കൊച്ചി: അവസാന സല്യൂട്ട് നല്കി പ്രിയതമനെ യാത്രയാക്കുമ്പോള്‍ ഗോപിചന്ദ്രയ്ക്ക് വിതുന്പലടക്കാനായില്ല.
ജബല്‍പുരില്‍ ആര്‍മിയില്‍ ലഫ്റ്റനന്റായ (നഴ്സ്) ഗോപിചന്ദ്രയെ കണ്ടു ജോലിസ്ഥലമായ പച്മാര്ഹിലേക്കു മടങ്ങുന്ന വഴിയായിരുന്നു ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാമനെ പ്രളയത്തിന്റെ രൂപത്തിലെത്തി വിധി തട്ടിയെടുത്തത്. ഇന്നലെ മധ്യപ്രദേശില്‍നിന്നു പ്രിയതമന്റെ മൃതദേഹത്തെ സേനാംഗങ്ങള്‍ക്കൊപ്പം ഗോപിചന്ദ്രയും മാതാപിതാക്കളുമാണ് അനുഗമിച്ചത്.
മാമംഗലം കറുകപ്പിള്ളിയിലെ ഭാഗ്യതാരാനഗറിലെ വീട്ടുമുറ്റത്തേക്ക് ആംബുലന്‍സെത്തിയപ്പോള്‍ അതുവരെ പിടിച്ചുനിന്ന ധൈര്യമെല്ലാം ചോര്‍ന്നപോലെ ഗോപിചന്ദ്രയും ബന്ധുക്കളും അലമുറയിട്ടു കരഞ്ഞു. സംസ്കാരത്തിനു തൊട്ടു മുമ്പായി കേരള പോലീസിന്റെയും മറാത്ത റെജിമെന്റിന്റെയും നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണർ നല്കി.
ജബല്‍പുരില്‍ ആര്‍മിയില്‍ ലഫ്റ്റനന്റായ (നഴ്സ്) ഗോപിചന്ദ്രയെ കണ്ടു ജോലിസ്ഥലമായ പച്മാര്ഹിലേക്കു മടങ്ങുന്ന വഴിയായിരുന്നു ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാമനെ പ്രളയത്തിന്റെ രൂപത്തിലെത്തി വിധി തട്ടിയെടുത്തത്. ഇന്നലെ മധ്യപ്രദേശില്‍നിന്നു പ്രിയതമന്റെ മൃതദേഹത്തെ സേനാംഗങ്ങള്‍ക്കൊപ്പം ഗോപിചന്ദ്രയും മാതാപിതാക്കളുമാണ് അനുഗമിച്ചത്.
മാമംഗലം കറുകപ്പിള്ളിയിലെ ഭാഗ്യതാരാനഗറിലെ വീട്ടുമുറ്റത്തേക്ക് ആംബുലന്‍സെത്തിയപ്പോള്‍ അതുവരെ പിടിച്ചുനിന്ന ധൈര്യമെല്ലാം ചോര്‍ന്നപോലെ ഗോപിചന്ദ്രയും ബന്ധുക്കളും അലമുറയിട്ടു കരഞ്ഞു. സംസ്കാരത്തിനു തൊട്ടു മുമ്പായി കേരള പോലീസിന്റെയും മറാത്ത റെജിമെന്റിന്റെയും നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണർ നല്കി.