കൊച്ചി: ഗോത്രവര്ഗവിഭാഗത്തില്നിന്നുള്ള ആദ്യ നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ നാരായൻ (82) അന്തരിച്ചു. എളമക്കര പുതുക്കലവട്ടത്തെ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അന്ത്യം.
കോവിഡ് ബാധിതനായിരുന്ന അദ്ദേഹത്തിന് ശ്വാസതടസം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഇടപ്പള്ളി പൊതുശ്മശാനത്തില്‍ നടത്തി. ഭാര്യ: ലത. മക്കള്‍: രാജേശ്വരി, സിദ്ധാര്‍ഥകുമാര്‍, സന്തോഷ് നാരായൻ.
മലയരയ വിഭാഗത്തില്‍ ജനിച്ച നാരായൻ സ്വന്തംജനതയുടെ കഥകള്‍ പറഞ്ഞാണ് മലയാള സാഹിത്യത്തിലേക്കു നടന്നുകയറിയത്. പൊള്ളുന്ന ജീവിതാനുഭവങ്ങളുമായി "കൊച്ചരേത്തി’എന്ന ആദ്യനോവല്‍ 1998 ല്‍ പ്രസിദ്ധീകരിച്ചു. ഇതിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ഈ നോവൽ പിന്നീട് വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും യൂണിവേഴ്സിറ്റികളില്‍ സാഹിത്യപഠനത്തിന്റെ ഭാഗമാവുകയും ചെയ്തു. കന്നഡ പതിപ്പ് 2015ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി.
തൊടുപുഴ കുടയത്തൂരില്‍ 1940 ല്‍ രാമന്-കൊച്ചൂട്ടി ദമ്പതികളുടെ മകനായി ജനിച്ച നാരായണ്‍ തപാല്‍ വകുപ്പിൽ ഔദ്യോഗികജീവിതം ആരംഭിച്ചു. ആഴ്ചപ്പതിപ്പുകളില്‍ കഥകള്‍ എഴുതിക്കൊണ്ടായിരുന്നു രചനയുടെ തുടക്കം.
"ഇരുണ്ട കഥകള്‍' ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റി. ഊരാളിക്കുടി, ചെങ്ങാറും കൂട്ടാളും, വന്നല, ആരാണു തോൽക്കുന്നവർ, കൃഷ്ണനെല്ലിന്റെ ചോറ്, തോൽവികളുടെ തന്പുരാന്മാർ, ഈ വഴിയില്‍ ആളേറെ ഇല്ല തുടങ്ങിയ നോവലുകളും നാരായന്റെ തൂലികയില്‍ പിറന്നു.
കോവിഡ് ബാധിതനായിരുന്ന അദ്ദേഹത്തിന് ശ്വാസതടസം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഇടപ്പള്ളി പൊതുശ്മശാനത്തില്‍ നടത്തി. ഭാര്യ: ലത. മക്കള്‍: രാജേശ്വരി, സിദ്ധാര്‍ഥകുമാര്‍, സന്തോഷ് നാരായൻ.
മലയരയ വിഭാഗത്തില്‍ ജനിച്ച നാരായൻ സ്വന്തംജനതയുടെ കഥകള്‍ പറഞ്ഞാണ് മലയാള സാഹിത്യത്തിലേക്കു നടന്നുകയറിയത്. പൊള്ളുന്ന ജീവിതാനുഭവങ്ങളുമായി "കൊച്ചരേത്തി’എന്ന ആദ്യനോവല്‍ 1998 ല്‍ പ്രസിദ്ധീകരിച്ചു. ഇതിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ഈ നോവൽ പിന്നീട് വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും യൂണിവേഴ്സിറ്റികളില്‍ സാഹിത്യപഠനത്തിന്റെ ഭാഗമാവുകയും ചെയ്തു. കന്നഡ പതിപ്പ് 2015ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി.
തൊടുപുഴ കുടയത്തൂരില്‍ 1940 ല്‍ രാമന്-കൊച്ചൂട്ടി ദമ്പതികളുടെ മകനായി ജനിച്ച നാരായണ്‍ തപാല്‍ വകുപ്പിൽ ഔദ്യോഗികജീവിതം ആരംഭിച്ചു. ആഴ്ചപ്പതിപ്പുകളില്‍ കഥകള്‍ എഴുതിക്കൊണ്ടായിരുന്നു രചനയുടെ തുടക്കം.
"ഇരുണ്ട കഥകള്‍' ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റി. ഊരാളിക്കുടി, ചെങ്ങാറും കൂട്ടാളും, വന്നല, ആരാണു തോൽക്കുന്നവർ, കൃഷ്ണനെല്ലിന്റെ ചോറ്, തോൽവികളുടെ തന്പുരാന്മാർ, ഈ വഴിയില്‍ ആളേറെ ഇല്ല തുടങ്ങിയ നോവലുകളും നാരായന്റെ തൂലികയില്‍ പിറന്നു.