സിജോ പൈനാടത്ത്
കൊച്ചി: ‘ഹര് ഘര്‍ തിരംഗ’ നാടെങ്ങും തരംഗമാകുമ്പോള്‍, കേരളത്തില്‍ 1947 ലെ സ്വാതന്ത്ര്യദിനത്തലേന്നിനു പതാകയുടെ പേരില്‍ ചോര പുരണ്ടൊരു സ്മൃതി പങ്കുവയ്ക്കാനുണ്ട്. സ്വാതന്ത്ര്യത്തിന്റെ അര്‍ധരാത്രിയില്‍ ഉയര്‍ത്തേണ്ട പതാകയെക്കുറിച്ചുള്ള തര്‍ക്കം ചോര ചിന്തുന്നതിലേക്കെത്തിയതു കൊച്ചിയിലെ രാജകീയ കലാലയം മഹാരാജാസിന്റെ മണ്ണിലാണെന്നതു ചരിത്രം.
രാജ്യം സ്വതന്ത്ര്യത്തിലേക്കുണരുന്ന ഓഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ മൂവര്ണപതാകയ്ക്കൊപ്പം കൊച്ചി മഹാരാജാവിന്റെ അധികാരചിഹ്നമായ പതാക കൂടി ഉയര്‍ത്തണമെന്ന ഒരു വിഭാഗത്തിന്റെ ആഹ്വാനമാണ് സംഘട്ടനത്തിലേക്കു നയിച്ചത്. തലേന്നു മഹാരാജാസ് കോളജില്‍ സ്വാതന്ത്ര്യദിനത്തിലെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അക്രമം അരങ്ങേറിയത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ വിദ്യാര്‍ഥി വിഭാഗവും യാഥാസ്ഥിതിക വിഭാഗവും തമ്മിലായിരുന്നു തര്‍ക്കം. മഹാരാജാവിന്റെ പതാക കൂടി ഉയര്‍ത്തണമെന്നു നിര്‍ബന്ധം പിടിച്ചതു കോണ്‍ഗ്രസിലെ തന്നെ യാഥാസ്ഥിതിക വിഭാഗം. അതനുവദിക്കില്ലെന്നു വിദ്യാര്‍ഥി കോണ്‍ഗ്രസ് നിലപാടെടുത്തതോടെ അടിപിടി തുടങ്ങി. ചിലരുടെ കൈയില്‍ ആയുധങ്ങളുണ്ടായത് സംഘര്‍ഷം രൂക്ഷമാക്കി. തമ്മനം സ്വദേശിയായിരുന്ന അരവിന്ദാക്ഷനാണു കുത്തേറ്റത്.
സംഘര്‍ഷങ്ങളുടെ പേരില്‍ ഇരുവിഭാഗങ്ങളിലെയും 17 പേരെ കോളജില്‍ നിന്നു പുറത്താക്കിയെന്നു അക്കാലത്തു മഹാരാജാസിലെ വിദ്യാര്‍ഥിയായിരുന്ന എഴുത്തുകാരി ഡോ. എം. ലീലാവതി ഓര്‍ക്കുന്നു.
മഹാരാജാവിന്റെ പതാക ഉയര്‍ത്തുന്നതിനെ എതിര്‍ത്തവര്‍ക്കും കിട്ടി ശിക്ഷ!. പുറത്താക്കിയവരെ തിരിച്ചെടുക്കാന്‍ മഹാരാജാസില്‍ തുടര്‍ച്ചയായി വിദ്യാര്‍ഥി സമരങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. അന്നു പുറത്താക്കപ്പെട്ടവരില്‍, പിന്നീട് പാര്‍ലമെന്റംഗമായ വി. വിശ്വനാഥമേനോന് (അമ്പാടി വിശ്വം), സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ വരെയായ ഡോ. എന്‍ .എ. കരീം തുടങ്ങിയവരും ഉണ്ടായിരുന്നുവെന്നതും ചരിത്രം.
