കണ്ണൂർ: സ്തനാർബുദം നേരത്തേ കണ്ടെത്താൻ മലബാർ കാൻസർ സെന്റർ സി-മെറ്റിന്റെ സഹായത്തോടെ വികസിപ്പിച്ച ഉപകരണത്തിനു യുഎസ് പേറ്റന്റ് ലഭിച്ചു. സെൻസർ ഘടിപ്പിച്ച സ്പോർട്സ് ബ്രാ പോലുള്ള ജാക്കറ്റാണിത്.
ഇതു ധരിച്ചാൽ രോഗമുണ്ടോയെന്ന് അറിയാനാകും. ഇത് ഉപയോഗിച്ചുള്ള പരിശോധന വളരെ എളുപ്പമാണ്. നേരിട്ടുള്ള പരിശോധന ഇല്ലാത്തതിനാൽ പാർശ്വഫലങ്ങളില്ല. ജാക്കറ്റ് ധരിച്ച് അരമണിക്കൂർ ഇരുന്നാൽ രോഗനിർണയം സാധ്യമാകും.
മാമോഗ്രാഫി, അൾട്രാ സോണോഗ്രാഫി തുടങ്ങിയ സങ്കീർണവും ചെലവേറിയതുമായ പരിശോധനാസംവിധാനങ്ങൾക്കു പകരം ലളിതവും കൈയിൽ കൊണ്ടുനടക്കാവുന്നതുമായ ഉപകരണം നിർമിക്കണമെന്ന ചിന്തയാണ് ഈ കണ്ടുപിടിത്തത്തിലേക്കു നയിച്ചത്. ഇന്ത്യൻ നഗരസ്ത്രീകളിൽ ഒന്നാമതും ഗ്രാമീണസ്ത്രീകളിൽ രണ്ടാമതും സാധാരണയായി കാണുന്ന രോഗമാണ് സ്തനാർബുദം.
രോഗനിർണയം നേരത്തേ നടത്താൻ ഇന്ത്യയിൽ സംഘടിതമായ പരിശോധനാസംവിധാനമില്ല. അതിനാൽ വൈകി മാത്രമാണ് രോഗനിർണയവും ചികിത്സയും നടക്കുന്നത്. ഇത് അതിജീവനനിരക്ക് കുറയ്ക്കുകയും ചികിത്സച്ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിനു പരിഹാരമായാണു മലബാർ കാൻസർ സെന്ററിന്റെ പുതിയ കണ്ടുപിടിത്തം.
കഴിഞ്ഞ മാസം അഞ്ചിനാണ് കണ്ടുപിടിത്തത്തിനു യുഎസ് പേറ്റന്റ് ലഭിച്ചതെന്നു മലബാർ കാൻസർ സെന്റർ അറിയിച്ചു.
ഇതു ധരിച്ചാൽ രോഗമുണ്ടോയെന്ന് അറിയാനാകും. ഇത് ഉപയോഗിച്ചുള്ള പരിശോധന വളരെ എളുപ്പമാണ്. നേരിട്ടുള്ള പരിശോധന ഇല്ലാത്തതിനാൽ പാർശ്വഫലങ്ങളില്ല. ജാക്കറ്റ് ധരിച്ച് അരമണിക്കൂർ ഇരുന്നാൽ രോഗനിർണയം സാധ്യമാകും.
മാമോഗ്രാഫി, അൾട്രാ സോണോഗ്രാഫി തുടങ്ങിയ സങ്കീർണവും ചെലവേറിയതുമായ പരിശോധനാസംവിധാനങ്ങൾക്കു പകരം ലളിതവും കൈയിൽ കൊണ്ടുനടക്കാവുന്നതുമായ ഉപകരണം നിർമിക്കണമെന്ന ചിന്തയാണ് ഈ കണ്ടുപിടിത്തത്തിലേക്കു നയിച്ചത്. ഇന്ത്യൻ നഗരസ്ത്രീകളിൽ ഒന്നാമതും ഗ്രാമീണസ്ത്രീകളിൽ രണ്ടാമതും സാധാരണയായി കാണുന്ന രോഗമാണ് സ്തനാർബുദം.
രോഗനിർണയം നേരത്തേ നടത്താൻ ഇന്ത്യയിൽ സംഘടിതമായ പരിശോധനാസംവിധാനമില്ല. അതിനാൽ വൈകി മാത്രമാണ് രോഗനിർണയവും ചികിത്സയും നടക്കുന്നത്. ഇത് അതിജീവനനിരക്ക് കുറയ്ക്കുകയും ചികിത്സച്ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിനു പരിഹാരമായാണു മലബാർ കാൻസർ സെന്ററിന്റെ പുതിയ കണ്ടുപിടിത്തം.
കഴിഞ്ഞ മാസം അഞ്ചിനാണ് കണ്ടുപിടിത്തത്തിനു യുഎസ് പേറ്റന്റ് ലഭിച്ചതെന്നു മലബാർ കാൻസർ സെന്റർ അറിയിച്ചു.