തിരുവനന്തപുരം: ജില്ലാ മൃഗക്ഷേമ സമിതി പുന:സംഘടിപ്പിച്ചതിനൊപ്പം തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകാൻ മൃഗസംരക്ഷണ ബോർഡ് തീരുമാനിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.
ജില്ലാ മൃഗക്ഷേമ സമിതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും കളക്ടർ കോ ചെയർമാനുമാകും. നേരത്തേ ഇതു സംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും മുടക്കാനായി മൃഗസ്നേഹികൾ കോടതിയെ സമീപിച്ച് ജില്ലാകളക്ടറെ ചെയർമാനാക്കണമെന്ന് ഹർജി നൽകി. ഹർജി തള്ളിയതോടെയാണ് സമിതി രൂപീകരിച്ചത്. എല്ലാ ജില്ലകളിലും സമിതി യോഗം ചേർന്ന് അടിയന്തര നടപടിയെടുക്കാൻ നിർദേശിച്ചതായി മന്ത്രി പറഞ്ഞു.
തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നത് സംസ്ഥാനത്തെ 170 ഹോട്ട് സ്പോട്ടുകളിൽ മാത്രമാക്കാൻ നടപടിയെടുക്കും.നായകളെ വന്ധ്യം കരിക്കാനായി 400 പേർക്ക് പരിശീലനം ആരംഭിച്ചു. സംസ്ഥാനത്ത് എട്ട് ലക്ഷം വളർത്തുനായ്ക്കളുണ്ട്. ഇവയ്ക്ക് രോഗം വരികയോ വയസാകുകയോ ചെയ്യുന്പോൾ ഉപേക്ഷിക്കുന്നതാണ് തെരുവ് നായകളായി മാറുന്നതിൽ കൂടുതലും. തെരുവുനായയ്ക്കും വളർത്തുനായകൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി വിജയിച്ച ഗോവയിലെ മിഷൻ റാബീസ് സംഘടനയെ പേവിഷ പ്രതിരോധ പങ്കാളിയാക്കാൻ തീരുമാനിച്ചു.വളർത്തുനായ്ക്കൾക്ക് ലൈസൻസ് നൽകുന്ന നടപടി ആരംഭിക്കാൻ തദ്ദേശ വകുപ്പിനോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
ജില്ലാ മൃഗക്ഷേമ സമിതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും കളക്ടർ കോ ചെയർമാനുമാകും. നേരത്തേ ഇതു സംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും മുടക്കാനായി മൃഗസ്നേഹികൾ കോടതിയെ സമീപിച്ച് ജില്ലാകളക്ടറെ ചെയർമാനാക്കണമെന്ന് ഹർജി നൽകി. ഹർജി തള്ളിയതോടെയാണ് സമിതി രൂപീകരിച്ചത്. എല്ലാ ജില്ലകളിലും സമിതി യോഗം ചേർന്ന് അടിയന്തര നടപടിയെടുക്കാൻ നിർദേശിച്ചതായി മന്ത്രി പറഞ്ഞു.
തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നത് സംസ്ഥാനത്തെ 170 ഹോട്ട് സ്പോട്ടുകളിൽ മാത്രമാക്കാൻ നടപടിയെടുക്കും.നായകളെ വന്ധ്യം കരിക്കാനായി 400 പേർക്ക് പരിശീലനം ആരംഭിച്ചു. സംസ്ഥാനത്ത് എട്ട് ലക്ഷം വളർത്തുനായ്ക്കളുണ്ട്. ഇവയ്ക്ക് രോഗം വരികയോ വയസാകുകയോ ചെയ്യുന്പോൾ ഉപേക്ഷിക്കുന്നതാണ് തെരുവ് നായകളായി മാറുന്നതിൽ കൂടുതലും. തെരുവുനായയ്ക്കും വളർത്തുനായകൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി വിജയിച്ച ഗോവയിലെ മിഷൻ റാബീസ് സംഘടനയെ പേവിഷ പ്രതിരോധ പങ്കാളിയാക്കാൻ തീരുമാനിച്ചു.വളർത്തുനായ്ക്കൾക്ക് ലൈസൻസ് നൽകുന്ന നടപടി ആരംഭിക്കാൻ തദ്ദേശ വകുപ്പിനോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.