തിരുവനന്തപുരം: യാത്രയ്ക്കിടയിൽ വ്യവസായമന്ത്രി പി. രാജീവിന്റെ വാഹനം റൂട്ട് മാറ്റിവിട്ട് വട്ടം ചുറ്റിച്ചെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ.
മന്ത്രി പി. രാജീവിന് പെലറ്റ് പോയ ഗ്രേഡ് എസ്ഐ സാബു രാജനാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പട്ടികയിൽ ഇടം നേടിയത്. കഴിഞ്ഞ ദിവസമാണ് മന്ത്രിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ സാബു രാജൻ, സിവിൽ പോലീസ് ഓഫീസർ എൻ.ജി. സുനിൽ എന്നിവരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാർ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മന്ത്രിയുടെ വാഹനം റൂട്ട് മാറി സഞ്ചരിച്ച സംഭവമുണ്ടാ യത്. നെയ്യാറ്റിൻകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം എറണാകുളത്തേക്കു മടങ്ങാനായിരുന്നു മന്ത്രിയുടെ തീരുമാനം. കരമന- അട്ടക്കുളങ്ങര- ഈഞ്ചയ്ക്കൽ വഴി ദേശീയപാതയിലേക്കു കയറുക എന്ന രീതിയിൽ ആദ്യം നിശ്ചയിച്ച റൂട്ട് മാറ്റി കരമന- തന്പാനൂർ- പാളയം- ചാക്ക വഴി ദേശീയപാതയിലേക്കുള്ള റൂട്ടാണ് സസ്പെൻഷനിലായ ഉദ്യോഗസ്ഥർ തെരഞ്ഞെടുത്തത്.
അട്ടക്കുളങ്ങരയിലെ തിരക്കും റോഡുപണി നടക്കുന്നതും കണക്കിലെടുത്തായിരുന്നു ഉദ്യോഗസ്ഥർ വഴി മാറ്റിയത്. എന്നാൽ മന്ത്രി അതൃപ്തി അറിയിച്ചതിനെത്തുടർന്ന് ജില്ല ക്രൈം സെൽ എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കുകയായിരുന്നു.
കുഴിയില്ലാത്ത വഴിയിലൂടെ മന്ത്രിയെ കൊണ്ടുപോയതിന് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതിനെതിരേ സേനയ്ക്കുള്ളിൽ നിന്നു വ്യാപക വിമർശനമുയരുന്നതിനിടയിലാണ് സസ്പെൻഡ് ചെയ്യപ്പെട്ട സാബു രാജന് ഇന്നലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചത്.
സംഭവം വാർത്തയായതോടെ പോലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത് മന്ത്രിയുടെ അറിവോടെയല്ലെന്നാണ് വ്യവസായ മന്ത്രിയുടെ ഓഫീസ് പറയുന്നത്. പോലീസുകാർക്കെതിരേ പരാതിപ്പെട്ടിട്ടില്ലെന്നും ജില്ലാ പോലീസ് നേതൃത്വമാണ് ഇക്കാര്യത്തിൽ പരിശോധന നടത്തുന്നതും നടപടിയെടുക്കുന്നതെന്നുമാണ് വിശദീകരണം.
മന്ത്രി പി. രാജീവിന് പെലറ്റ് പോയ ഗ്രേഡ് എസ്ഐ സാബു രാജനാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പട്ടികയിൽ ഇടം നേടിയത്. കഴിഞ്ഞ ദിവസമാണ് മന്ത്രിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ സാബു രാജൻ, സിവിൽ പോലീസ് ഓഫീസർ എൻ.ജി. സുനിൽ എന്നിവരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാർ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മന്ത്രിയുടെ വാഹനം റൂട്ട് മാറി സഞ്ചരിച്ച സംഭവമുണ്ടാ യത്. നെയ്യാറ്റിൻകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം എറണാകുളത്തേക്കു മടങ്ങാനായിരുന്നു മന്ത്രിയുടെ തീരുമാനം. കരമന- അട്ടക്കുളങ്ങര- ഈഞ്ചയ്ക്കൽ വഴി ദേശീയപാതയിലേക്കു കയറുക എന്ന രീതിയിൽ ആദ്യം നിശ്ചയിച്ച റൂട്ട് മാറ്റി കരമന- തന്പാനൂർ- പാളയം- ചാക്ക വഴി ദേശീയപാതയിലേക്കുള്ള റൂട്ടാണ് സസ്പെൻഷനിലായ ഉദ്യോഗസ്ഥർ തെരഞ്ഞെടുത്തത്.
അട്ടക്കുളങ്ങരയിലെ തിരക്കും റോഡുപണി നടക്കുന്നതും കണക്കിലെടുത്തായിരുന്നു ഉദ്യോഗസ്ഥർ വഴി മാറ്റിയത്. എന്നാൽ മന്ത്രി അതൃപ്തി അറിയിച്ചതിനെത്തുടർന്ന് ജില്ല ക്രൈം സെൽ എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കുകയായിരുന്നു.
കുഴിയില്ലാത്ത വഴിയിലൂടെ മന്ത്രിയെ കൊണ്ടുപോയതിന് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതിനെതിരേ സേനയ്ക്കുള്ളിൽ നിന്നു വ്യാപക വിമർശനമുയരുന്നതിനിടയിലാണ് സസ്പെൻഡ് ചെയ്യപ്പെട്ട സാബു രാജന് ഇന്നലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചത്.
സംഭവം വാർത്തയായതോടെ പോലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത് മന്ത്രിയുടെ അറിവോടെയല്ലെന്നാണ് വ്യവസായ മന്ത്രിയുടെ ഓഫീസ് പറയുന്നത്. പോലീസുകാർക്കെതിരേ പരാതിപ്പെട്ടിട്ടില്ലെന്നും ജില്ലാ പോലീസ് നേതൃത്വമാണ് ഇക്കാര്യത്തിൽ പരിശോധന നടത്തുന്നതും നടപടിയെടുക്കുന്നതെന്നുമാണ് വിശദീകരണം.