കൊച്ചി: തിരുവനന്തപുരം ലുലു മാള്‍ നിര്‍മാണം തീരദേശ പരിപാലനനിയമം ലംഘിച്ചാണെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. മാളിന് ക്രമവിരുദ്ധമായാണ് അനുമതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി എം.കെ.സലീം നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. വിവിധ ഘട്ടങ്ങളില്‍ നടന്ന പരിശോധനകള്‍ക്കുശേഷമുള്ള അനുമതികള്‍ മാളിനുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
പൊതുതാത്പര്യ ഹര്ജിവ്യവസായം അംഗീകരിക്കില്ലെന്നും ഹര്‍ജി തള്ളി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വ്യക്തമാക്കി. ലുലു ഗ്രൂപ്പിനെയും ഏഴ് സര്‍ക്കാര്‍ വകുപ്പുകളെയും പ്രതിചേര്‍ത്ത് എം.കെ. സലീം നല്കിയ ഹര്‍ജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. സുപ്രീംകോടതി ഉത്തരവില്‍ സന്തോഷമെന്ന് ലുലു ഗ്രൂപ്പ് ഗ്ലോബല്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ പ്രതികരിച്ചു.
ലുലു ഗ്രൂപ്പിന് 25 രാജ്യങ്ങളിൽ വ്യവസായശ്രൃംഖലയുണ്ട്. രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായും പരിസ്ഥിതി സൗഹൃദമായും വ്യവസായവും നിക്ഷേപവും നടത്തുന്ന സ്ഥാപനത്തിനെതിരെ കേരളത്തില്‍ മാത്രമാണ് ഇത്തരം വ്യാജ പരാതികള്‍ ഉയര്‍ന്നത്. ലുലു ഗ്രൂപ്പിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് സുപ്രീം കോടതി ഉത്തരവ്.
പൊതുതാത്പര്യ ഹര്ജിവ്യവസായം അംഗീകരിക്കില്ലെന്നും ഹര്‍ജി തള്ളി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വ്യക്തമാക്കി. ലുലു ഗ്രൂപ്പിനെയും ഏഴ് സര്‍ക്കാര്‍ വകുപ്പുകളെയും പ്രതിചേര്‍ത്ത് എം.കെ. സലീം നല്കിയ ഹര്‍ജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. സുപ്രീംകോടതി ഉത്തരവില്‍ സന്തോഷമെന്ന് ലുലു ഗ്രൂപ്പ് ഗ്ലോബല്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ പ്രതികരിച്ചു.
ലുലു ഗ്രൂപ്പിന് 25 രാജ്യങ്ങളിൽ വ്യവസായശ്രൃംഖലയുണ്ട്. രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായും പരിസ്ഥിതി സൗഹൃദമായും വ്യവസായവും നിക്ഷേപവും നടത്തുന്ന സ്ഥാപനത്തിനെതിരെ കേരളത്തില്‍ മാത്രമാണ് ഇത്തരം വ്യാജ പരാതികള്‍ ഉയര്‍ന്നത്. ലുലു ഗ്രൂപ്പിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് സുപ്രീം കോടതി ഉത്തരവ്.