തിരുവനന്തപുരം: തീരദേശ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് നടത്തുന്ന സമരം തുടരും. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമരസമിതിയുമായി ചർച്ചചെയ്യാൻ തീരുമാനമായി.
ഇന്നലെ മന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സമരസമിതി ജനറൽ കണ്‍വീനറും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാളുമായ മോണ്‍. യൂജിൻ എച്ച്. പെരേരയാണ് സമരം തുടരുമെന്ന കാര്യം വ്യക്തമാക്കിയത്.
ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ നടന്ന ചർച്ച സൗഹാർദപരമായിരുന്നു. എന്നാൽ, ഏഴിന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിച്ചത്. ഇതിൽ വിഴിഞ്ഞം തുറമുഖത്തെ പ്രശ്നം, മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ എന്നിവയുടെ കാര്യത്തിൽ തീരുമാനമായില്ല. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന ഫിഷറീസ് മന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്നും മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു.
ഇന്നലെ നടന്ന ചർച്ചയിൽ, കടലാക്രമണത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ട് ക്യാന്പുകളിൽ കഴിഞ്ഞുവന്നവരെ അടിയന്തരമായി വാടകവീടുകളിലേക്കു മാറ്റാൻ തീരുമാനമായി. ഈ നടപടി ഓണത്തിനുമുന്‍പ് പൂർത്തിയാക്കും. ഇവർക്ക് സ്ഥിരതാമസത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന നടപടികൾ വേഗത്തിലാക്കും. മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്താൻ നടപടി കൈക്കൊള്ളും.
കാലാവസ്ഥാമുന്നറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിനു പോകാൻ കഴിയാത്ത സ്ഥിതിയുണ്ടാവുന്പോൾ മത്സ്യത്തൊഴിലാളികൾക്ക് സാന്പത്തിക സഹായം നല്‍കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കാമെന്നു സർക്കാർ ഉറപ്പു നല്‍കിയെന്നും മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു.
ഫിഷറീസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ മന്ത്രി ആന്റണി രാജു, കളക്ടർ ജെറോമിക് ജോർജ്, ഫിഷറീസ് മേഖലയിലെ ഉയർന്ന ഉദ്യോഗസ്ഥർ, മോണ്‍. ജയിംസ് കുലാസ്, ഫാ. മൈക്കിൾ തോമസ്, ഫാ. തിയഡോഷ്യസ് ഡിക്രൂസ്, ഫാ. ഹൈസിന്ത് എം. നായകം, ഫാ. ജോണ്‍ ബോസ്കോ, ഫാ. ഷാജിൻ ജോസ്, നിക്സണ് ലോപ്പസ്, ജോയ്, പാട്രിക് മൈക്കിൾ എന്നിവരും പങ്കെടുത്തു.
മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ
1) വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സർക്കാരിന്റെ നേതൃത്വത്തിൽ അടിയന്തര താമസസ്ഥലം ഒരുക്കുക.
2) വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നല്കി പുനരധിവസിപ്പിക്കുക.
3) തീരശോഷണ കാരണമറിയാൻ വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തുക. അതിൽ മത്സ്യത്തൊഴിലാളികൾ നിർദേശിക്കുന്ന വിദഗ്ധരെയും നാട്ടുകാരിൽനിന്നുള്ള പ്രതിനിധികളെയും ഉൾപ്പെടുത്തുക.
4) മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിനായി തമിഴ്നാട് മോഡൽ സബ്സിഡി നല്‍കുക.
5) കാലാവസ്ഥാ മുന്നറിയിപ്പിൽ ജോലിക്കുപോകാൻ കഴിയാതെവന്നാൽ മിനിമം വേതനം.
6) മുതലപ്പൊഴിയിൽ ഡ്രഡ്ജിംഗ് ഉൾപ്പെടെ നടത്തി മത്സ്യബന്ധനത്തിന് പോകാൻ ക്രമീകരണം ഒരുക്കണം
7) തീരശോഷണം ബാധിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുക.
