തിരുവനന്തപുരം: സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർക്കെതിരെ കണ്ണൂർ വൈസ്ചാൻസലർ കോടതിയെ സമീപിക്കുന്നത് ഗുരുതര അച്ചടക്കലംഘനവും നിയമവിരുദ്ധവുമെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അസോസിയേറ്റ് പ്രഫസർ നിയമനത്തിൽ സർവകലാശാലയുടെ തീരുമാനം പ്രഥമദൃഷ്ട്യാ തെറ്റാണെന്നു ബോധ്യപ്പെട്ടതുകൊണ്ടാണു അന്വേഷണം നടത്താനും മേൽനടപടികൾ മരവിപ്പിക്കാനും ചാൻസലർ ഉത്തരവിട്ടത്.
ചാൻസലറുടെ ഉത്തരവിനെതിരേ സർവകലാശാലയുടെ ഏതു ചട്ടപ്രകാരമാണു വിസി കോടതിയെ സമീപിക്കുന്നതെന്നു വ്യക്തമാക്കണം. ഇതിന് സർവകലാശാലയുടെ ഒരു ചട്ടവും അനുവദിക്കുന്നില്ലെന്നു മാത്രമല്ല അനുചിതമായ നിലപാടുമാണിത്.
സമാനമായ മറ്റൊരു സംഭവത്തിൽ കലാമണ്ഡലം വിസി ചാൻസലർക്കെതിരേ കോടതിയെ സമീപിച്ചപ്പോൾ സർക്കാർ ഇടപെട്ടു തടഞ്ഞ കാര്യം ആരും മറന്നിട്ടില്ല. ഇതേ സാഹചര്യമാണിപ്പോഴത്തേതും.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനകാര്യമായതുകൊണ്ടാണ് സർക്കാർ ഇക്കാര്യത്തിൽ കണ്ണടയ്ക്കാൻ ശ്രമിക്കുന്നത്. ഇത് സർവകലാശാലകളുടെ വിശ്വാസ്യതയെയും ഭരണ സംവിധാനത്തെയും തകർക്കുമെന്നു രമേശ് ചെന്നിത്തല മുന്നറിയിപ്പു നൽകി.
അസോസിയേറ്റ് പ്രഫസർ നിയമനത്തിൽ സർവകലാശാലയുടെ തീരുമാനം പ്രഥമദൃഷ്ട്യാ തെറ്റാണെന്നു ബോധ്യപ്പെട്ടതുകൊണ്ടാണു അന്വേഷണം നടത്താനും മേൽനടപടികൾ മരവിപ്പിക്കാനും ചാൻസലർ ഉത്തരവിട്ടത്.
ചാൻസലറുടെ ഉത്തരവിനെതിരേ സർവകലാശാലയുടെ ഏതു ചട്ടപ്രകാരമാണു വിസി കോടതിയെ സമീപിക്കുന്നതെന്നു വ്യക്തമാക്കണം. ഇതിന് സർവകലാശാലയുടെ ഒരു ചട്ടവും അനുവദിക്കുന്നില്ലെന്നു മാത്രമല്ല അനുചിതമായ നിലപാടുമാണിത്.
സമാനമായ മറ്റൊരു സംഭവത്തിൽ കലാമണ്ഡലം വിസി ചാൻസലർക്കെതിരേ കോടതിയെ സമീപിച്ചപ്പോൾ സർക്കാർ ഇടപെട്ടു തടഞ്ഞ കാര്യം ആരും മറന്നിട്ടില്ല. ഇതേ സാഹചര്യമാണിപ്പോഴത്തേതും.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനകാര്യമായതുകൊണ്ടാണ് സർക്കാർ ഇക്കാര്യത്തിൽ കണ്ണടയ്ക്കാൻ ശ്രമിക്കുന്നത്. ഇത് സർവകലാശാലകളുടെ വിശ്വാസ്യതയെയും ഭരണ സംവിധാനത്തെയും തകർക്കുമെന്നു രമേശ് ചെന്നിത്തല മുന്നറിയിപ്പു നൽകി.