കൊച്ചി: കുഞ്ചാക്കോ ബോബന് നായകനായി പുറത്തിറങ്ങിയ “ന്നാ താന്‍ കേസ് കൊട്” എന്ന സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട് രാഷ്ട്രീയവിവാദം. “തിയറ്ററിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ” എന്ന പരസ്യവാചകമാണു വിവാദമായത്. നടനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരേ സൈബര്‍ ആക്രമണങ്ങളും അരങ്ങേറി.
ആലുവയിൽ ബൈക്ക് യാത്രികന് റോഡിലെ കുഴിയില്‍ വീണു മരിച്ചതിനു പിന്നാലെ സംസ്ഥാന, ദേശീയപാതകളിലെ കുഴികളെച്ചൊല്ലി രാഷ്ട്രീയതര്‍ക്കങ്ങളും സമരങ്ങളും ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ നടന്നുവരുന്നതിനിടെയാണു പോസ്റ്റര്‍ വിവാദമായത്. വിവാദ പോസ്റ്റര്‍ കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതിനെതിരേയും കടുത്ത വിമര്‍ശനങ്ങൾ ഉയർന്നു. പരസ്യവാചകം സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് ഇടതനുകൂലികളുടെ വാദം. വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നും ആവശ്യമുയർന്നു.
“ഇരട്ടച്ചങ്കന്റെ കേരളത്തിലാണു നീ ജീവിക്കുന്നതെന്ന് ഓര്‍ക്കണം”, “തിയറ്ററിലേക്കു പോകുന്ന വഴിയില്‍ കുഴിയില്ല, അതുകൊണ്ട് സിനിമ കാണുന്നില്ല”, “മര്യാദയ്ക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തോ”, “പടം ബഹിഷ്കരിക്കും-ചെമ്പട”, “കുഴിയില്‍ വീഴാതിരിക്കാന്‍ വീട്ടില്‍ ഇരുന്നോളാം”, “കുഴി കേന്ദ്രത്തിന്റേയാണോ സംസ്ഥാന സര്‍ക്കാരിന്റെ ആണോ” തുടങ്ങിയ കമന്റുകളാണു പോസ്റ്റര്‍ പങ്കുവെച്ച് നിമിഷനേരംകൊണ്ട് കുഞ്ചാക്കോ ബോബന്റെ പേജില്‍ നിറഞ്ഞത്.
അതേസമയം, പരസ്യവാചകത്തെ അനുകൂലിച്ചും നിരവധി പേര് രംഗത്തെത്തി. അനുകൂല നിലപാടുമായി രംഗത്തെത്തിയവര്‍ കുഴികള്‍ നിറഞ്ഞ റോഡുകളുടെ ചിത്രങ്ങളും പങ്കുവച്ചു. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നോവലിസ്റ്റ് ബെന്യാമിന് തുടങ്ങിയവരും രംഗത്തെത്തി. സിനിമാ പരസ്യത്തെപ്പോലും നിങ്ങള്‍ ഭയക്കുന്നുവെങ്കില്‍ സാരമായ എന്തോ നിങ്ങളെ ബാധിച്ചുവെന്നും സിനിമ തിയറ്ററില്‍തന്നെ കാണുമെന്നും ബെന്യാമിന് ഫേസ്ബുക്കില്‍ കുറിച്ചു.
‘കുഴി’ സാമൂഹികപ്രശ്നമെന്നു കുഞ്ചാക്കോ ബോബന്
“ന്നാ താന്‍ കേസ് കൊട്” എന്ന സിനിമയുടെ പോസ്റ്ററില്‍ കുറിച്ചിട്ടുള്ള പരസ്യവാചകങ്ങള്‍ സര്‍ക്കാരിനെതിരല്ലെന്നു നടന് കുഞ്ചാക്കോ ബോബന്. അതിലൂടെ ഒരു സാമൂഹികപ്രശ്നം ഉന്നയിക്കുകയാണു ചെയ്തത്. പരസ്യം താന്‍ ആസ്വദിച്ചു.
ഇത്തരം കാര്യങ്ങളെ രാഷ്ട്രീയമായി കാണാതെ സരസമായി കാണണമെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നാലെ എറണാകുളത്ത് ചിത്രം കാണാനെത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം. സിനിമയില്‍ പ്രതിപാദിക്കുന്നത് തമിഴ്നാട്ടിലെ പ്രശ്നങ്ങളാണ്. ഒരു സര്‍ക്കാരിനേയോ രാഷ്ട്രീയക്കാരേയോ ഉദേശിച്ചുള്ളതല്ല ചിത്രം. വര്‍ഷങ്ങളായി ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഹാസ്യരൂപേണ സിനിമയില്‍ അവതരിപ്പിക്കുകയാണ്.
ഒരു മുന്‍കാല കള്ളന്റെ ജീവിതത്തില്‍ ഒരു കുഴിയുണ്ടാക്കുന്ന പ്രശ്നങ്ങളാണു സിനിമയുടെ പ്രമേയം. സിനിമ കാണില്ല എന്നതെല്ലാം അവരവരുടെ ഇഷ്ടമാണ്. എന്നാല്‍, ഈ സിനിമ കണ്ടവര്‍ക്കു മനസിലാകും എന്താണ് ഉദേശിച്ചതെന്ന്. ചിത്രത്തിന്റെ ചിന്ത കുറേനാളുകള്‍ക്ക് മുമ്പ് ഉണ്ടായതാണ്. ഇന്ന് ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ കുഴി പ്രശ്നമുണ്ടാകുന്നുവെങ്കില്‍ അതു കഥയെഴുതിയ ആളുകളുടെ ദീര്‍ഘവീക്ഷണമാണെന്നും കുഞ്ചാക്കോ ബോബന് പ്രതികരിച്ചു.
