കൊച്ചി: അഞ്ചു വര്‍ഷത്തിനകം തന്നെ കപ്പല്‍ അറ്റകുറ്റപ്പണികളുടെ ഹബ്ബായി കൊച്ചി കപ്പല്‍ശാല മാറുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായര്‍.
വര്‍ഷത്തില്‍ 160 കപ്പലുകളെങ്കിലും അറ്റകുറ്റപ്പണികള്‍ക്കായി ഇവിടേക്കെത്തുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം എറണാകുളം പ്രസ് ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണം കുറച്ചുള്ള ഗ്രീന്‍ ഷിപ്പിംഗിനു പ്രാധാന്യം നല്കി നൂതന സാങ്കേതികവിദ്യയെ ഉള്‍പ്പെടുത്തി മുന്നോട്ടുപോകാനാണ് കപ്പല്‍ശാല തയാറെടുക്കുന്നത്.
കപ്പല്‍ നിര്‍മാണവും അറ്റകുറ്റപ്പണിയും വഴി കൊച്ചി കപ്പല്‍ശാലയുടെ മൊത്തം മൂല്യത്തില്‍ 4400 കോടി രൂപയുടെ വളര്‍ച്ചയുണ്ടായി. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വരുമാനം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. 6500 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. അമേരിക്ക, നോര്‍വെ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും യൂറോപ്പില്‍ നിന്നും ഓര്‍ഡറുകളും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷത്തില്‍ 160 കപ്പലുകളെങ്കിലും അറ്റകുറ്റപ്പണികള്‍ക്കായി ഇവിടേക്കെത്തുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം എറണാകുളം പ്രസ് ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണം കുറച്ചുള്ള ഗ്രീന്‍ ഷിപ്പിംഗിനു പ്രാധാന്യം നല്കി നൂതന സാങ്കേതികവിദ്യയെ ഉള്‍പ്പെടുത്തി മുന്നോട്ടുപോകാനാണ് കപ്പല്‍ശാല തയാറെടുക്കുന്നത്.
കപ്പല്‍ നിര്‍മാണവും അറ്റകുറ്റപ്പണിയും വഴി കൊച്ചി കപ്പല്‍ശാലയുടെ മൊത്തം മൂല്യത്തില്‍ 4400 കോടി രൂപയുടെ വളര്‍ച്ചയുണ്ടായി. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വരുമാനം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. 6500 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. അമേരിക്ക, നോര്‍വെ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും യൂറോപ്പില്‍ നിന്നും ഓര്‍ഡറുകളും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.