തിരുവനന്തപുരം: പാർട്ടി മന്ത്രിമാർക്കു പരിചയക്കുറവുണ്ടെന്ന വിമർശനം ബാലിശമാണെന്നു സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർ മികച്ച പ്രകടനം നടത്തുന്നുവെന്നുള്ള അഭിപ്രായം തനിക്കില്ല. എന്നാൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടുവരികയാണ്. വികസന പ്രവർത്തനങ്ങളിൽ വേഗം പോരെന്ന വിമർശനത്തെയും മുഖ്യമന്ത്രി യോഗത്തിൽ തള്ളിക്കളഞ്ഞു.
കെ-റെയിൽ പദ്ധതിക്കു തടസം കേന്ദ്ര സർക്കാരാണ്. കെ-ഫോണ് പോലുള്ള പദ്ധതികൾ നടപ്പിലാക്കി കഴിഞ്ഞുവെന്നു പറഞ്ഞ മുഖ്യമന്ത്രി മന്ത്രിമാരുടെ സ്റ്റാഫുകളിൽ കൂടുതൽ പരിചയ സന്പന്നരായവരെ വയ്ക്കുന്നതു നല്ലതാണെന്നും വ്യക്തമാക്കി. സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചയിലാണു മുഖ്യമന്ത്രി പാർട്ടി സംസ്ഥാന സമിതിയിൽ മന്ത്രിമാരെ പിന്തുണച്ചത്.
പാർട്ടി മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തി പ്രോഗസ് റിപ്പോർട്ട് തയാറാക്കണമെന്നു സംസ്ഥാന സമതിയിൽ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഇതു പുതിയ കാര്യമല്ല. മുൻ കാലങ്ങളിലും മന്ത്രിമാരുടെ പ്രവർത്തനം പാർട്ടി വിലയിരുത്തിയിട്ടുണ്ടെന്നും അതു ഇപ്പോഴും തുടരുന്നുണ്ടെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം ശരാശരി മാത്രമാണെന്നുള്ള വിമർശനം ഇന്നലെ സംസ്ഥാന സമിതിയിലുണ്ടായി. ഈ കുറവാണു ലൈഫ് പദ്ധതിയുടെ വേഗതയ്ക്കു തടസം. ഈ നില മാറണമെങ്കിൽ പാർട്ടി ശക്തമായി ഇടപെടണം. മന്ത്രിമാരുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന സമിതി ഇന്നും ചേരും.
കെ-റെയിൽ പദ്ധതിക്കു തടസം കേന്ദ്ര സർക്കാരാണ്. കെ-ഫോണ് പോലുള്ള പദ്ധതികൾ നടപ്പിലാക്കി കഴിഞ്ഞുവെന്നു പറഞ്ഞ മുഖ്യമന്ത്രി മന്ത്രിമാരുടെ സ്റ്റാഫുകളിൽ കൂടുതൽ പരിചയ സന്പന്നരായവരെ വയ്ക്കുന്നതു നല്ലതാണെന്നും വ്യക്തമാക്കി. സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചയിലാണു മുഖ്യമന്ത്രി പാർട്ടി സംസ്ഥാന സമിതിയിൽ മന്ത്രിമാരെ പിന്തുണച്ചത്.
പാർട്ടി മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തി പ്രോഗസ് റിപ്പോർട്ട് തയാറാക്കണമെന്നു സംസ്ഥാന സമതിയിൽ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഇതു പുതിയ കാര്യമല്ല. മുൻ കാലങ്ങളിലും മന്ത്രിമാരുടെ പ്രവർത്തനം പാർട്ടി വിലയിരുത്തിയിട്ടുണ്ടെന്നും അതു ഇപ്പോഴും തുടരുന്നുണ്ടെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം ശരാശരി മാത്രമാണെന്നുള്ള വിമർശനം ഇന്നലെ സംസ്ഥാന സമിതിയിലുണ്ടായി. ഈ കുറവാണു ലൈഫ് പദ്ധതിയുടെ വേഗതയ്ക്കു തടസം. ഈ നില മാറണമെങ്കിൽ പാർട്ടി ശക്തമായി ഇടപെടണം. മന്ത്രിമാരുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന സമിതി ഇന്നും ചേരും.