തിരുവനന്തപുരം: സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി സംവേദക മേഖല ഉണ്ടാകണമെന്ന സുപ്രീംകോടതി വിധിക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ജനാഭിപ്രായംകൂടി പരിഗണിച്ചു മാത്രമേ തീരുമാനമെടുക്കുകയുമുള്ളുവെന്ന കേന്ദ്ര പരിസ്ഥിതി-വനം മന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണ്.
ജനവാസമേഖലകൾ ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ സമർപ്പിച്ചതും കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ളതുമായ നിർദേശങ്ങൾക്ക് അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടി കേരളത്തിന്റെ പ്രത്യേകതകളും പൊതുതാത്പര്യവും പരിഗണിച്ചു കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന്റെ നിലപാടിന് അനുസൃതമായി ജനവാസ മേഖലകൾ ഒഴിവാക്കി കിട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനോട് സംസ്ഥാനം സഹകരിച്ചു മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.
ജനവാസമേഖലകൾ ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ സമർപ്പിച്ചതും കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ളതുമായ നിർദേശങ്ങൾക്ക് അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടി കേരളത്തിന്റെ പ്രത്യേകതകളും പൊതുതാത്പര്യവും പരിഗണിച്ചു കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന്റെ നിലപാടിന് അനുസൃതമായി ജനവാസ മേഖലകൾ ഒഴിവാക്കി കിട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനോട് സംസ്ഥാനം സഹകരിച്ചു മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.