തിരുവനന്തപുരം: സ്വകാര്യ സംരംഭകർക്ക് വ്യവസായ- വിദ്യാഭ്യാസ- ധാർമിക ആവശ്യങ്ങൾക്കായി 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കുന്നതിന് അനുമതി നൽകുന്നതു സർക്കാർ പരിഗണനയിൽ.
ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയിൽനിന്നുകൊണ്ട് കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡം തയാറാക്കാൻ റവന്യൂ വകുപ്പിന് സർക്കാർ അനുമതി നൽകി. ഭൂപരിഷ്കരണ നിയമപ്രകാരം 15 ഏക്കറിൽ കൂടുതൽ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൈവശം വയ്ക്കാനാകില്ല.
പദ്ധതികളിലെ നിക്ഷേപം, തൊഴിൽ സാധ്യത എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും എത്രഭൂമിവരെ കൈവശംവയ്ക്കാൻ കഴിയുമെന്ന മാനദണ്ഡം തയാറാക്കുക.
പുതിയ മാനദണ്ഡം വരുന്പോൾ സംരംഭകരുടെ അപേക്ഷ പരിശോധിക്കാൻ സംസ്ഥാനതലത്തിൽ മന്ത്രിതല സമിതി രൂപീകരിക്കും. സമിതി റിപ്പോർട്ട് മന്ത്രിസഭകൂടി ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ അനുമതി നൽകുക. റവന്യൂ മന്ത്രി, പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പിലെ മന്ത്രി, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവർ അടങ്ങുന്നതാണ് സംസ്ഥാനതല സമിതി.
ഒരേക്കർ സ്ഥലത്ത് 10 കോടിയുടെ മുതൽമുടക്കും 20 പേർക്കെങ്കിലും തൊഴിൽ അവസരം നൽകാൻ കഴിയുന്ന വ്യവസായ-ആരോഗ്യ- വിനോദ സഞ്ചാര- ഐടി സംരംഭങ്ങൾക്ക് ഭൂപരിധിയിൽ ഇളവ് നൽകാമെന്ന് സർക്കാർ 2012 ൽ ഉത്തരവ് ഇറക്കിയിരുന്നു. ഇത്തരത്തിൽ ഭൂമി നൽകുന്നത് ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമല്ലെന്ന നിയമോപദേശവും സർക്കാരിന് ലഭിച്ചിരുന്നു.
2012 ലെ ഉത്തരവിന് അനുബന്ധമായി 2015ൽ ഇറങ്ങിയ ഉത്തരവിൽ 300 കോടിയുടെ മുതൽമുടക്കും 500 പേർക്ക് തൊഴിൽ അവസരവും നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെ ങ്കിലും എത്ര ഏക്കർ ഭൂമി ഇതിനായി കൈവശം വയ്ക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് 2012ലേയും 2015ലേയും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ കൃത്യമായ മാനദണ്ഡം വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചത്.
നിശ്ചിത സമയപരിധിക്കകം ഭൂമി ഉപയോഗിച്ചില്ലെങ്കിൽ ഇളവ് നഷ്ടമാകും. അധിക ഭൂമി കൈവശമുള്ള നിലവിലുള്ള സംരംഭകർക്ക് ഇളവ് വാങ്ങുന്നതിന് നേരത്തേ ആറുമാസം വരെ സമയം അനുവദിച്ചിരുന്നു.
ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയിൽനിന്നുകൊണ്ട് കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡം തയാറാക്കാൻ റവന്യൂ വകുപ്പിന് സർക്കാർ അനുമതി നൽകി. ഭൂപരിഷ്കരണ നിയമപ്രകാരം 15 ഏക്കറിൽ കൂടുതൽ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൈവശം വയ്ക്കാനാകില്ല.
പദ്ധതികളിലെ നിക്ഷേപം, തൊഴിൽ സാധ്യത എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും എത്രഭൂമിവരെ കൈവശംവയ്ക്കാൻ കഴിയുമെന്ന മാനദണ്ഡം തയാറാക്കുക.
പുതിയ മാനദണ്ഡം വരുന്പോൾ സംരംഭകരുടെ അപേക്ഷ പരിശോധിക്കാൻ സംസ്ഥാനതലത്തിൽ മന്ത്രിതല സമിതി രൂപീകരിക്കും. സമിതി റിപ്പോർട്ട് മന്ത്രിസഭകൂടി ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ അനുമതി നൽകുക. റവന്യൂ മന്ത്രി, പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പിലെ മന്ത്രി, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവർ അടങ്ങുന്നതാണ് സംസ്ഥാനതല സമിതി.
ഒരേക്കർ സ്ഥലത്ത് 10 കോടിയുടെ മുതൽമുടക്കും 20 പേർക്കെങ്കിലും തൊഴിൽ അവസരം നൽകാൻ കഴിയുന്ന വ്യവസായ-ആരോഗ്യ- വിനോദ സഞ്ചാര- ഐടി സംരംഭങ്ങൾക്ക് ഭൂപരിധിയിൽ ഇളവ് നൽകാമെന്ന് സർക്കാർ 2012 ൽ ഉത്തരവ് ഇറക്കിയിരുന്നു. ഇത്തരത്തിൽ ഭൂമി നൽകുന്നത് ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമല്ലെന്ന നിയമോപദേശവും സർക്കാരിന് ലഭിച്ചിരുന്നു.
2012 ലെ ഉത്തരവിന് അനുബന്ധമായി 2015ൽ ഇറങ്ങിയ ഉത്തരവിൽ 300 കോടിയുടെ മുതൽമുടക്കും 500 പേർക്ക് തൊഴിൽ അവസരവും നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെ ങ്കിലും എത്ര ഏക്കർ ഭൂമി ഇതിനായി കൈവശം വയ്ക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് 2012ലേയും 2015ലേയും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ കൃത്യമായ മാനദണ്ഡം വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചത്.
നിശ്ചിത സമയപരിധിക്കകം ഭൂമി ഉപയോഗിച്ചില്ലെങ്കിൽ ഇളവ് നഷ്ടമാകും. അധിക ഭൂമി കൈവശമുള്ള നിലവിലുള്ള സംരംഭകർക്ക് ഇളവ് വാങ്ങുന്നതിന് നേരത്തേ ആറുമാസം വരെ സമയം അനുവദിച്ചിരുന്നു.