തൊടുപുഴ: ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ കൂടുതൽ ഷട്ടറുകൾ അടച്ചു. ഇടുക്കിയിൽ രണ്ടുഷട്ടറുകളും മുല്ലപ്പെരിയാറിലെ നാലു ഷട്ടറുകളുമാണ് അടച്ചത്. ഇന്നലെ രാത്രി ഒന്പതോടെയാണ് ഇടുക്കിയിലെ രണ്ടുഷട്ടറുകൾകൂടി അടച്ചത്.
ഒരു ഷട്ടർ മാത്രമാണ് ഇനി അടയ്ക്കാനുള്ളത്. ഈ ഷട്ടറിലൂടെ സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് തുറന്നുവിടുന്നത്. ഇന്നലെ രാത്രി ഏഴിന് ജലനിരപ്പ് 2386.09 അടിയാണ്. മുല്ലപ്പെരിയാറിൽ നിലവിൽ രണ്ടു ഷട്ടറുകൾ മാത്രമാണ് ഇനി അടയ്ക്കാനുള്ളത്.
ഈ രണ്ടു ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 322 ഘനയടി വെള്ളമാണ് നിലവിൽ ഒഴുക്കിവിടുന്നത്.മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.15 അടിയിലേക്ക് താഴ്ന്നു.
മഴ മാറുകയും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്ത സാഹചര്യത്തിൽ ഇന്നു രണ്ട് അണക്കെട്ടുകളും പൂർണമായും അടയ്ക്കാനാണ് സാധ്യത.
ഒരു ഷട്ടർ മാത്രമാണ് ഇനി അടയ്ക്കാനുള്ളത്. ഈ ഷട്ടറിലൂടെ സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് തുറന്നുവിടുന്നത്. ഇന്നലെ രാത്രി ഏഴിന് ജലനിരപ്പ് 2386.09 അടിയാണ്. മുല്ലപ്പെരിയാറിൽ നിലവിൽ രണ്ടു ഷട്ടറുകൾ മാത്രമാണ് ഇനി അടയ്ക്കാനുള്ളത്.
ഈ രണ്ടു ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 322 ഘനയടി വെള്ളമാണ് നിലവിൽ ഒഴുക്കിവിടുന്നത്.മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.15 അടിയിലേക്ക് താഴ്ന്നു.
മഴ മാറുകയും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്ത സാഹചര്യത്തിൽ ഇന്നു രണ്ട് അണക്കെട്ടുകളും പൂർണമായും അടയ്ക്കാനാണ് സാധ്യത.