പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്നുവേട്ട. 5.3 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇടുക്കി തങ്കമണി സ്വദേശി പൊയ്കയിൽ വീട്ടിൽ അനീഷ് കുര്യൻ (36), കണ്ണൂർ കേളകം സ്വദേശി വട്ടവിരുപ്പിൽ ആൽബിൻ ഏലിയാസ് (22) എന്നിവരാണ് അറസ്റ്റിലായത്.
പിടികൂടിയ ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ 10 കോടിയോളം രൂപ വില വരും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പാലക്കാട് ആർപിഎഫും പാലക്കാട് എക്സൈസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്നു ഹാഷിഷ് ഓയിൽ വാങ്ങി കൊച്ചിയിൽ എത്തിച്ച് അവിടെനിന്നു വിമാനമാർഗം മലേഷ്യ, മാലദ്വീപ്, സിംഗപ്പൂർ, യുഎഇ എന്നീ വിദേശരാജ്യങ്ങളിലേക്കു കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണു പ്രാഥമിക വിവരം.
പിടികൂടിയ ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ 10 കോടിയോളം രൂപ വില വരും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പാലക്കാട് ആർപിഎഫും പാലക്കാട് എക്സൈസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്നു ഹാഷിഷ് ഓയിൽ വാങ്ങി കൊച്ചിയിൽ എത്തിച്ച് അവിടെനിന്നു വിമാനമാർഗം മലേഷ്യ, മാലദ്വീപ്, സിംഗപ്പൂർ, യുഎഇ എന്നീ വിദേശരാജ്യങ്ങളിലേക്കു കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണു പ്രാഥമിക വിവരം.