കോട്ടയം: നിർദിഷ്ട ഒരുകിലോമീറ്റർ ബഫർ സോണ്‍ മേഖലയിലെ നിജസ്ഥിതി പഠനം പൂർത്തിയാക്കാൻ നിവിലുള്ള മൂന്നുമാസ കാലാവധി നീട്ടിക്കിട്ടുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സുപ്രീം കോടതിയെ സമീപിക്കണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനർ അഡ്വ. വി.സി.സെബാസ്റ്റ്യൻ.
വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയിൽ നിന്ന് ഒരു കിലോമീറ്റർ ബഫർസോണ്‍ നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധി പ്രകാരം സ്ഥലങ്ങളിലെ നിജസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്ന മൂന്ന് മാസകാലാവധി സെപ്റ്റംബർ മൂന്നിന് അവസാനിക്കുന്പോൾ സർക്കാർ നൽകുന്ന റിപ്പോർട്ട് ഏറെ നിർണായകമാണ്.
കോടതിവിധി വന്നിട്ട് രണ്ടരമാസങ്ങൾ പിന്നിട്ടിട്ടും ബഫർസോണ്‍ പ്രശ്നബാധിത പ്രദേശങ്ങളിലെ അതിർത്തികൾ സംബന്ധിച്ചോ ജനവാസമേഖലകളെക്കുറിച്ചോ വ്യക്തമായ പഠനം നടത്തിയിട്ടില്ല.
വനംവകുപ്പും കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയണ്‍മെന്റ് സെന്ററുമായി അതിർത്തിനിർണ്ണയത്തിനും പഠനത്തിനുമായി ഇതിനോടകമുണ്ടാക്കിയ രഹസ്യധാരണാപത്രം ജനങ്ങളുടെ അറിവിലേയ്ക്കായി പരസ്യപ്പെടുത്തുവാൻ സർക്കാർ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.
വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയിൽ നിന്ന് ഒരു കിലോമീറ്റർ ബഫർസോണ്‍ നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധി പ്രകാരം സ്ഥലങ്ങളിലെ നിജസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്ന മൂന്ന് മാസകാലാവധി സെപ്റ്റംബർ മൂന്നിന് അവസാനിക്കുന്പോൾ സർക്കാർ നൽകുന്ന റിപ്പോർട്ട് ഏറെ നിർണായകമാണ്.
കോടതിവിധി വന്നിട്ട് രണ്ടരമാസങ്ങൾ പിന്നിട്ടിട്ടും ബഫർസോണ്‍ പ്രശ്നബാധിത പ്രദേശങ്ങളിലെ അതിർത്തികൾ സംബന്ധിച്ചോ ജനവാസമേഖലകളെക്കുറിച്ചോ വ്യക്തമായ പഠനം നടത്തിയിട്ടില്ല.
വനംവകുപ്പും കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയണ്‍മെന്റ് സെന്ററുമായി അതിർത്തിനിർണ്ണയത്തിനും പഠനത്തിനുമായി ഇതിനോടകമുണ്ടാക്കിയ രഹസ്യധാരണാപത്രം ജനങ്ങളുടെ അറിവിലേയ്ക്കായി പരസ്യപ്പെടുത്തുവാൻ സർക്കാർ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.