വിഴിഞ്ഞം: സമരാവേശം വാനോളമുയർന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവേശന കവാടമായ മുല്ലൂർ സമരക്കടലായി. നിയന്ത്രണങ്ങളും നിർദേശങ്ങളും മറികടന്നെത്തിയ സമരക്കാരെ ശാന്തരാക്കാൻ നേതാക്കൾക്കും പോലീസിനും ഏറെ പണിപ്പെടേണ്ടി വന്നു.
തീരദേശവാസികളുടെ അവകാശ സംരക്ഷണത്തിനായുള്ള രണ്ടാം ദിവസത്തെ സമരം പലവട്ടം സംഘർഷത്തിന്റെ വക്കിലെത്തി. തുറമുഖത്തേക്കുള്ള റോഡുകൾ അടച്ചിരുന്ന ബാരിക്കേഡുകൾ തള്ളിമറിച്ചിട്ട് റോപ്പുപയോഗിച്ച് വലിച്ച് കൊണ്ടുപോകുമ്പോഴും ബലപ്രയോഗത്തിന് മുതിരാതെ പോലീസ് ആത്മസംയമനം പാലിച്ചു.
തുറമുഖ സെക്യൂരിറ്റി രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരാൾ മാധ്യമ പ്രവർത്തകനെന്ന പേരിൽ വിവരങ്ങൾ ശേഖരിക്കാൻ എത്തിയതു പ്രശ്നത്തിനിടയാക്കി. കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത തുറമുഖ ജീവനക്കാരനെ പോലീസ് വിഴിഞ്ഞം സ്റ്റേഷനിലേക്കു മാറ്റി താത്കാലിക പരിഹാരം കണ്ടു. പത്തരയോടെ നേരത്തെ നിശ്ചയിച്ച പ്രകാരം പൂവാർ, പുതിയതുറ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ സമരപ്പന്തലിൽ എത്തി.
ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ എത്തിയ സംഘത്തിൽ ആവേശപൂർവം എത്തിയവരിൽ ഏറെയും സ്ത്രീകളായിരുന്നു എന്നതും ശ്രദ്ധേയമായി.
തീരദേശവാസികളുടെ അവകാശ സംരക്ഷണത്തിനായുള്ള രണ്ടാം ദിവസത്തെ സമരം പലവട്ടം സംഘർഷത്തിന്റെ വക്കിലെത്തി. തുറമുഖത്തേക്കുള്ള റോഡുകൾ അടച്ചിരുന്ന ബാരിക്കേഡുകൾ തള്ളിമറിച്ചിട്ട് റോപ്പുപയോഗിച്ച് വലിച്ച് കൊണ്ടുപോകുമ്പോഴും ബലപ്രയോഗത്തിന് മുതിരാതെ പോലീസ് ആത്മസംയമനം പാലിച്ചു.
തുറമുഖ സെക്യൂരിറ്റി രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരാൾ മാധ്യമ പ്രവർത്തകനെന്ന പേരിൽ വിവരങ്ങൾ ശേഖരിക്കാൻ എത്തിയതു പ്രശ്നത്തിനിടയാക്കി. കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത തുറമുഖ ജീവനക്കാരനെ പോലീസ് വിഴിഞ്ഞം സ്റ്റേഷനിലേക്കു മാറ്റി താത്കാലിക പരിഹാരം കണ്ടു. പത്തരയോടെ നേരത്തെ നിശ്ചയിച്ച പ്രകാരം പൂവാർ, പുതിയതുറ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ സമരപ്പന്തലിൽ എത്തി.
ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ എത്തിയ സംഘത്തിൽ ആവേശപൂർവം എത്തിയവരിൽ ഏറെയും സ്ത്രീകളായിരുന്നു എന്നതും ശ്രദ്ധേയമായി.