കൊണ്ടോട്ടി: കള്ളക്കടത്ത് സ്വർണവുമായി കരിപ്പൂർ എയർപോർട്ടിലെ കസ്റ്റംസ് സൂപ്രണ്ടിനെ പോലീസ് പിടികൂടി. സൂപ്രണ്ട് പി. മുനിയപ്പയാണ് 320 ഗ്രാം സ്വർണവുമായി എയർപോർട്ട് ടെർമിനലിനു പുറത്തു വച്ച് അറസ്റ്റിലായത്. കള്ളക്കടത്തുസംഘത്തിനു സ്വർണം കൈമാറാനായി കാത്തുനിൽക്കുന്നതിനിടെയാണു തൊണ്ടിസഹിതം ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ദുബായിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിൽ എയർപോർട്ടിൽ വന്നിറങ്ങിയ രണ്ടു കാസർഗോഡ് സ്വദേശികൾ കടത്തിക്കൊണ്ടു വന്ന സ്വർണമാണു ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് എയർപോർട്ടിനു പുറത്തെത്തിച്ച ശേഷം കടത്തിക്കൊണ്ടു വന്ന യാത്രക്കാർക്കു കൈമാറാൻ ശ്രമിച്ചത്.
ഇതിന് 25,000 രൂപയാണ് ഇയാൾക്കു പ്രതിഫലമായി ലഭിക്കുമായിരുന്നത്. കാസർഗോഡ് തെക്കിൽ സ്വദേശികളും സഹോദരങ്ങളുമായ കെ.എച്ച് അബ്ദുൾ നസീർ(46), കെ.ജെ ജംഷീദ് (20) എന്നിവരാണ് എയർപോർട്ടിൽ 640 ഗ്രാം സ്വർണവുമായി വന്നിറങ്ങിയത്.
ഷിഫ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ ലഗേജ് പരിശോധനയിൽ സ്വർണം കണ്ടെത്തി. എന്നാൽ രണ്ടു പേരിൽനിന്നായി 320 ഗ്രാം സ്വർണം മാത്രം കണക്കിൽ കാണിക്കുകയും കസ്റ്റംസ് ഡ്യൂട്ടി കോന്പൗണ്ടിനുള്ള നോട്ടീസ് നൽകുകയും ചെയ്തു. ബാക്കി വരുന്ന 320 ഗ്രാം സ്വർണം 25,000 രൂപ പ്രതിഫലത്തിനു ടെർമിനലിനു പുറത്തെത്തിച്ചു തരാമെന്നു രഹസ്യധാരണയുണ്ടാക്കുകയും ചെയ്തു.
രാവിലെ എട്ടിനു തന്റെ ഡ്യൂട്ടി കഴിഞ്ഞു പോയശേഷം വിളിക്കാനായി നിർദേശിച്ച് തന്റെ ഫോണ് നന്പറും യാത്രക്കാർക്കു കൈമാറിയ ശേഷം അക്കൗണ്ട് ചെയ്യപ്പെടാത്ത 320 ഗ്രാം തങ്കം സ്വന്തം കൈവശം വയ്ക്കുകയായിരുന്നു.
പിന്നീട് ഉച്ചയ്ക്ക് സ്വർണം മുനിയപ്പ താമസിക്കുന്ന നുഹ്മാൻ ജംഗ്ഷനിലെ ലോഡ്ജിനു സമീപത്ത് വച്ച് കൈമാറാൻ ശ്രമിക്കുന്പോഴാണു പോലീസെത്തി പിടികൂടിയത്.
ദുബായിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിൽ എയർപോർട്ടിൽ വന്നിറങ്ങിയ രണ്ടു കാസർഗോഡ് സ്വദേശികൾ കടത്തിക്കൊണ്ടു വന്ന സ്വർണമാണു ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് എയർപോർട്ടിനു പുറത്തെത്തിച്ച ശേഷം കടത്തിക്കൊണ്ടു വന്ന യാത്രക്കാർക്കു കൈമാറാൻ ശ്രമിച്ചത്.
ഇതിന് 25,000 രൂപയാണ് ഇയാൾക്കു പ്രതിഫലമായി ലഭിക്കുമായിരുന്നത്. കാസർഗോഡ് തെക്കിൽ സ്വദേശികളും സഹോദരങ്ങളുമായ കെ.എച്ച് അബ്ദുൾ നസീർ(46), കെ.ജെ ജംഷീദ് (20) എന്നിവരാണ് എയർപോർട്ടിൽ 640 ഗ്രാം സ്വർണവുമായി വന്നിറങ്ങിയത്.
ഷിഫ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ ലഗേജ് പരിശോധനയിൽ സ്വർണം കണ്ടെത്തി. എന്നാൽ രണ്ടു പേരിൽനിന്നായി 320 ഗ്രാം സ്വർണം മാത്രം കണക്കിൽ കാണിക്കുകയും കസ്റ്റംസ് ഡ്യൂട്ടി കോന്പൗണ്ടിനുള്ള നോട്ടീസ് നൽകുകയും ചെയ്തു. ബാക്കി വരുന്ന 320 ഗ്രാം സ്വർണം 25,000 രൂപ പ്രതിഫലത്തിനു ടെർമിനലിനു പുറത്തെത്തിച്ചു തരാമെന്നു രഹസ്യധാരണയുണ്ടാക്കുകയും ചെയ്തു.
രാവിലെ എട്ടിനു തന്റെ ഡ്യൂട്ടി കഴിഞ്ഞു പോയശേഷം വിളിക്കാനായി നിർദേശിച്ച് തന്റെ ഫോണ് നന്പറും യാത്രക്കാർക്കു കൈമാറിയ ശേഷം അക്കൗണ്ട് ചെയ്യപ്പെടാത്ത 320 ഗ്രാം തങ്കം സ്വന്തം കൈവശം വയ്ക്കുകയായിരുന്നു.
പിന്നീട് ഉച്ചയ്ക്ക് സ്വർണം മുനിയപ്പ താമസിക്കുന്ന നുഹ്മാൻ ജംഗ്ഷനിലെ ലോഡ്ജിനു സമീപത്ത് വച്ച് കൈമാറാൻ ശ്രമിക്കുന്പോഴാണു പോലീസെത്തി പിടികൂടിയത്.