കൊച്ചി: സര്‍വകലാശാലയിലെ നിയമനങ്ങള്‍ സിപിഎം നേതാക്കള്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്നതുപോലെയായെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. നടപടിക്രമങ്ങള്‍ ലംഘിച്ചുള്ള പുതിയ നിയമനിര്മാണനീക്കം സര്‍വകലാശാലകളെ തകര്‍ക്കുന്നതും സര്‍ക്കാർവകുപ്പുകളായി തരംതാഴ്ത്തുന്നതുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അനധികൃത അധ്യാപകനിയമനം നടത്താനാണ് ഇപ്പോള്‍ നിയമനിര്‍മാണത്തിന് ശ്രമിക്കുന്നത്. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്നതാണ് യുഡിഎഫ് നിലപാട്. കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം നിയമവിരുദ്ധമാണെന്ന് ഗവര്‍ണർ ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ ഒത്തുതീര്പ്പുണ്ടായതിനാൽ അനധികൃതമായി നിയമനം നേടിയ വിസിയെ പുറത്താക്കാന്‍ ഗവര്‍ണർ നേരത്തേ തയാറായിരുന്നില്ല.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ രാഷ്ട്രീയാതിപ്രസരമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ശ്യാം ബി. മേനോന് കമ്മീഷൻ റിപ്പോര്‍ട്ടിലുണ്ട്. ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം കേരളത്തിനു നല്കാനായില്ലെങ്കില് പുതുതലമുറയെ ഇവിടെ പിടിച്ചുനിര്‍ത്താനാകില്ല.
നിയമനിര്മാണനീക്കത്തില്നിന്നു സര്‍ക്കാര്‍ പിന്മാറണം. ലോകായുക്തയുടെ പല്ലും നഖവും കളയാനുള്ള ശ്രമവും സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അനധികൃത അധ്യാപകനിയമനം നടത്താനാണ് ഇപ്പോള്‍ നിയമനിര്‍മാണത്തിന് ശ്രമിക്കുന്നത്. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്നതാണ് യുഡിഎഫ് നിലപാട്. കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം നിയമവിരുദ്ധമാണെന്ന് ഗവര്‍ണർ ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ ഒത്തുതീര്പ്പുണ്ടായതിനാൽ അനധികൃതമായി നിയമനം നേടിയ വിസിയെ പുറത്താക്കാന്‍ ഗവര്‍ണർ നേരത്തേ തയാറായിരുന്നില്ല.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ രാഷ്ട്രീയാതിപ്രസരമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ശ്യാം ബി. മേനോന് കമ്മീഷൻ റിപ്പോര്‍ട്ടിലുണ്ട്. ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം കേരളത്തിനു നല്കാനായില്ലെങ്കില് പുതുതലമുറയെ ഇവിടെ പിടിച്ചുനിര്‍ത്താനാകില്ല.
നിയമനിര്മാണനീക്കത്തില്നിന്നു സര്‍ക്കാര്‍ പിന്മാറണം. ലോകായുക്തയുടെ പല്ലും നഖവും കളയാനുള്ള ശ്രമവും സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.