സിജോ പൈനാടത്ത്
കൊച്ചി: ചുവപ്പുനാടകൾ അഴിക്കാൻ സഹായകമാകുന്ന വിവരാവകാശനിയമ പ്രകാരം, വിവരാവകാശ കമ്മീഷനിലേക്കുതന്നെ നൽകിയ അപ്പീലുകളും പരാതികളും ചുവപ്പുനാടയിൽ കുടുങ്ങുന്നു.
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഭരണനിർവഹണം സംബന്ധിച്ചറിയാൻ നൽകുന്ന അപേക്ഷകളിൽ കൃത്യമായ മറുപടി ലഭിക്കാതാവുന്പോൾ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നൽകുന്ന അപ്പീലുകളാണ് വർഷങ്ങളായി ഒരു വിവരവും ലഭിക്കാതെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്. അപ്പീലുകൾക്കു പുറമേ, നൂറുകണക്കിനു പരാതികളും കമ്മീഷനിൽ തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്നുണ്ടെന്നു വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ 12 വർഷത്തിനിടെ 5,289 അപ്പീലുകളാണ് സംസ്ഥാന വിവരാവകാശ കമ്മീഷനിൽ തീർപ്പാക്കാതെ കിടക്കുന്നത്. 2010 മുതൽ 2022 വരെ കമ്മീഷനിൽ ലഭിച്ച 32,287 അപ്പീലുകളിൽ 26,998 എണ്ണമാണ് തീർപ്പാക്കി ഉത്തരവു നൽകിയത്. ഇതേ കാലയളവിൽ കമ്മീഷനിൽ ലഭിച്ച 15,807 പരാതികളിൽ 14,149 എണ്ണത്തിൽ പരിഹാരമുണ്ടാക്കി. ഇതുവരെ തീരുമാനമാകാതെ കിടക്കുന്നത് 1,658 പരാതികൾ. അപ്പീലുകളിലുള്ള കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്താണ് അപേക്ഷകർ വിവരാവകാശ നിയമപ്രകാരം പരാതികൾ നൽകുന്നത്.
വിവിധ സർക്കാർ വകുപ്പുകളിൽ വിവരാവകാശ നിയമപ്രകാരം നൽകുന്ന അപേക്ഷകൾക്കു നൽകുന്ന മറുപടികളിലുള്ള അപ്പീലുകളാണ് സംസ്ഥാന വിവരാവകാശ കമ്മീഷനുകളിലെത്തുന്നത്. 2022ൽ മാത്രം 888 അപ്പീലുകൾ ലഭിച്ചത് തീരുമാനമായത് 117 ൽ മാത്രമാണെന്നു കമ്മീഷൻ പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. ഈ വർഷം 258 പരാതികൾ കിട്ടിയതിൽ 16 എണ്ണത്തിൽ മാത്രമാണ് തീർപ്പുണ്ടായത്.
കഴിഞ്ഞവർഷം 2,231 അപ്പീലുകളിൽ 1,059 ൽ തീരുമാനമെടുത്തപ്പോൾ, 2020 ലാകട്ടെ, 2,170 ൽ 1,390 അപ്പീലുകൾ തീർപ്പാക്കി. കൊച്ചി സ്വദേശി രാജു വാഴക്കാലയുടെ അപേക്ഷയ്ക്കാണു വിവരാവകാശ കമ്മീഷൻ സ്വന്തം സ്ഥിതി വിശദീകരിച്ചത്. വിവിധ വർഷങ്ങളിലെ അപ്പീലുകളും തീർപ്പാക്കിയവയും ക്രമത്തിൽ: 2016: 2,810-2,568, 2017: 2,832- 2,038, 2018: 2,990- 2,284, 2019: 2,852- 2,110.
2010 ലും 2011 ലും ലഭിച്ച മുഴുവൻ അപ്പീലുകളിലും കമ്മീഷൻ തീരുമാനമെടുത്തു. 2010ൽ 1,424 ഉം 2011ൽ 2,100 ഉം അപ്പീലുകളാണു വന്നത്. അപ്പീലുകളും പരാതികളും വൈകുന്നതു സംബന്ധിച്ച് അന്വേഷിക്കുന്പോൾ, കമ്മീഷന്റെ പരിഗണനയിലാണെന്നും ഹിയറിംഗിനായി മാറ്റിവച്ചിരിക്കുന്നതുമാണെന്നാണ് വിശദീകരണം.