ഇന്നലെ മന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സമരസമിതി ജനറൽ കണ്‍വീനറും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാളുമായ മോണ്‍. യൂജിൻ എച്ച്. പെരേരയാണ് സമരം തുടരുമെന്ന കാര്യം വ്യക്തമാക്കിയത്.
ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ നടന്ന ചർച്ച സൗഹാർദപരമായിരുന്നു. എന്നാൽ, ഏഴിന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിച്ചത്. ഇതിൽ വിഴിഞ്ഞം തുറമുഖത്തെ പ്രശ്നം, മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ എന്നിവയുടെ കാര്യത്തിൽ തീരുമാനമായില്ല. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന ഫിഷറീസ് മന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്നും മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു.
ഇന്നലെ നടന്ന ചർച്ചയിൽ, കടലാക്രമണത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ട് ക്യാന്പുകളിൽ കഴിഞ്ഞുവന്നവരെ അടിയന്തരമായി വാടകവീടുകളിലേക്കു മാറ്റാൻ തീരുമാനമായി. ഈ നടപടി ഓണത്തിനുമുന്‍പ് പൂർത്തിയാക്കും. ഇവർക്ക് സ്ഥിരതാമസത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന നടപടികൾ വേഗത്തിലാക്കും. മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്താൻ നടപടി കൈക്കൊള്ളും.
കാലാവസ്ഥാമുന്നറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിനു പോകാൻ കഴിയാത്ത സ്ഥിതിയുണ്ടാവുന്പോൾ മത്സ്യത്തൊഴിലാളികൾക്ക് സാന്പത്തിക സഹായം നല്‍കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കാമെന്നു സർക്കാർ ഉറപ്പു നല്‍കിയെന്നും മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു.
ഫിഷറീസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ മന്ത്രി ആന്റണി രാജു, കളക്ടർ ജെറോമിക് ജോർജ്, ഫിഷറീസ് മേഖലയിലെ ഉയർന്ന ഉദ്യോഗസ്ഥർ, മോണ്‍. ജയിംസ് കുലാസ്, ഫാ. മൈക്കിൾ തോമസ്, ഫാ. തിയഡോഷ്യസ് ഡിക്രൂസ്, ഫാ. ഹൈസിന്ത് എം. നായകം, ഫാ. ജോണ്‍ ബോസ്കോ, ഫാ. ഷാജിൻ ജോസ്, നിക്സണ് ലോപ്പസ്, ജോയ്, പാട്രിക് മൈക്കിൾ എന്നിവരും പങ്കെടുത്തു.
മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ
1) വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സർക്കാരിന്റെ നേതൃത്വത്തിൽ അടിയന്തര താമസസ്ഥലം ഒരുക്കുക.
2) വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നല്കി പുനരധിവസിപ്പിക്കുക.
3) തീരശോഷണ കാരണമറിയാൻ വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തുക. അതിൽ മത്സ്യത്തൊഴിലാളികൾ നിർദേശിക്കുന്ന വിദഗ്ധരെയും നാട്ടുകാരിൽനിന്നുള്ള പ്രതിനിധികളെയും ഉൾപ്പെടുത്തുക.
4) മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിനായി തമിഴ്നാട് മോഡൽ സബ്സിഡി നല്‍കുക.
5) കാലാവസ്ഥാ മുന്നറിയിപ്പിൽ ജോലിക്കുപോകാൻ കഴിയാതെവന്നാൽ മിനിമം വേതനം.
6) മുതലപ്പൊഴിയിൽ ഡ്രഡ്ജിംഗ് ഉൾപ്പെടെ നടത്തി മത്സ്യബന്ധനത്തിന് പോകാൻ ക്രമീകരണം ഒരുക്കണം
7) തീരശോഷണം ബാധിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുക.