്തിയാണ് യൂണിയനെ ലോക്കിട്ടിരിക്കുന്നത്. 23 പേരും സിഐടിയു നേതാക്കളാണ്. ടിഡിഎഫില്‍ നിന്ന് 15 പേരും ബിഎംസില് നിന്ന് 12 പേരും പ്രൊട്ടക്റ്റഡ് വിഭാഗത്തില്‍ ഉള്‍പ്പെടും.
കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച സുശീല്‍ഖന്ന കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത്. സിംഗിള്‍ ഡ്യൂട്ടിക്കെതിരേ യൂണിയനുകള്‍ക്ക് പ്രതിഷേധമുണ്ട്. എന്നാല്‍ സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുമെന്നു എല്‍ഡിഎഫ് പ്രകടനപത്രികയിലുള്ളതാണെന്നു മന്ത്രി ആന്റണി രാജു ദീപികയോട് പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ 93 ഡിപ്പോകളിലെ 93 അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകള്‍ ഭാരിച്ച നഷ്ടമാണ് കെഎസ്ആര്‍ടിസിക്കു വരുത്തി വയ്ക്കുമെന്നതു കണ്ടെത്തി ഓരോ ജില്ലകളിലും ഒരെണ്ണം വീതമാക്കി വെട്ടികുറച്ചത് യൂണിയനുകള്‍ക്ക് തിരിച്ചടിയായി.
എന്നാല്‍ ജീവനക്കാരെ പരമാവധി സംരക്ഷിച്ചുള്ള പ്രവര്‍ത്തനമാണ് കെഎസ്ആര്‍ടിസി നടത്തുന്നതെന്നും അതിന്റെ ഭാഗമായിട്ടാണ് 11 വര്‍ഷമായി നടപ്പിലാക്കാത്ത ശമ്പളപരിഷ്കരണം നടപ്പിലാക്കിയതെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കുന്നത്.
15 കോടി രൂപയുടെ അധികബാധ്യതയാണ് ഇതുമൂലം കെഎസ്ആര്‍ടിസിക്ക് ഉണ്ടായതെങ്കിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കു സംരക്ഷണം നല്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദി്ത്വമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം: നേതാക്കളുടെ അപ്രമാദിത്വത്തെ പൊളിച്ചു യൂണിയനുകളെ കൂച്ചുവിലങ്ങിട്ടു കെഎസ്ആര്‍ടിസി. പ്രൊട്ടക്റ്റഡ് നേതാക്കളുടെ എണ്ണം വെട്ടികുറച്ചും സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ തീരുമാനിച്ചും ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക നടപ്പിലാക്കിയും കെഎസ്ആര്‍ടിസിയും സര്‍ക്കാരും മുന്നോട്ടു പോകുന്നതു യൂണിയനുകള്‍ക്കു തിരിച്ചടിയായി. നിലവില്‍ അഞ്ചാം തീയതി ശമ്പളം നല്‍കാനുള്ള തീരുമാനമായിട്ടുണ്ട്.
ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു മാസം തോറും 50 കോടി രൂപ കെഎസ്ആര്‍ടിസിക്കു സര്‍ക്കാര്‍ നല്‍കും. എന്നാല്‍ ഏതെങ്കിലും വിഷയത്തിന്റെ പേരില്‍ യൂണിയനുകള്‍ സമരം നടത്തിയാല്‍ അഞ്ചിനുള്ള ശമ്പളം വൈകുമെന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തില്‍ എത്തുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ പ്രൊട്ടക്റ്റഡ് ജീവനക്കാരുടെ എണ്ണം 315 ആയിരുന്നു. ഈ യൂണിയന് നേതാക്കള്‍ക്കു സ്ഥലമാറ്റമില്ല. ഇവരാണ് ഓരോ ഡിപ്പോകള്‍ പോലും ഭരിക്കുന്നത്. കാന്റീനും കടമുറികള്‍ ലേലത്തിനു കൊടുക്കുന്നതു പോലും ഇവരാണ്.
ഡിപ്പോയിലെ അധികാരികളായ എടിഒയ്ക്കൊന്നും ഒരു അധികാരവുമില്ലായിരുന്നു. പ്രൊട്ടക്റ്റഡ് യൂണിയന് നേതാക്കളുടെ എണ്ണം അമ്പതായി നിജപ്പെടുത്തിയാണ് യൂണിയനെ ലോക്കിട്ടിരിക്കുന്നത്. 23 പേരും സിഐടിയു നേതാക്കളാണ്. ടിഡിഎഫില്‍ നിന്ന് 15 പേരും ബിഎംസില് നിന്ന് 12 പേരും പ്രൊട്ടക്റ്റഡ് വിഭാഗത്തില്‍ ഉള്‍പ്പെടും.
കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച സുശീല്‍ഖന്ന കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത്. സിംഗിള്‍ ഡ്യൂട്ടിക്കെതിരേ യൂണിയനുകള്‍ക്ക് പ്രതിഷേധമുണ്ട്. എന്നാല്‍ സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുമെന്നു എല്‍ഡിഎഫ് പ്രകടനപത്രികയിലുള്ളതാണെന്നു മന്ത്രി ആന്റണി രാജു ദീപികയോട് പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ 93 ഡിപ്പോകളിലെ 93 അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകള്‍ ഭാരിച്ച നഷ്ടമാണ് കെഎസ്ആര്‍ടിസിക്കു വരുത്തി വയ്ക്കുമെന്നതു കണ്ടെത്തി ഓരോ ജില്ലകളിലും ഒരെണ്ണം വീതമാക്കി വെട്ടികുറച്ചത് യൂണിയനുകള്‍ക്ക് തിരിച്ചടിയായി.
എന്നാല്‍ ജീവനക്കാരെ പരമാവധി സംരക്ഷിച്ചുള്ള പ്രവര്‍ത്തനമാണ് കെഎസ്ആര്‍ടിസി നടത്തുന്നതെന്നും അതിന്റെ ഭാഗമായിട്ടാണ് 11 വര്‍ഷമായി നടപ്പിലാക്കാത്ത ശമ്പളപരിഷ്കരണം നടപ്പിലാക്കിയതെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കുന്നത്.
15 കോടി രൂപയുടെ അധികബാധ്യതയാണ് ഇതുമൂലം കെഎസ്ആര്‍ടിസിക്ക് ഉണ്ടായതെങ്കിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കു സംരക്ഷണം നല്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദി്ത്വമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.