കൊച്ചി: കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ നിയമത്തിലെ (ഫെമ) വ്യവസ്ഥപ്രകാരം മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനു നല്കിയ സമന്‍സില്‍ വ്യക്തിപരമായ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്ദേശിച്ചതെന്തിനെന്നു വിശദീകരിക്കാന്‍ ഹൈക്കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നിര്‍ദേശം നല്കി.
ഇഡിയുടെ സമന്‍സുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്. നിലവില്‍ തോമസ് ഐസക് പ്രതിയല്ലെന്നും വിശദീകരണത്തിന് സമയം വേണമെന്നും ഇഡി മറുപടി നല്കി.
തുടര്‍ന്ന് ഹര്‍ജി 17നു പരിഗണിക്കാന്‍ മാറ്റി. അതുവരെ സമന്‍സില്‍ തുടര്‍നടപടി സ്വീകരിക്കില്ലെന്ന് ഇഡിക്കുവേണ്ടി ഹാജരായ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകൻ ജയ്ശങ്കര് വി. നായര്‍ വാക്കാല്‍ ഉറപ്പുനല്‍കി.കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായി ഇഡിയുടെ കൊച്ചിയിലെ സോണല്‍ ഓഫീസില്‍ ഹാജരാകാന്‍ രണ്ടുതവണ തോമസ് ഐസക്കിന് സമന്‍സ് നല്‍കിയിരുന്നു.
തോമസ് ഐസക്കും കുടുംബാംഗങ്ങളും രാജ്യത്തിനകത്തും പുറത്തുമായി നടത്തിയ ബാങ്കിടപാടുകളടക്കമുള്ള രേഖകളുമായി നേരിട്ട് ഹാജരാകാനാണ് നിര്‍ദേശിച്ചത്. ആദ്യ സമന്‍സില്‍ ആവശ്യപ്പെടാത്ത വിവരങ്ങള്‍ എങ്ങനെയാണ് രണ്ടാമത്തെ സമന്‍സില്‍ ഉള്‍പ്പെട്ടതെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.
ഇഡിയുടെ സമന്‍സുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്. നിലവില്‍ തോമസ് ഐസക് പ്രതിയല്ലെന്നും വിശദീകരണത്തിന് സമയം വേണമെന്നും ഇഡി മറുപടി നല്കി.
തുടര്‍ന്ന് ഹര്‍ജി 17നു പരിഗണിക്കാന്‍ മാറ്റി. അതുവരെ സമന്‍സില്‍ തുടര്‍നടപടി സ്വീകരിക്കില്ലെന്ന് ഇഡിക്കുവേണ്ടി ഹാജരായ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകൻ ജയ്ശങ്കര് വി. നായര്‍ വാക്കാല്‍ ഉറപ്പുനല്‍കി.കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായി ഇഡിയുടെ കൊച്ചിയിലെ സോണല്‍ ഓഫീസില്‍ ഹാജരാകാന്‍ രണ്ടുതവണ തോമസ് ഐസക്കിന് സമന്‍സ് നല്‍കിയിരുന്നു.
തോമസ് ഐസക്കും കുടുംബാംഗങ്ങളും രാജ്യത്തിനകത്തും പുറത്തുമായി നടത്തിയ ബാങ്കിടപാടുകളടക്കമുള്ള രേഖകളുമായി നേരിട്ട് ഹാജരാകാനാണ് നിര്‍ദേശിച്ചത്. ആദ്യ സമന്‍സില്‍ ആവശ്യപ്പെടാത്ത വിവരങ്ങള്‍ എങ്ങനെയാണ് രണ്ടാമത്തെ സമന്‍സില്‍ ഉള്‍പ്പെട്ടതെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.