കൊച്ചി: ‘ഹര് ഘര്‍ തിരംഗ’ നാടെങ്ങും തരംഗമാകുമ്പോള്‍, കേരളത്തില്‍ 1947 ലെ സ്വാതന്ത്ര്യദിനത്തലേന്നിനു പതാകയുടെ പേരില്‍ ചോര പുരണ്ടൊരു സ്മൃതി പങ്കുവയ്ക്കാനുണ്ട്. സ്വാതന്ത്ര്യത്തിന്റെ അര്‍ധരാത്രിയില്‍ ഉയര്‍ത്തേണ്ട പതാകയെക്കുറിച്ചുള്ള തര്‍ക്കം ചോര ചിന്തുന്നതിലേക്കെത്തിയതു കൊച്ചിയിലെ രാജകീയ കലാലയം മഹാരാജാസിന്റെ മണ്ണിലാണെന്നതു ചരിത്രം.
രാജ്യം സ്വതന്ത്ര്യത്തിലേക്കുണരുന്ന ഓഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ മൂവര്ണപതാകയ്ക്കൊപ്പം കൊച്ചി മഹാരാജാവിന്റെ അധികാരചിഹ്നമായ പതാക കൂടി ഉയര്‍ത്തണമെന്ന ഒരു വിഭാഗത്തിന്റെ ആഹ്വാനമാണ് സംഘട്ടനത്തിലേക്കു നയിച്ചത്. തലേന്നു മഹാരാജാസ് കോളജില്‍ സ്വാതന്ത്ര്യദിനത്തിലെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അക്രമം അരങ്ങേറിയത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ വിദ്യാര്‍ഥി വിഭാഗവും യാഥാസ്ഥിതിക വിഭാഗവും തമ്മിലായിരുന്നു തര്‍ക്കം. മഹാരാജാവിന്റെ പതാക കൂടി ഉയര്‍ത്തണമെന്നു നിര്‍ബന്ധം പിടിച്ചതു കോണ്‍ഗ്രസിലെ തന്നെ യാഥാസ്ഥിതിക വിഭാഗം. അതനുവദിക്കില്ലെന്നു വിദ്യാര്‍ഥി കോണ്‍ഗ്രസ് നിലപാടെടുത്തതോടെ അടിപിടി തുടങ്ങി. ചിലരുടെ കൈയില്‍ ആയുധങ്ങളുണ്ടായത് സംഘര്‍ഷം രൂക്ഷമാക്കി. തമ്മനം സ്വദേശിയായിരുന്ന അരവിന്ദാക്ഷനാണു കുത്തേറ്റത്.
സംഘര്‍ഷങ്ങളുടെ പേരില്‍ ഇരുവിഭാഗങ്ങളിലെയും 17 പേരെ കോളജില്‍ നിന്നു പുറത്താക്കിയെന്നു അക്കാലത്തു മഹാരാജാസിലെ വിദ്യാര്‍ഥിയായിരുന്ന എഴുത്തുകാരി ഡോ. എം. ലീലാവതി ഓര്‍ക്കുന്നു.
മഹാരാജാവിന്റെ പതാക ഉയര്‍ത്തുന്നതിനെ എതിര്‍ത്തവര്‍ക്കും കിട്ടി ശിക്ഷ!. പുറത്താക്കിയവരെ തിരിച്ചെടുക്കാന്‍ മഹാരാജാസില്‍ തുടര്‍ച്ചയായി വിദ്യാര്‍ഥി സമരങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. അന്നു പുറത്താക്കപ്പെട്ടവരില്‍, പിന്നീട് പാര്‍ലമെന്റംഗമായ വി. വിശ്വനാഥമേനോന് (അമ്പാടി വിശ്വം), സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ വരെയായ ഡോ. എന്‍ .എ. കരീം തുടങ്ങിയവരും ഉണ്ടായിരുന്നുവെന്നതും ചരിത്രം.