അടൂർ: കെഎസ്ആർടിസി ബസിടിച്ച് പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി മരിച്ചു. അടൂർ നഗരസഭ മുൻ കൗൺസിലർ കൂടിയായ ആനന്ദപ്പള്ളി കല്ലുംപുറത്ത് വടക്കേതിൽ ആനന്ദപ്പള്ളി സുരേന്ദ്രനാണ് (56) മരിച്ചത്. സംസ്കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. ഇന്നലെ രാവിലെ 6.30 ന്
ആനന്ദപ്പള്ളി എസ്ബിഐക്കു സമീപത്തെ വളവിലായിരുന്നു അപകടം.
ഭാര്യാ സഹോദരിയുടെ മകളെ കേന്ദ്രീയവിദ്യാലയത്തിലേക്കു വാഹനത്തിൽ കയറ്റിവിടാൻ ആനന്ദപ്പള്ളി ജംഗ്ഷനിലേക്കു കാൽനടയായി വരുന്നതിനിടെയാണ് അപകടം. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്കു പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് സുരേന്ദ്രനെ ഇടിച്ചത്.
ബസ് അമിതവേഗത്തിൽ വരുന്നതു കണ്ട് ഭാര്യാ സഹോദരിയുടെ മകളെ പിടിച്ചുമാറ്റിയെങ്കിലും സുരേന്ദ്രൻ അപകടത്തിൽപെട്ടു.
ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: ജ്യോതി സുരേന്ദ്രൻ (അടൂർ നഗരസഭ മുൻ വൈസ് ചെയർ പേഴ്സൺ). മക്കൾ: അനന്ദു (ബംഗളൂരു), അഞ്ജലി (വിദ്യാർഥിനി).
ആനന്ദപ്പള്ളി എസ്ബിഐക്കു സമീപത്തെ വളവിലായിരുന്നു അപകടം.
ഭാര്യാ സഹോദരിയുടെ മകളെ കേന്ദ്രീയവിദ്യാലയത്തിലേക്കു വാഹനത്തിൽ കയറ്റിവിടാൻ ആനന്ദപ്പള്ളി ജംഗ്ഷനിലേക്കു കാൽനടയായി വരുന്നതിനിടെയാണ് അപകടം. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്കു പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് സുരേന്ദ്രനെ ഇടിച്ചത്.
ബസ് അമിതവേഗത്തിൽ വരുന്നതു കണ്ട് ഭാര്യാ സഹോദരിയുടെ മകളെ പിടിച്ചുമാറ്റിയെങ്കിലും സുരേന്ദ്രൻ അപകടത്തിൽപെട്ടു.
ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: ജ്യോതി സുരേന്ദ്രൻ (അടൂർ നഗരസഭ മുൻ വൈസ് ചെയർ പേഴ്സൺ). മക്കൾ: അനന്ദു (ബംഗളൂരു), അഞ്ജലി (വിദ്യാർഥിനി).