കൊച്ചി: വിവരാവകാശ മറുപടി നല്‍കാത്തതിനു കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്) അധികൃതര്‍ ഹര്‍ജിക്കാരനു 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കുസാറ്റ് മുന്‍ അധ്യാപകന് ഡോ. കെ. റോബിക്കാണ് നഷ്ടപരിഹാരം നല്‍കണമെന്നു വിവരാവകാര കമ്മീഷണര്‍ കെ.വി. സുധാകരന് ഉത്തരവ്. കുസാറ്റിലെ സന്ദര്‍ശക രജിസ്റ്ററിന്റെ നിശ്ചിത ദിവസങ്ങളിലെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ട് അപേക്ഷകന് ആവശ്യമുള്ള രണ്ടു ദിവസത്തെ രേഖകള്‍ മാത്രം കാണുന്നില്ലെന്നാണു വിവരാവകാശ ഓഫീസറും ഒന്നാം അപ്പീലധികാരിയായ രജിസ്ട്രാറും മറുപടി നല്‍കിയത്.
നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ (നാക്) സംഘത്തിന്റെ പരിശോധനയ്ക്കിടെ ഈ രജിസ്റ്റര്‍ നഷ്ടപ്പെട്ടു എന്ന വിചിത്ര ന്യായമാണ് സര്‍വകലാശാല അധികൃതര്‍ പറഞ്ഞത്. ഇതു യുക്തിസഹമല്ലെന്നും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും വിലയിരുത്തിയാണു ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്ന് കമ്മീഷൻ ഉത്തരവിട്ടത്.
കുസാറ്റ് മുന്‍ അധ്യാപകന് ഡോ. കെ. റോബിക്കാണ് നഷ്ടപരിഹാരം നല്‍കണമെന്നു വിവരാവകാര കമ്മീഷണര്‍ കെ.വി. സുധാകരന് ഉത്തരവ്. കുസാറ്റിലെ സന്ദര്‍ശക രജിസ്റ്ററിന്റെ നിശ്ചിത ദിവസങ്ങളിലെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ട് അപേക്ഷകന് ആവശ്യമുള്ള രണ്ടു ദിവസത്തെ രേഖകള്‍ മാത്രം കാണുന്നില്ലെന്നാണു വിവരാവകാശ ഓഫീസറും ഒന്നാം അപ്പീലധികാരിയായ രജിസ്ട്രാറും മറുപടി നല്‍കിയത്.
നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ (നാക്) സംഘത്തിന്റെ പരിശോധനയ്ക്കിടെ ഈ രജിസ്റ്റര്‍ നഷ്ടപ്പെട്ടു എന്ന വിചിത്ര ന്യായമാണ് സര്‍വകലാശാല അധികൃതര്‍ പറഞ്ഞത്. ഇതു യുക്തിസഹമല്ലെന്നും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും വിലയിരുത്തിയാണു ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്ന് കമ്മീഷൻ ഉത്തരവിട്ടത്.