പാലക്കാട്: മരുതറോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ (47) വധക്കേസിൽ നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായി നവീൻ (38), കുന്നങ്കാട് ശബരീഷ് (28), അനീഷ് (29), കുന്നങ്കാട് സുജീഷ് (28) എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികൾ കസ്റ്റഡിയിലെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും എസ്പി ആർ. വിശ്വനാഥ് പറഞ്ഞു.
കേസിലെ ഒന്നാം പ്രതിയായ നവീനും ഷാജഹാനെ വെട്ടിവീഴ്ത്തിയ ശബരീഷ്, അനീഷ്, സുജീഷ് എന്നിവരുമാണ് അറസ്റ്റിലായത്. നവീനെ പൊള്ളാച്ചിയിൽനിന്നും മറ്റുള്ളവരെ മലന്പുഴ കവയിൽനിന്നുമാണു പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത എട്ടുപേരെയും കഴിഞ്ഞദിവസംതന്നെ അന്വേഷണ സംഘം പിടികൂടിയിരുന്നു. മറ്റു പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്. പ്രതികൾ എട്ടിൽ കൂടാമെന്നും അന്വേഷണ സംഘം അറിയിച്ചു.
സിപിഎമ്മുമായി അകന്ന പ്രതികൾ ഷാജഹാനെ കൊലപ്പെടുത്തുകയായിരുന്നു. 2019 മുതൽ ഷാജഹാനുമായി വിരോധമുണ്ടായിരുന്നെന്നു പ്രതികൾ അന്വേഷണ സംഘത്തോടു സമ്മതിച്ചു. വീട്ടിൽനിന്നു വടിവാൾ എത്തിച്ചാണു പ്രതികൾ ഷാജഹാനെ ആക്രമിച്ചത്. കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിൽ ഗൂഢാലോചന സംശയിക്കുന്നതിനാൽ അക്കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.
പ്രതികളുമായി പോലീസ് നടത്തിയ തെളിവെടുപ്പിൽ ഷാജഹാനെ വെട്ടാൻ ഉപയോഗിച്ച് വാൾ കണ്ടെടുത്തു. കൊലപാതകത്തിനു ശേഷം കുനിപ്പുള്ളി വിളയിൽപൊറ്റയിലെ ആളൊഴിഞ്ഞ പറന്പിലാണു പ്രതികൾ വാൾ ഒളിപ്പിച്ചിരുന്നത്.
അനീഷ് ഉപയോഗിച്ച് ആയുധമാണ് കണ്ടെത്തിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നവീൻ, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരെയാണു സംഭവസ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോയത്.
കേസിലെ ഒന്നാം പ്രതിയായ നവീനും ഷാജഹാനെ വെട്ടിവീഴ്ത്തിയ ശബരീഷ്, അനീഷ്, സുജീഷ് എന്നിവരുമാണ് അറസ്റ്റിലായത്. നവീനെ പൊള്ളാച്ചിയിൽനിന്നും മറ്റുള്ളവരെ മലന്പുഴ കവയിൽനിന്നുമാണു പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത എട്ടുപേരെയും കഴിഞ്ഞദിവസംതന്നെ അന്വേഷണ സംഘം പിടികൂടിയിരുന്നു. മറ്റു പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്. പ്രതികൾ എട്ടിൽ കൂടാമെന്നും അന്വേഷണ സംഘം അറിയിച്ചു.
സിപിഎമ്മുമായി അകന്ന പ്രതികൾ ഷാജഹാനെ കൊലപ്പെടുത്തുകയായിരുന്നു. 2019 മുതൽ ഷാജഹാനുമായി വിരോധമുണ്ടായിരുന്നെന്നു പ്രതികൾ അന്വേഷണ സംഘത്തോടു സമ്മതിച്ചു. വീട്ടിൽനിന്നു വടിവാൾ എത്തിച്ചാണു പ്രതികൾ ഷാജഹാനെ ആക്രമിച്ചത്. കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിൽ ഗൂഢാലോചന സംശയിക്കുന്നതിനാൽ അക്കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.
പ്രതികളുമായി പോലീസ് നടത്തിയ തെളിവെടുപ്പിൽ ഷാജഹാനെ വെട്ടാൻ ഉപയോഗിച്ച് വാൾ കണ്ടെടുത്തു. കൊലപാതകത്തിനു ശേഷം കുനിപ്പുള്ളി വിളയിൽപൊറ്റയിലെ ആളൊഴിഞ്ഞ പറന്പിലാണു പ്രതികൾ വാൾ ഒളിപ്പിച്ചിരുന്നത്.
അനീഷ് ഉപയോഗിച്ച് ആയുധമാണ് കണ്ടെത്തിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നവീൻ, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരെയാണു സംഭവസ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോയത്.