കാഞ്ഞിരപ്പള്ളി: ദേശീയ പാതയോരത്ത് കാഞ്ഞിരപ്പള്ളി കുരിശുങ്കൽ കവലയിൽ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കാലി തറകെട്ടിമരുത് പുത്തൻപുരയ്ക്കൽ (എട്ടുക്കാട്ടിൽ) ജെയിംസ് മാത്യുവിന്റെ മകൻ ജെറിൻ ജെയിംസിനെയാ (31)ണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ ഒന്നോടെ സമീപത്തെ തട്ടുകടക്കാരനാണു മൃതദേഹം കണ്ടത്. ഉടനെ കാഞ്ഞിരപ്പള്ളി പോലീസിൽ വിവരം അറിയിക്കുകയും പോലീസും ഫയർഫോഴ്സും ചേർന്നു മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. തുടർന്നു മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
മദ്യ ലഹരിയിലായിരുന്ന ജെറിൻ തോടിനോട് ചേർന്നുള്ള കലുങ്കിന്റെ കെട്ടിൽ ഇരുന്നപ്പോൾ പിന്നോട്ട് മറിഞ്ഞു വീണതാണു മരണത്തിനു കാരണമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് അറിയിച്ചു.
അമ്മ: റാണി. സഹോദരങ്ങൾ: മെറിൻ (ദുബായ്), ക്രിസ്റ്റി. സംസ്കാരം ഇന്ന് 11നു പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ.
ഇന്നലെ പുലർച്ചെ ഒന്നോടെ സമീപത്തെ തട്ടുകടക്കാരനാണു മൃതദേഹം കണ്ടത്. ഉടനെ കാഞ്ഞിരപ്പള്ളി പോലീസിൽ വിവരം അറിയിക്കുകയും പോലീസും ഫയർഫോഴ്സും ചേർന്നു മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. തുടർന്നു മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
മദ്യ ലഹരിയിലായിരുന്ന ജെറിൻ തോടിനോട് ചേർന്നുള്ള കലുങ്കിന്റെ കെട്ടിൽ ഇരുന്നപ്പോൾ പിന്നോട്ട് മറിഞ്ഞു വീണതാണു മരണത്തിനു കാരണമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് അറിയിച്ചു.
അമ്മ: റാണി. സഹോദരങ്ങൾ: മെറിൻ (ദുബായ്), ക്രിസ്റ്റി. സംസ്കാരം ഇന്ന് 11നു പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ.