തിരുവനന്തപുരം: നിയമവിരുദ്ധമായ നിയമനം നടത്താനുള്ള കണ്ണൂർ സർവകലാശാലയുടെ ശ്രമത്തെയാണ് തന്റെ അധികാരം ഉപയോഗിച്ച് ഗവർണർ തടഞ്ഞതെന്നും കഴിഞ്ഞ ആറു വർഷത്തിനിടെ കേരളത്തിലെ എല്ലാ സർവകലാശാലകളിലും നടന്ന ബന്ധു നിയമനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറായി നിയമിച്ചുകൊണ്ടുള്ള നടപടി റദ്ദാക്കിയ ഗവർണറുടെ ഇടപെടലിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
കഴിഞ്ഞ ആറ് വർഷവും അർഹതയുള്ള പലരുടെയും അവസരം നിഷേധിക്കപ്പെടുകയായിരുന്നു. ഇത്തരത്തിലുള്ള മുഴുവൻ ബന്ധു നിയമനങ്ങളെ കുറിച്ചും അന്വേഷിച്ച് ക്രമക്കേട് ഉണ്ടെങ്കിൽ ഗവർണർ നടപടി എടുക്കണം.
നിയമനം റദ്ദാക്കിയ ഗവർണറുടെ നടപടിക്കെതിരേ കോടതിയിലേക്ക് പോകുമെന്ന് പറയുന്നത് അനീതി പുനഃസ്ഥാപിക്കാനാണ്. അങ്ങനെയെങ്കിൽ യുഡിഎഫും നിയമവഴി തേടും. ഇത്തരം നിയമ ലംഘനങ്ങൾ ഇനിയും കേരളത്തിൽ നടക്കാൻ പാടില്ല.
അനധ്യാപക നിയനം യുഡിഎഫ് സർക്കാർ പിഎസ്സിക്ക് വിട്ടതു കൊണ്ടാണ് കേരള സർവകലാശാലയിൽ നടന്നതു പോലുള്ള നിയമന അഴിമതി ഇപ്പോൾ നടക്കാത്തത്. അതുകൊണ്ട് സർവകലാശാലകളിലെ അധ്യാപക നിയമനവും പിഎസ്സിക്ക് വിടാൻ സർക്കാർ തയാറാകണമെന്ന് സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറായി നിയമിച്ചുകൊണ്ടുള്ള നടപടി റദ്ദാക്കിയ ഗവർണറുടെ ഇടപെടലിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
കഴിഞ്ഞ ആറ് വർഷവും അർഹതയുള്ള പലരുടെയും അവസരം നിഷേധിക്കപ്പെടുകയായിരുന്നു. ഇത്തരത്തിലുള്ള മുഴുവൻ ബന്ധു നിയമനങ്ങളെ കുറിച്ചും അന്വേഷിച്ച് ക്രമക്കേട് ഉണ്ടെങ്കിൽ ഗവർണർ നടപടി എടുക്കണം.
നിയമനം റദ്ദാക്കിയ ഗവർണറുടെ നടപടിക്കെതിരേ കോടതിയിലേക്ക് പോകുമെന്ന് പറയുന്നത് അനീതി പുനഃസ്ഥാപിക്കാനാണ്. അങ്ങനെയെങ്കിൽ യുഡിഎഫും നിയമവഴി തേടും. ഇത്തരം നിയമ ലംഘനങ്ങൾ ഇനിയും കേരളത്തിൽ നടക്കാൻ പാടില്ല.
അനധ്യാപക നിയനം യുഡിഎഫ് സർക്കാർ പിഎസ്സിക്ക് വിട്ടതു കൊണ്ടാണ് കേരള സർവകലാശാലയിൽ നടന്നതു പോലുള്ള നിയമന അഴിമതി ഇപ്പോൾ നടക്കാത്തത്. അതുകൊണ്ട് സർവകലാശാലകളിലെ അധ്യാപക നിയമനവും പിഎസ്സിക്ക് വിടാൻ സർക്കാർ തയാറാകണമെന്ന് സതീശൻ പറഞ്ഞു.