തിരുവനന്തപുരം: 22ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം സിപിഐ അംഗങ്ങളുടെ അസൗകര്യം കണക്കിലെടുത്ത് 24നും 25നും ഒഴിവാക്കിയേക്കും.
സിപിഐ ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലാ സമ്മേളനങ്ങൾ ഈ ദിവസങ്ങളിൽ നടക്കുന്ന സാഹചര്യത്തിൽ മന്ത്രിമാർ അടക്കമുള്ള നിയമസഭാംഗങ്ങളുടെ അസൗകര്യത്തെത്തുടർന്നാണിത്.
സെപ്റ്റംബർ രണ്ടു വരെ ചേരാൻ ധാരണയിലെത്തിയതും ഇതു കണക്കിലെടുത്താണെന്നാണു വിവരം. കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലും ഇക്കാര്യത്തിൽ ചർച്ച നടന്നിരുന്നു. 22നു ചേരുന്ന നിയമസഭയുടെ കാര്യോപദേശകസമിതിയാകും ഇക്കാര്യത്തിൽ അന്തിമതീരുമാനത്തിലെത്തുക.
22ന് സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം പ്രമാണിച്ചുള്ള പ്രത്യേക സമ്മേളനമാണ്. മൂന്നു മണിക്കൂർ സമ്മേളനത്തിൽ മറ്റ് അജൻഡകളില്ല. 23 മുതലാണു നിയമനിർമാണത്തിലേക്കു കടക്കുക. സെപ്റ്റംബർ രണ്ടു വെള്ളിയാഴ്ചയാണെങ്കിലും അന്നു സ്വകാര്യബില്ലുകൾക്കു പകരം നിയമനിർമാണത്തിനാകും പ്രാധാന്യം നൽകുക.
സിപിഐ ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലാ സമ്മേളനങ്ങൾ ഈ ദിവസങ്ങളിൽ നടക്കുന്ന സാഹചര്യത്തിൽ മന്ത്രിമാർ അടക്കമുള്ള നിയമസഭാംഗങ്ങളുടെ അസൗകര്യത്തെത്തുടർന്നാണിത്.
സെപ്റ്റംബർ രണ്ടു വരെ ചേരാൻ ധാരണയിലെത്തിയതും ഇതു കണക്കിലെടുത്താണെന്നാണു വിവരം. കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലും ഇക്കാര്യത്തിൽ ചർച്ച നടന്നിരുന്നു. 22നു ചേരുന്ന നിയമസഭയുടെ കാര്യോപദേശകസമിതിയാകും ഇക്കാര്യത്തിൽ അന്തിമതീരുമാനത്തിലെത്തുക.
22ന് സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം പ്രമാണിച്ചുള്ള പ്രത്യേക സമ്മേളനമാണ്. മൂന്നു മണിക്കൂർ സമ്മേളനത്തിൽ മറ്റ് അജൻഡകളില്ല. 23 മുതലാണു നിയമനിർമാണത്തിലേക്കു കടക്കുക. സെപ്റ്റംബർ രണ്ടു വെള്ളിയാഴ്ചയാണെങ്കിലും അന്നു സ്വകാര്യബില്ലുകൾക്കു പകരം നിയമനിർമാണത്തിനാകും പ്രാധാന്യം നൽകുക.