പറവൂർ: മുത്തച്ഛനും മുത്തശിക്കുമൊപ്പം സ്കൂട്ടറിൽ സഞ്ചിരിക്കുന്നതിനിടെ വാഹനത്തിലേക്ക് മരം വീണ് നാലു വയസുകാരന് ദാരുണാന്ത്യം. മുത്തച്ഛനെയും മുത്തശിയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുത്തൻവേലിക്കര പഞ്ഞിപ്പള്ള പാളയംപറമ്പിൽ സിജീഷ്-രേഷ്മ ദമ്പതികളുടെ ഏകമകൻ അനുപം കൃഷ്ണയാണു മരിച്ചത്. രേഷ്മയുടെ പിതാവ് കോട്ടുവള്ളി കൊടവക്കാട് വൈപ്പുകാരൻ പറമ്പിൽ പ്രദീപിന് (50) കഴുത്തിനും വയറിനും ഗുരുതര പരിക്കറ്റു. തോളെല്ലിനും പൊട്ടലുണ്ട്. ഇയാളുടെ ഭാര്യ രേഖയുടെ(45) കൈയ്ക്കും പരിക്കേറ്റു. ഇരുവരും കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ പുല്ലംകുളം കൈരളി തിയറ്ററിനു സമീപത്തായിരുന്നു അപകടം. മരത്തിന്റെ അടിഭാഗത്ത് ചവറുകൾ കൂട്ടിയിട്ട് കത്തിക്കാറുണ്ടായിരുന്നതിനാൽ അടിഭാഗം ദ്രവിച്ച് പൊള്ളയായ നിലയിലായിരുന്നു. മരത്തിന്റെ അടിയിൽപ്പെട്ട ഇവരെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണു പുറത്തെടുത്തത്. കുട്ടി ഒന്നു കരഞ്ഞെങ്കിലും അബോധാവസ്ഥയിലായി. പ്രദീപും കുഴഞ്ഞുവീണു.
കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപ്രതിയിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ജീവൻ തിരിച്ചുപിടിക്കാൻ ഡോക്ടർമാർ കിണഞ്ഞുശ്രമിച്ചെങ്കിലും വിഫലമായി. കുട്ടിയുടെ ദേഹത്തു പരിക്കുകൾ ഒന്നുംതന്നെ ഇല്ലായിരുന്നു. ആന്തരികമായുണ്ടായ പരിക്കുകളാകാം മരണകാരണമായതെന്നാണു നിഗമനം.
കുട്ടിയുടെ പിതാവ് സിജീഷ് വെൽഡറാണ്. നെടുമ്പാശേരി വിമാനത്താവളത്തിൽ ഏജൻസി സ്റ്റാഫാണ് മാതാവ് രേഷ്മ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കാരം നടത്തും.
പുത്തൻവേലിക്കര പഞ്ഞിപ്പള്ള പാളയംപറമ്പിൽ സിജീഷ്-രേഷ്മ ദമ്പതികളുടെ ഏകമകൻ അനുപം കൃഷ്ണയാണു മരിച്ചത്. രേഷ്മയുടെ പിതാവ് കോട്ടുവള്ളി കൊടവക്കാട് വൈപ്പുകാരൻ പറമ്പിൽ പ്രദീപിന് (50) കഴുത്തിനും വയറിനും ഗുരുതര പരിക്കറ്റു. തോളെല്ലിനും പൊട്ടലുണ്ട്. ഇയാളുടെ ഭാര്യ രേഖയുടെ(45) കൈയ്ക്കും പരിക്കേറ്റു. ഇരുവരും കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ പുല്ലംകുളം കൈരളി തിയറ്ററിനു സമീപത്തായിരുന്നു അപകടം. മരത്തിന്റെ അടിഭാഗത്ത് ചവറുകൾ കൂട്ടിയിട്ട് കത്തിക്കാറുണ്ടായിരുന്നതിനാൽ അടിഭാഗം ദ്രവിച്ച് പൊള്ളയായ നിലയിലായിരുന്നു. മരത്തിന്റെ അടിയിൽപ്പെട്ട ഇവരെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണു പുറത്തെടുത്തത്. കുട്ടി ഒന്നു കരഞ്ഞെങ്കിലും അബോധാവസ്ഥയിലായി. പ്രദീപും കുഴഞ്ഞുവീണു.
കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപ്രതിയിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ജീവൻ തിരിച്ചുപിടിക്കാൻ ഡോക്ടർമാർ കിണഞ്ഞുശ്രമിച്ചെങ്കിലും വിഫലമായി. കുട്ടിയുടെ ദേഹത്തു പരിക്കുകൾ ഒന്നുംതന്നെ ഇല്ലായിരുന്നു. ആന്തരികമായുണ്ടായ പരിക്കുകളാകാം മരണകാരണമായതെന്നാണു നിഗമനം.
കുട്ടിയുടെ പിതാവ് സിജീഷ് വെൽഡറാണ്. നെടുമ്പാശേരി വിമാനത്താവളത്തിൽ ഏജൻസി സ്റ്റാഫാണ് മാതാവ് രേഷ്മ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കാരം നടത്തും.