കോട്ടയം: സംസ്ഥാനത്തെ 194 ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. ഇതു സംബന്ധിച്ചു നിയമസഭയിലും വിദ്യാഭ്യാസവകുപ്പിന്റെ ജൂണിലെ സർക്കുലറിലും സർക്കാർ ഒഴിവുള്ളതായി സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഉടൻ നിയമനം നടക്കുമെന്നു നിയമസഭയിൽ പ്രഖ്യാപിച്ചതല്ലാതെ ഒരുനിയമനനടപടിയും ആരംഭിച്ചിട്ടില്ല.
പ്രിൻസിപ്പൽമാരുടെ സ്ഥലമാറ്റത്തിനായി പൊതു വിദ്യാഭ്യാസവകുപ്പ് മെയ് മാസം അപേക്ഷ ക്ഷണിച്ചെങ്കിലും സ്ഥലംമാറ്റ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. പ്ലസ് വണ്‍ അഡ്മിഷൻ ആരംഭിക്കുന്പോൾ 194 സ്കൂളുകളിലും പ്രിൻസിപ്പൽമാരില്ലാത്ത അവസ്ഥയാണ്.
അധ്യാപകരെ പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകുന്ന കാര്യവും മന്ദഗതിയിലാണ് മുന്നോട്ടു നിങ്ങുന്നത്. ഡിപ്പാർട്ടമെന്റ് പ്രമോഷൻ കമ്മിറ്റി കൂടിയെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.
സ്കൂൾ ഒന്നാംപാദം അവസാനിക്കാനിരിക്കെ പ്രിൻസിപ്പൽ നിയമനം വൈകുന്നതു സ്കൂളുകളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കും. ഇതു കൂടാതെ സംസ്ഥാനത്ത് ഹയർ സെക്കന്ററി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുകൾ നിലനിൽക്കുന്നുണ്ടെന്നും വിദ്യാഭ്യാസവകുപ്പ് സമ്മതിക്കുന്നു. എച്ച്എസ്എസ്ടി ഹിസ്റ്ററി സീനിയർ തസ്തികയിൽ മാത്രം 34 ഒഴിവുകളാണ് നിലവിലുളളത്.
പ്രിൻസിപ്പൽമാരുടെ സ്ഥലമാറ്റത്തിനായി പൊതു വിദ്യാഭ്യാസവകുപ്പ് മെയ് മാസം അപേക്ഷ ക്ഷണിച്ചെങ്കിലും സ്ഥലംമാറ്റ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. പ്ലസ് വണ്‍ അഡ്മിഷൻ ആരംഭിക്കുന്പോൾ 194 സ്കൂളുകളിലും പ്രിൻസിപ്പൽമാരില്ലാത്ത അവസ്ഥയാണ്.
അധ്യാപകരെ പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകുന്ന കാര്യവും മന്ദഗതിയിലാണ് മുന്നോട്ടു നിങ്ങുന്നത്. ഡിപ്പാർട്ടമെന്റ് പ്രമോഷൻ കമ്മിറ്റി കൂടിയെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.
സ്കൂൾ ഒന്നാംപാദം അവസാനിക്കാനിരിക്കെ പ്രിൻസിപ്പൽ നിയമനം വൈകുന്നതു സ്കൂളുകളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കും. ഇതു കൂടാതെ സംസ്ഥാനത്ത് ഹയർ സെക്കന്ററി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുകൾ നിലനിൽക്കുന്നുണ്ടെന്നും വിദ്യാഭ്യാസവകുപ്പ് സമ്മതിക്കുന്നു. എച്ച്എസ്എസ്ടി ഹിസ്റ്ററി സീനിയർ തസ്തികയിൽ മാത്രം 34 ഒഴിവുകളാണ് നിലവിലുളളത്.