ഏലൂർ: ഭരണഘടനയുടെ കാവലാളാണ് ഗവർണറെന്നും ഭരണഘടനാനുസൃതമായി ഭരണം നടത്തിയില്ലെങ്കിൽ ഗവർണർ ഇടപെടുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. നിയമസഭ പെട്ടെന്നു വിളിച്ചുകൂട്ടാൻ തീരുമാനിച്ചത് ഗവർണറുടെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഇഡിയും സിബിഐയും പരിശോധനയ്ക്ക് വരുമ്പോൾ പ്രതിപക്ഷം എതിർപ്പ് ഉന്നയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലനിൽപ്പിനു വേണ്ടി മാത്രമാണ്. കിഫ്ബിയിലെ ഇഡി പരിശോധന മണി ലോണ്ടറിംഗ് വിഷയമുള്ളതുകൊണ്ടായിരിക്കാം. ശാസ്ത്രീയമായ രീതിയിൽത്തന്നെയാണു ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്നത്. 20,000 ത്തിൽ കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ടെങ്കിൽ രണ്ടുവരി പാതയും 40,000ത്തിൽ കൂടുതലാണെങ്കിൽ ആറുവരിപാതയും വേണമെന്നാണ് ദേശീയപാത അഥോറിറ്റിയുടെ നിയമം.
അങ്ങനെയല്ലെങ്കിൽ റോഡുകൾ തകരാറിലാകും. ഇടപ്പള്ളി മുതൽ മണ്ണുത്തി വരെയുള്ള ഭാഗത്ത് പ്രതിദിനം 72,000 വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്. നിശ്ചിത കാലയളവിനുള്ളിൽ റോഡ് തകർന്നാൽ കരാറുകാരൻ ആയിരിക്കും ഉത്തരവാദിയെന്നും. ഇപ്പോൾ ശാസ്ത്രീയമായ രീതിയിൽത്തന്നെയാണു ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
ഇഡിയും സിബിഐയും പരിശോധനയ്ക്ക് വരുമ്പോൾ പ്രതിപക്ഷം എതിർപ്പ് ഉന്നയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലനിൽപ്പിനു വേണ്ടി മാത്രമാണ്. കിഫ്ബിയിലെ ഇഡി പരിശോധന മണി ലോണ്ടറിംഗ് വിഷയമുള്ളതുകൊണ്ടായിരിക്കാം. ശാസ്ത്രീയമായ രീതിയിൽത്തന്നെയാണു ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്നത്. 20,000 ത്തിൽ കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ടെങ്കിൽ രണ്ടുവരി പാതയും 40,000ത്തിൽ കൂടുതലാണെങ്കിൽ ആറുവരിപാതയും വേണമെന്നാണ് ദേശീയപാത അഥോറിറ്റിയുടെ നിയമം.
അങ്ങനെയല്ലെങ്കിൽ റോഡുകൾ തകരാറിലാകും. ഇടപ്പള്ളി മുതൽ മണ്ണുത്തി വരെയുള്ള ഭാഗത്ത് പ്രതിദിനം 72,000 വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്. നിശ്ചിത കാലയളവിനുള്ളിൽ റോഡ് തകർന്നാൽ കരാറുകാരൻ ആയിരിക്കും ഉത്തരവാദിയെന്നും. ഇപ്പോൾ ശാസ്ത്രീയമായ രീതിയിൽത്തന്നെയാണു ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.