തിരുവനന്തപുരം: കന്യാസ്ത്രീമഠങ്ങൾക്കും എല്ലാ വിഭാഗത്തിലേയും സന്യാസിമാർ താമസിക്കുന്നിടങ്ങളിലും സർക്കാർ അംഗീകരിച്ച എല്ലാ ക്ഷേമ സ്ഥാപനങ്ങളിലും ഓണക്കിറ്റ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
ക്ഷേമ സ്ഥാപനങ്ങളിൽ നാലുപേർക്ക് ഒരു കിറ്റ് എന്ന നിരക്കിൽ നൽകും. താലൂക്ക് സപ്ലൈസ് ഓഫീസ് വഴി സ്ഥാപനങ്ങളിൽ നേരിട്ട് ഈ വിഭാഗങ്ങൾക്ക് കിറ്റ് എത്തിക്കും.
സംസ്ഥാനത്ത് 890 ക്ഷേമ സ്ഥാപനങ്ങളിലായി 37,634 അന്തേവാസികളുണ്ട്. കേന്ദ്ര സർക്കാർ സഹായത്തോടെ ക്ഷേമ സ്ഥാപനങ്ങളിലെ ഭക്ഷ്യവിതരണം പുന:സ്ഥാപിച്ചിട്ടുണ്ട്.സംസ്ഥാനത്തെ 119 ആദിവാസി ഊരുകളിൽ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വാതിൽപ്പടിയായി ഭക്ഷ്യകിറ്റുകൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ഷേമ സ്ഥാപനങ്ങളിൽ നാലുപേർക്ക് ഒരു കിറ്റ് എന്ന നിരക്കിൽ നൽകും. താലൂക്ക് സപ്ലൈസ് ഓഫീസ് വഴി സ്ഥാപനങ്ങളിൽ നേരിട്ട് ഈ വിഭാഗങ്ങൾക്ക് കിറ്റ് എത്തിക്കും.
സംസ്ഥാനത്ത് 890 ക്ഷേമ സ്ഥാപനങ്ങളിലായി 37,634 അന്തേവാസികളുണ്ട്. കേന്ദ്ര സർക്കാർ സഹായത്തോടെ ക്ഷേമ സ്ഥാപനങ്ങളിലെ ഭക്ഷ്യവിതരണം പുന:സ്ഥാപിച്ചിട്ടുണ്ട്.സംസ്ഥാനത്തെ 119 ആദിവാസി ഊരുകളിൽ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വാതിൽപ്പടിയായി ഭക്ഷ്യകിറ്റുകൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.