കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവത്തില്‍ മൂന്നു നാവികസേന ഉദ്യോഗസ്ഥരില്‍ നിന്ന് ഫോര്‍ട്ട്കൊച്ചി കോസ്റ്റൽ പോലീസ് മൊഴിയെടുത്തു.
സംഭവ ദിവസം നാവികസേന ആസ്ഥാനത്തെ ആയുധ പരിശീലനം സംബന്ധിച്ച് നേരത്തെ നല്കിയ വിവരങ്ങളിലെ പൊരുത്തക്കേടുകളാണ് അന്വേഷണ സംഘം ഇന്നലെ നാവിക ഉദ്യോഗസ്ഥരോട് ചോദിച്ച് വ്യക്തത വരുത്തിയത്. മൊഴിയെടുപ്പു തുടരുമെന്ന് കോസ്റ്റല്‍ പോലീസ് പറഞ്ഞു.
നേരത്തെ പിടിച്ചെടുത്ത തോക്കുകളുടെ ബാലിസ്റ്റിക് പരിശോധനാഫലം വന്നശേഷം മൊഴികളിലെ വിവരങ്ങളുമായി സൂക്ഷ്മ പരിശോധന നടത്തും. കൂടുതല്‍ വ്യക്തത ആവശ്യമായി വന്നാല്‍ വീണ്ടും മൊഴിയെടുക്കാനാണ് കോസ്റ്റല്‍ പോലീസിന്റെ തീരുമാനം.
കേസുമായി ബന്ധപ്പെട്ട് 12 തോക്കുകളാണ് പിടിച്ചെടുത്തത്. ഇവ കോടതിയില്‍ ഹാജരാക്കി. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുന്നതിനിടെ ഈ മാസം ഏഴിന് ഉച്ചയ്ക്ക് 12ഓടെയാണ് അല്‍റഹ്മാന്‍ എന്ന വള്ളത്തിലെ തൊഴിലാളി ആലപ്പുഴ അന്ധകാരനഴി സ്വദേശി മണിച്ചിറയില്‍ സെബാസ്റ്റ്യന്റെ ചെവിക്ക് വെടിയേറ്റത്.
സംഭവ ദിവസം നാവികസേന ആസ്ഥാനത്തെ ആയുധ പരിശീലനം സംബന്ധിച്ച് നേരത്തെ നല്കിയ വിവരങ്ങളിലെ പൊരുത്തക്കേടുകളാണ് അന്വേഷണ സംഘം ഇന്നലെ നാവിക ഉദ്യോഗസ്ഥരോട് ചോദിച്ച് വ്യക്തത വരുത്തിയത്. മൊഴിയെടുപ്പു തുടരുമെന്ന് കോസ്റ്റല്‍ പോലീസ് പറഞ്ഞു.
നേരത്തെ പിടിച്ചെടുത്ത തോക്കുകളുടെ ബാലിസ്റ്റിക് പരിശോധനാഫലം വന്നശേഷം മൊഴികളിലെ വിവരങ്ങളുമായി സൂക്ഷ്മ പരിശോധന നടത്തും. കൂടുതല്‍ വ്യക്തത ആവശ്യമായി വന്നാല്‍ വീണ്ടും മൊഴിയെടുക്കാനാണ് കോസ്റ്റല്‍ പോലീസിന്റെ തീരുമാനം.
കേസുമായി ബന്ധപ്പെട്ട് 12 തോക്കുകളാണ് പിടിച്ചെടുത്തത്. ഇവ കോടതിയില്‍ ഹാജരാക്കി. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുന്നതിനിടെ ഈ മാസം ഏഴിന് ഉച്ചയ്ക്ക് 12ഓടെയാണ് അല്‍റഹ്മാന്‍ എന്ന വള്ളത്തിലെ തൊഴിലാളി ആലപ്പുഴ അന്ധകാരനഴി സ്വദേശി മണിച്ചിറയില്‍ സെബാസ്റ്റ്യന്റെ ചെവിക്ക് വെടിയേറ്റത്.