എം. പ്രേംകുമാർ
തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ശരിയായ ആലോചനയോ ചർച്ചയോ കൂടാതെ ഓർഡിനൻസായി കൊണ്ടുവന്നതിനെതിരേ സിപിഎമ്മും സിപിഐയും തമ്മിൽ തർക്കമുണ്ടായിരുന്നു.
എന്നാൽ, വിഷയം വലിയ രാഷ്ട്രീയ വിമർശനമാകാതെ മുന്നോട്ടു കൊണ്ടുപോയതിനു പിന്നിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ തന്ത്രപൂർവമായ ഇടപെടലായിരുന്നു. നയപരമായ വിഷയങ്ങൾ ഇടതുമുന്നണിയിൽ ചർച്ച ചെയ്തു തീരുമാനിക്കണമെന്നു സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു ഇടയ്ക്കിടയ്ക്കു പറഞ്ഞുകൊണ്ടിരുന്നെങ്കിലും കാനം അദ്ദേഹത്തേയും പിന്നീടു ശാന്തനാക്കി. എന്നാൽ, പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ ലോകായുക്ത നിയമഭേദഗതി ചർച്ചയ്ക്കു കൊണ്ടുവരാനുള്ള നീക്കം കാനം വിരുദ്ധരിൽനിന്നു തുടങ്ങിയിട്ടുണ്ട്.
പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ സിപിഎം മൃദുസമീപനത്തിനെതിരേ ശക്തമായ വിമർശനമാണ് ഇപ്പോൾ സിപിഐ ജില്ലാ സമ്മേളനങ്ങളിൽ ഉയരുന്നത്. തിരുവനന്തപുരം സമ്മേളനത്തിൽ ലളിതമായി തുടങ്ങിയ വിമർശനം കാനത്തിന്റെ സ്വന്തം തട്ടകമായ കോട്ടയത്തെത്തിയപ്പോൾ പാർട്ടി സെക്രട്ടറിക്ക് അസ്വസ്തത ഉണ്ടാക്കുന്നതായി മാറി.
സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി പരിഹസിച്ചിട്ടും കാനം രാജേന്ദ്രൻ അനങ്ങിയില്ലെന്ന വിമർശനം ഉണ്ട്. ഇതു പാർട്ടി സംസ്ഥാന സമ്മേളനമാകുന്പോൾ ആളിക്കത്തിക്കാനുള്ള ശ്രമം കാനം വിരുദ്ധരിൽ നിന്നും സ്വാഭാവികമായും ഉണ്ടാകും. ഇതിന്റെ അണിയറ നീക്കങ്ങൾ ചില നേതാക്കൾ ആരംഭിച്ചിട്ടുണ്ടെങ്കിലും കെ.പ്രകാശ് ബാബുവിന്റെ പിന്തുണ ലഭിക്കാത്തതാണ് അവർക്കു വിലങ്ങുതടിയാകുന്നത്. ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിൽ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന വിമർശനം സിപിഐയിലുണ്ട്.
നിയമസഭയിൽ ലോകായുക്ത നിയമഭേദഗതി ചർച്ചയ്ക്കു വരുന്പോൾ പാർട്ടി ജനപ്രതിനിധികൾ വിയോജിപ്പു രേഖപ്പെടുത്തുമെന്നൊക്കെ പറയുന്നതു പാർട്ടി സെക്രട്ടറി പരിഹാസത്തോടെയാണു നോക്കി കാണുന്നത്. ഇക്കാര്യത്തിൽ ഇനിയൊരു പരിശോധനയുടെ ആവശ്യം സർക്കാർ, മുന്നണി തലത്തിൽ ആവശ്യമില്ലെന്ന നിലപാടിൽ തന്നെയാണു സിപിഐ സംസ്ഥാന സെക്രട്ടറി.
തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ശരിയായ ആലോചനയോ ചർച്ചയോ കൂടാതെ ഓർഡിനൻസായി കൊണ്ടുവന്നതിനെതിരേ സിപിഎമ്മും സിപിഐയും തമ്മിൽ തർക്കമുണ്ടായിരുന്നു.
എന്നാൽ, വിഷയം വലിയ രാഷ്ട്രീയ വിമർശനമാകാതെ മുന്നോട്ടു കൊണ്ടുപോയതിനു പിന്നിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ തന്ത്രപൂർവമായ ഇടപെടലായിരുന്നു. നയപരമായ വിഷയങ്ങൾ ഇടതുമുന്നണിയിൽ ചർച്ച ചെയ്തു തീരുമാനിക്കണമെന്നു സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു ഇടയ്ക്കിടയ്ക്കു പറഞ്ഞുകൊണ്ടിരുന്നെങ്കിലും കാനം അദ്ദേഹത്തേയും പിന്നീടു ശാന്തനാക്കി. എന്നാൽ, പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ ലോകായുക്ത നിയമഭേദഗതി ചർച്ചയ്ക്കു കൊണ്ടുവരാനുള്ള നീക്കം കാനം വിരുദ്ധരിൽനിന്നു തുടങ്ങിയിട്ടുണ്ട്.
പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ സിപിഎം മൃദുസമീപനത്തിനെതിരേ ശക്തമായ വിമർശനമാണ് ഇപ്പോൾ സിപിഐ ജില്ലാ സമ്മേളനങ്ങളിൽ ഉയരുന്നത്. തിരുവനന്തപുരം സമ്മേളനത്തിൽ ലളിതമായി തുടങ്ങിയ വിമർശനം കാനത്തിന്റെ സ്വന്തം തട്ടകമായ കോട്ടയത്തെത്തിയപ്പോൾ പാർട്ടി സെക്രട്ടറിക്ക് അസ്വസ്തത ഉണ്ടാക്കുന്നതായി മാറി.
സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി പരിഹസിച്ചിട്ടും കാനം രാജേന്ദ്രൻ അനങ്ങിയില്ലെന്ന വിമർശനം ഉണ്ട്. ഇതു പാർട്ടി സംസ്ഥാന സമ്മേളനമാകുന്പോൾ ആളിക്കത്തിക്കാനുള്ള ശ്രമം കാനം വിരുദ്ധരിൽ നിന്നും സ്വാഭാവികമായും ഉണ്ടാകും. ഇതിന്റെ അണിയറ നീക്കങ്ങൾ ചില നേതാക്കൾ ആരംഭിച്ചിട്ടുണ്ടെങ്കിലും കെ.പ്രകാശ് ബാബുവിന്റെ പിന്തുണ ലഭിക്കാത്തതാണ് അവർക്കു വിലങ്ങുതടിയാകുന്നത്. ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിൽ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന വിമർശനം സിപിഐയിലുണ്ട്.
നിയമസഭയിൽ ലോകായുക്ത നിയമഭേദഗതി ചർച്ചയ്ക്കു വരുന്പോൾ പാർട്ടി ജനപ്രതിനിധികൾ വിയോജിപ്പു രേഖപ്പെടുത്തുമെന്നൊക്കെ പറയുന്നതു പാർട്ടി സെക്രട്ടറി പരിഹാസത്തോടെയാണു നോക്കി കാണുന്നത്. ഇക്കാര്യത്തിൽ ഇനിയൊരു പരിശോധനയുടെ ആവശ്യം സർക്കാർ, മുന്നണി തലത്തിൽ ആവശ്യമില്ലെന്ന നിലപാടിൽ തന്നെയാണു സിപിഐ സംസ്ഥാന സെക്രട്ടറി.