തിരുവനന്തപുരം: സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ സരൾ രാസ്ത-രണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി 116 റോഡുകളിലാണ് വിജിലൻസ് സംഘം ഇന്നലെ പരിശോധന നടത്തിയത്. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം.
പരിശോധനയുടെ ഭാഗമായി പ്രത്യേക മെഷീൻ ഉപയോഗിച്ച് റോഡിൽനിന്ന് വിജിലൻസ് സംഘം സാന്പിൾ ശേഖരിച്ചു. ഇതു ലാബിൽ അയച്ചു പരിശോധിക്കും. നേരത്തേയുള്ള റോഡിലെ ചെളിയും മണ്ണും നീക്കി ആവശ്യത്തിന് മെറ്റലും ടാറും ഉപയോഗിച്ചാണോ റോഡ് പുനർനിർമിച്ചത് എന്നറിയാനാണ് സാന്പിൾ എടുത്തത്.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ്(എൻഎച്ച്-റോഡ് വിഭാഗം), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയറിംഗ് വിഭാഗം എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥർ കരാറുകാരുമായി ഒത്തു ചേർന്ന് ക്രമക്കേടുകൾ നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നിർമാണത്തിൽ അപാകതയുള്ളതായി പരാതി ലഭിച്ച റോഡുകളിലായിരുന്നു പരിശോധന. തിരുവനന്തപുരത്ത് 15 റോഡുകളും കൊല്ലത്ത് ആറു റോഡുകളും പത്തനംതിട്ടയിൽ എട്ടു റോഡുകളുമാണ് പരിശോധിച്ചത്.
ആലപ്പുഴ-അഞ്ച്, കോട്ടയം-മൂന്ന്, ഇടുക്കി-മൂന്ന്, എറണാകുളം-അഞ്ച്, തൃശൂർ-മൂന്ന്, പാലക്കാട്-മൂന്ന്, മലപ്പുറം-നാല്, കോഴിക്കോട്-17, വയനാട്-ആറ്, കണ്ണൂർ-32, കാസർഗോഡ്-ആറ് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ പരിശോധന നടത്തിയ റോഡുകളുടെ എണ്ണം.
ടെൻഡറിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ കനം കുറച്ച് റോഡുകൾ നിർമിക്കുകയും പിന്നീട് എൻജിനീയർമാരുമായി ഒത്തുകളിച്ച് ഒൗദ്യോഗിക രേഖകളിൽ ടെൻഡറിൽ പറഞ്ഞതിനു തുല്യമായാണ് റോഡ് നിർമിച്ചിരിക്കുന്നതെന്ന് രേഖപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി.
ഇത്തരം റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ആറു മാസത്തിനു ശേഷം എൻജിനീയർമാർ ടെണ്ടർ വിളിക്കും. ഇതിലൂടെ സർക്കാരിന് വലിയ സാന്പത്തിക നഷ്ടം ഉണ്ടാകുന്നതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
പരിശോധനയുമായി ബന്ധപ്പെട്ടു ശേഖരിച്ച സാന്പിളുകളുടെ റിപ്പോർട്ട് കിട്ടിയാലുടൻ എം ബുക്കുമായി ഒത്തു നോക്കി ക്രമക്കേടുകൾ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയിലുള്ള അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന്റെ ടോൾ ഫ്രീ നന്പറായ 1064 എന്ന നന്പറിലോ 8592900900 എന്ന നന്പറിലോ വാട്ട്സാപ്പ് നന്പറായ 9447789100 എന്ന നന്പറിലോ അറിയിക്കണമെന്നും വിജിലൻസ് ഡയറക്ടർ അഭ്യർഥിച്ചു.
പരിശോധനയുടെ ഭാഗമായി പ്രത്യേക മെഷീൻ ഉപയോഗിച്ച് റോഡിൽനിന്ന് വിജിലൻസ് സംഘം സാന്പിൾ ശേഖരിച്ചു. ഇതു ലാബിൽ അയച്ചു പരിശോധിക്കും. നേരത്തേയുള്ള റോഡിലെ ചെളിയും മണ്ണും നീക്കി ആവശ്യത്തിന് മെറ്റലും ടാറും ഉപയോഗിച്ചാണോ റോഡ് പുനർനിർമിച്ചത് എന്നറിയാനാണ് സാന്പിൾ എടുത്തത്.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ്(എൻഎച്ച്-റോഡ് വിഭാഗം), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയറിംഗ് വിഭാഗം എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥർ കരാറുകാരുമായി ഒത്തു ചേർന്ന് ക്രമക്കേടുകൾ നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നിർമാണത്തിൽ അപാകതയുള്ളതായി പരാതി ലഭിച്ച റോഡുകളിലായിരുന്നു പരിശോധന. തിരുവനന്തപുരത്ത് 15 റോഡുകളും കൊല്ലത്ത് ആറു റോഡുകളും പത്തനംതിട്ടയിൽ എട്ടു റോഡുകളുമാണ് പരിശോധിച്ചത്.
ആലപ്പുഴ-അഞ്ച്, കോട്ടയം-മൂന്ന്, ഇടുക്കി-മൂന്ന്, എറണാകുളം-അഞ്ച്, തൃശൂർ-മൂന്ന്, പാലക്കാട്-മൂന്ന്, മലപ്പുറം-നാല്, കോഴിക്കോട്-17, വയനാട്-ആറ്, കണ്ണൂർ-32, കാസർഗോഡ്-ആറ് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ പരിശോധന നടത്തിയ റോഡുകളുടെ എണ്ണം.
ടെൻഡറിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ കനം കുറച്ച് റോഡുകൾ നിർമിക്കുകയും പിന്നീട് എൻജിനീയർമാരുമായി ഒത്തുകളിച്ച് ഒൗദ്യോഗിക രേഖകളിൽ ടെൻഡറിൽ പറഞ്ഞതിനു തുല്യമായാണ് റോഡ് നിർമിച്ചിരിക്കുന്നതെന്ന് രേഖപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി.
ഇത്തരം റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ആറു മാസത്തിനു ശേഷം എൻജിനീയർമാർ ടെണ്ടർ വിളിക്കും. ഇതിലൂടെ സർക്കാരിന് വലിയ സാന്പത്തിക നഷ്ടം ഉണ്ടാകുന്നതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
പരിശോധനയുമായി ബന്ധപ്പെട്ടു ശേഖരിച്ച സാന്പിളുകളുടെ റിപ്പോർട്ട് കിട്ടിയാലുടൻ എം ബുക്കുമായി ഒത്തു നോക്കി ക്രമക്കേടുകൾ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയിലുള്ള അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന്റെ ടോൾ ഫ്രീ നന്പറായ 1064 എന്ന നന്പറിലോ 8592900900 എന്ന നന്പറിലോ വാട്ട്സാപ്പ് നന്പറായ 9447789100 എന്ന നന്പറിലോ അറിയിക്കണമെന്നും വിജിലൻസ് ഡയറക്ടർ അഭ്യർഥിച്ചു.