തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്നതിനുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ-2022 എന്ന പേരിലുള്ള ബിൽ ഉൾപ്പെടെയുള്ളവ പരിഗണനയ്ക്കു വന്നേക്കും.
ലോകായുക്തയുടെ അധികാരം കവരുന്ന ലോകായുക്ത ഭേദഗതി ബിൽ തുടർന്നുള്ള ദിവസങ്ങളിലാകും നിയമസഭയുടെ പരിഗണനയ്ക്കു വരിക. ബില്ലുകൾ പരിഗണിക്കുന്നതു സംബന്ധിച്ച അന്തിമതീരുമാനം 22നു ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലാകുമുണ്ടാകുക.
22നു തുടങ്ങുന്ന നിയമസഭയുടെ നിയമ നിർമാണത്തിനു മാത്രമായുള്ള സമ്മേളനത്തിലേക്കു പരിഗണിക്കാൻ റദ്ദായ ഓർഡിനൻസുകൾക്കു പകരമുള്ള 11 ബില്ലുകളും വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയർത്തുന്നതിനുള്ള ബില്ലുമാണു കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ അംഗീകരിച്ചത്. നിലവിലെ നിയമസഭാ നടപടിക്രമം അനുസരിച്ച് 22ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട ചർച്ച മാത്രമാണുണ്ടാകുക.
23നു ബില്ലുകൾ പരിഗണിച്ചു തുടങ്ങും. 24 മുതൽ 26 വരെ സിപിഐയുടെ ആവശ്യപ്രകാരം അവധി നൽകേണ്ടി വരും. ഇക്കാര്യത്തിലും കാര്യോപദേശക സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. അവധി വന്നാൽ ആറു ദിവസം മാത്രമേ ബില്ലുകൾക്കായി ലഭിക്കുകയുള്ളു. മൂന്നു ദിവസം ബില്ലുകൾ ചർച്ചയ്ക്കെടുത്തു സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണം.
സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു ശേഷം മടങ്ങിയെത്തുന്ന ബില്ലുകൾ ചർച്ച ചെയ്തു പാസാക്കുന്നതിനും മൂന്നു ദിവസം മാത്രമേ ലഭിക്കൂ. ഇപ്പോൾ മന്ത്രിസഭ ശിപാർശ ചെയ്ത 12 ബില്ലുകൾ സഭ പരിഗണിക്കണമെങ്കിൽ ഒരു ദിവസം മൂന്നെണ്ണം വീതം പരിഗണിക്കേണ്ട സാഹചര്യം വരും.
ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പരിഗണിക്കുന്പോൾ സിപിഐയ്ക്കു ഭേദഗതി നിർദേശിക്കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മന്ത്രിസഭയിൽ ബില്ലിന്റെ കരടിന് അംഗീകാരമായത്. ഇക്കാര്യത്തിൽ സിപിഎം-സിപിഐ ഉഭയകകക്ഷി ചർച്ച വെള്ളിയാഴ്ച നടക്കാനാണു സാധ്യത. ലോകായുക്തയുടെ പല്ലും നഖവും പിഴുതെറിയുന്നതാണ് കരട് ബില്ലിലെ വ്യവസ്ഥകൾ.
ലോകായുക്ത അന്തിമവിധിയിലെ അപ്പീൽ അധികാരിയായി മുഖ്യമന്ത്രി, ഗവർണർ, സർക്കാർ എന്നിവരെ ഉൾപ്പെടുത്തിയാണ് കരടു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ, ഇതിനു പകരം സിപിഐ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തിയുള്ള അഞ്ചംഗ സമിതി രൂപീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ അയഞ്ഞത്.
ലോകായുക്തയുടെ അധികാരം കവരുന്ന ലോകായുക്ത ഭേദഗതി ബിൽ തുടർന്നുള്ള ദിവസങ്ങളിലാകും നിയമസഭയുടെ പരിഗണനയ്ക്കു വരിക. ബില്ലുകൾ പരിഗണിക്കുന്നതു സംബന്ധിച്ച അന്തിമതീരുമാനം 22നു ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലാകുമുണ്ടാകുക.
22നു തുടങ്ങുന്ന നിയമസഭയുടെ നിയമ നിർമാണത്തിനു മാത്രമായുള്ള സമ്മേളനത്തിലേക്കു പരിഗണിക്കാൻ റദ്ദായ ഓർഡിനൻസുകൾക്കു പകരമുള്ള 11 ബില്ലുകളും വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയർത്തുന്നതിനുള്ള ബില്ലുമാണു കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ അംഗീകരിച്ചത്. നിലവിലെ നിയമസഭാ നടപടിക്രമം അനുസരിച്ച് 22ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട ചർച്ച മാത്രമാണുണ്ടാകുക.
23നു ബില്ലുകൾ പരിഗണിച്ചു തുടങ്ങും. 24 മുതൽ 26 വരെ സിപിഐയുടെ ആവശ്യപ്രകാരം അവധി നൽകേണ്ടി വരും. ഇക്കാര്യത്തിലും കാര്യോപദേശക സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. അവധി വന്നാൽ ആറു ദിവസം മാത്രമേ ബില്ലുകൾക്കായി ലഭിക്കുകയുള്ളു. മൂന്നു ദിവസം ബില്ലുകൾ ചർച്ചയ്ക്കെടുത്തു സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണം.
സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു ശേഷം മടങ്ങിയെത്തുന്ന ബില്ലുകൾ ചർച്ച ചെയ്തു പാസാക്കുന്നതിനും മൂന്നു ദിവസം മാത്രമേ ലഭിക്കൂ. ഇപ്പോൾ മന്ത്രിസഭ ശിപാർശ ചെയ്ത 12 ബില്ലുകൾ സഭ പരിഗണിക്കണമെങ്കിൽ ഒരു ദിവസം മൂന്നെണ്ണം വീതം പരിഗണിക്കേണ്ട സാഹചര്യം വരും.
ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പരിഗണിക്കുന്പോൾ സിപിഐയ്ക്കു ഭേദഗതി നിർദേശിക്കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മന്ത്രിസഭയിൽ ബില്ലിന്റെ കരടിന് അംഗീകാരമായത്. ഇക്കാര്യത്തിൽ സിപിഎം-സിപിഐ ഉഭയകകക്ഷി ചർച്ച വെള്ളിയാഴ്ച നടക്കാനാണു സാധ്യത. ലോകായുക്തയുടെ പല്ലും നഖവും പിഴുതെറിയുന്നതാണ് കരട് ബില്ലിലെ വ്യവസ്ഥകൾ.
ലോകായുക്ത അന്തിമവിധിയിലെ അപ്പീൽ അധികാരിയായി മുഖ്യമന്ത്രി, ഗവർണർ, സർക്കാർ എന്നിവരെ ഉൾപ്പെടുത്തിയാണ് കരടു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ, ഇതിനു പകരം സിപിഐ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തിയുള്ള അഞ്ചംഗ സമിതി രൂപീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ അയഞ്ഞത്.