കൊച്ചി: ചുവപ്പുനാടകൾ അഴിക്കാൻ സഹായകമാകുന്ന വിവരാവകാശനിയമ പ്രകാരം, വിവരാവകാശ കമ്മീഷനിലേക്കുതന്നെ നൽകിയ അപ്പീലുകളും പരാതികളും ചുവപ്പുനാടയിൽ കുടുങ്ങുന്നു.
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഭരണനിർവഹണം സംബന്ധിച്ചറിയാൻ നൽകുന്ന അപേക്ഷകളിൽ കൃത്യമായ മറുപടി ലഭിക്കാതാവുന്പോൾ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നൽകുന്ന അപ്പീലുകളാണ് വർഷങ്ങളായി ഒരു വിവരവും ലഭിക്കാതെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്. അപ്പീലുകൾക്കു പുറമേ, നൂറുകണക്കിനു പരാതികളും കമ്മീഷനിൽ തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്നുണ്ടെന്നു വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ 12 വർഷത്തിനിടെ 5,289 അപ്പീലുകളാണ് സംസ്ഥാന വിവരാവകാശ കമ്മീഷനിൽ തീർപ്പാക്കാതെ കിടക്കുന്നത്. 2010 മുതൽ 2022 വരെ കമ്മീഷനിൽ ലഭിച്ച 32,287 അപ്പീലുകളിൽ 26,998 എണ്ണമാണ് തീർപ്പാക്കി ഉത്തരവു നൽകിയത്. ഇതേ കാലയളവിൽ കമ്മീഷനിൽ ലഭിച്ച 15,807 പരാതികളിൽ 14,149 എണ്ണത്തിൽ പരിഹാരമുണ്ടാക്കി. ഇതുവരെ തീരുമാനമാകാതെ കിടക്കുന്നത് 1,658 പരാതികൾ. അപ്പീലുകളിലുള്ള കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്താണ് അപേക്ഷകർ വിവരാവകാശ നിയമപ്രകാരം പരാതികൾ നൽകുന്നത്.
വിവിധ സർക്കാർ വകുപ്പുകളിൽ വിവരാവകാശ നിയമപ്രകാരം നൽകുന്ന അപേക്ഷകൾക്കു നൽകുന്ന മറുപടികളിലുള്ള അപ്പീലുകളാണ് സംസ്ഥാന വിവരാവകാശ കമ്മീഷനുകളിലെത്തുന്നത്. 2022ൽ മാത്രം 888 അപ്പീലുകൾ ലഭിച്ചത് തീരുമാനമായത് 117 ൽ മാത്രമാണെന്നു കമ്മീഷൻ പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. ഈ വർഷം 258 പരാതികൾ കിട്ടിയതിൽ 16 എണ്ണത്തിൽ മാത്രമാണ് തീർപ്പുണ്ടായത്.
കഴിഞ്ഞവർഷം 2,231 അപ്പീലുകളിൽ 1,059 ൽ തീരുമാനമെടുത്തപ്പോൾ, 2020 ലാകട്ടെ, 2,170 ൽ 1,390 അപ്പീലുകൾ തീർപ്പാക്കി. കൊച്ചി സ്വദേശി രാജു വാഴക്കാലയുടെ അപേക്ഷയ്ക്കാണു വിവരാവകാശ കമ്മീഷൻ സ്വന്തം സ്ഥിതി വിശദീകരിച്ചത്. വിവിധ വർഷങ്ങളിലെ അപ്പീലുകളും തീർപ്പാക്കിയവയും ക്രമത്തിൽ: 2016: 2,810-2,568, 2017: 2,832- 2,038, 2018: 2,990- 2,284, 2019: 2,852- 2,110.
2010 ലും 2011 ലും ലഭിച്ച മുഴുവൻ അപ്പീലുകളിലും കമ്മീഷൻ തീരുമാനമെടുത്തു. 2010ൽ 1,424 ഉം 2011ൽ 2,100 ഉം അപ്പീലുകളാണു വന്നത്. അപ്പീലുകളും പരാതികളും വൈകുന്നതു സംബന്ധിച്ച് അന്വേഷിക്കുന്പോൾ, കമ്മീഷന്റെ പരിഗണനയിലാണെന്നും ഹിയറിംഗിനായി മാറ്റിവച്ചിരിക്കുന്നതുമാണെന്നാണ് വിശദീകരണം.