ചോറ്റാനിക്കര: നിർത്തിയിട്ട കാറിൽ വീട്ടമ്മയും കുട്ടിയുമിരിക്കെ വാഹനം തട്ടിയെടുക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചോറ്റാനിക്കര പൂച്ചക്കുടിക്കവല അരിമ്പൂർ ആഷ്ലി (53) ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി 10.45ഓടെ ചോറ്റാനിക്കരയിലെ ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറാണ് പ്രതി തട്ടിയെടുത്തത്. ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് പ്രതി.
ഭാര്യയെയും രണ്ടര വയസുള്ള കുഞ്ഞിനെയും കാറിലിരുത്തി കാറുടമ ഭക്ഷണം വാങ്ങാൻ പോയ സമയത്ത് പ്രതി ഡോർ തുറന്ന് കാറിൽ കയറി ഓടിച്ചുപോകുകയായിരുന്നു. അപരിചിതൻ കാറിൽ കയറി ഓടിക്കുന്നത് കണ്ട് പരിഭ്രമത്തിലായ വീട്ടമ്മയും കുട്ടിയും ബഹളമുണ്ടാക്കി. നിർത്താതെ വന്നതോടെ വീട്ടമ്മ സ്റ്റിയറിംഗിൽ പിടിത്തമിട്ടു.
ഇതിനിടെ നിയന്ത്രണം വിട്ട കാർ റോഡരികിൽനിന്ന ആളെ ഇടിച്ചു തെറിപ്പിച്ചു. പിന്നേയും മുന്നോട്ടു നീങ്ങിയ കാർ ബൈപാസ് ജംഗ്ഷനിലെ കടയിലും പോസ്റ്റിലും ട്രാൻസ്ഫോമറിന്റെ വേ ലിക്കെട്ടിലുമിടിച്ചുനിന്നു. ഇതിനിടെ അരക്കിലോമീറ്ററോളം കാർ എത്തിയിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചോറ്റാനിക്കര പോലീസ് പ്രതിയെ കൈയോടെ പിടികൂടി. വണ്ടി നിർത്തിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മയുടെ കൈക്ക് ചെറിയ പരിക്കേറ്റു. മദ്യലഹരിയിൽ സ്വന്തം കാറാണെന്നു തെറ്റിദ്ധരിച്ചാണ് കാറിൽ കയറി ഓടിച്ചുപോയതെന്നാണ് പ്രതിയുടെ വിശദീകരണമെങ്കിലും പോലീസ് വിശ്വസിച്ചിട്ടില്ല. ഇൻസ്പെക്ടർ കെ.പി. ജയപ്രസാദ്, സബ് ഇൻസ്പെക്ടർ എൻ. സാജു, എഎസ്ഐ റെക്സ് പോൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി 10.45ഓടെ ചോറ്റാനിക്കരയിലെ ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറാണ് പ്രതി തട്ടിയെടുത്തത്. ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് പ്രതി.
ഭാര്യയെയും രണ്ടര വയസുള്ള കുഞ്ഞിനെയും കാറിലിരുത്തി കാറുടമ ഭക്ഷണം വാങ്ങാൻ പോയ സമയത്ത് പ്രതി ഡോർ തുറന്ന് കാറിൽ കയറി ഓടിച്ചുപോകുകയായിരുന്നു. അപരിചിതൻ കാറിൽ കയറി ഓടിക്കുന്നത് കണ്ട് പരിഭ്രമത്തിലായ വീട്ടമ്മയും കുട്ടിയും ബഹളമുണ്ടാക്കി. നിർത്താതെ വന്നതോടെ വീട്ടമ്മ സ്റ്റിയറിംഗിൽ പിടിത്തമിട്ടു.
ഇതിനിടെ നിയന്ത്രണം വിട്ട കാർ റോഡരികിൽനിന്ന ആളെ ഇടിച്ചു തെറിപ്പിച്ചു. പിന്നേയും മുന്നോട്ടു നീങ്ങിയ കാർ ബൈപാസ് ജംഗ്ഷനിലെ കടയിലും പോസ്റ്റിലും ട്രാൻസ്ഫോമറിന്റെ വേ ലിക്കെട്ടിലുമിടിച്ചുനിന്നു. ഇതിനിടെ അരക്കിലോമീറ്ററോളം കാർ എത്തിയിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചോറ്റാനിക്കര പോലീസ് പ്രതിയെ കൈയോടെ പിടികൂടി. വണ്ടി നിർത്തിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മയുടെ കൈക്ക് ചെറിയ പരിക്കേറ്റു. മദ്യലഹരിയിൽ സ്വന്തം കാറാണെന്നു തെറ്റിദ്ധരിച്ചാണ് കാറിൽ കയറി ഓടിച്ചുപോയതെന്നാണ് പ്രതിയുടെ വിശദീകരണമെങ്കിലും പോലീസ് വിശ്വസിച്ചിട്ടില്ല. ഇൻസ്പെക്ടർ കെ.പി. ജയപ്രസാദ്, സബ് ഇൻസ്പെക്ടർ എൻ. സാജു, എഎസ്ഐ റെക്സ് പോൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.