ആലുവയിൽ ബൈക്ക് യാത്രികന് റോഡിലെ കുഴിയില്‍ വീണു മരിച്ചതിനു പിന്നാലെ സംസ്ഥാന, ദേശീയപാതകളിലെ കുഴികളെച്ചൊല്ലി രാഷ്ട്രീയതര്‍ക്കങ്ങളും സമരങ്ങളും ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ നടന്നുവരുന്നതിനിടെയാണു പോസ്റ്റര്‍ വിവാദമായത്. വിവാദ പോസ്റ്റര്‍ കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതിനെതിരേയും കടുത്ത വിമര്‍ശനങ്ങൾ ഉയർന്നു. പരസ്യവാചകം സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് ഇടതനുകൂലികളുടെ വാദം. വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നും ആവശ്യമുയർന്നു.
“ഇരട്ടച്ചങ്കന്റെ കേരളത്തിലാണു നീ ജീവിക്കുന്നതെന്ന് ഓര്‍ക്കണം”, “തിയറ്ററിലേക്കു പോകുന്ന വഴിയില്‍ കുഴിയില്ല, അതുകൊണ്ട് സിനിമ കാണുന്നില്ല”, “മര്യാദയ്ക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തോ”, “പടം ബഹിഷ്കരിക്കും-ചെമ്പട”, “കുഴിയില്‍ വീഴാതിരിക്കാന്‍ വീട്ടില്‍ ഇരുന്നോളാം”, “കുഴി കേന്ദ്രത്തിന്റേയാണോ സംസ്ഥാന സര്‍ക്കാരിന്റെ ആണോ” തുടങ്ങിയ കമന്റുകളാണു പോസ്റ്റര്‍ പങ്കുവെച്ച് നിമിഷനേരംകൊണ്ട് കുഞ്ചാക്കോ ബോബന്റെ പേജില്‍ നിറഞ്ഞത്.
അതേസമയം, പരസ്യവാചകത്തെ അനുകൂലിച്ചും നിരവധി പേര് രംഗത്തെത്തി. അനുകൂല നിലപാടുമായി രംഗത്തെത്തിയവര്‍ കുഴികള്‍ നിറഞ്ഞ റോഡുകളുടെ ചിത്രങ്ങളും പങ്കുവച്ചു. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നോവലിസ്റ്റ് ബെന്യാമിന് തുടങ്ങിയവരും രംഗത്തെത്തി. സിനിമാ പരസ്യത്തെപ്പോലും നിങ്ങള്‍ ഭയക്കുന്നുവെങ്കില്‍ സാരമായ എന്തോ നിങ്ങളെ ബാധിച്ചുവെന്നും സിനിമ തിയറ്ററില്‍തന്നെ കാണുമെന്നും ബെന്യാമിന് ഫേസ്ബുക്കില്‍ കുറിച്ചു.
‘കുഴി’ സാമൂഹികപ്രശ്നമെന്നു കുഞ്ചാക്കോ ബോബന്
“ന്നാ താന്‍ കേസ് കൊട്” എന്ന സിനിമയുടെ പോസ്റ്ററില്‍ കുറിച്ചിട്ടുള്ള പരസ്യവാചകങ്ങള്‍ സര്‍ക്കാരിനെതിരല്ലെന്നു നടന് കുഞ്ചാക്കോ ബോബന്. അതിലൂടെ ഒരു സാമൂഹികപ്രശ്നം ഉന്നയിക്കുകയാണു ചെയ്തത്. പരസ്യം താന്‍ ആസ്വദിച്ചു.
ഇത്തരം കാര്യങ്ങളെ രാഷ്ട്രീയമായി കാണാതെ സരസമായി കാണണമെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നാലെ എറണാകുളത്ത് ചിത്രം കാണാനെത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം. സിനിമയില്‍ പ്രതിപാദിക്കുന്നത് തമിഴ്നാട്ടിലെ പ്രശ്നങ്ങളാണ്. ഒരു സര്‍ക്കാരിനേയോ രാഷ്ട്രീയക്കാരേയോ ഉദേശിച്ചുള്ളതല്ല ചിത്രം. വര്‍ഷങ്ങളായി ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഹാസ്യരൂപേണ സിനിമയില്‍ അവതരിപ്പിക്കുകയാണ്.
ഒരു മുന്‍കാല കള്ളന്റെ ജീവിതത്തില്‍ ഒരു കുഴിയുണ്ടാക്കുന്ന പ്രശ്നങ്ങളാണു സിനിമയുടെ പ്രമേയം. സിനിമ കാണില്ല എന്നതെല്ലാം അവരവരുടെ ഇഷ്ടമാണ്. എന്നാല്‍, ഈ സിനിമ കണ്ടവര്‍ക്കു മനസിലാകും എന്താണ് ഉദേശിച്ചതെന്ന്. ചിത്രത്തിന്റെ ചിന്ത കുറേനാളുകള്‍ക്ക് മുമ്പ് ഉണ്ടായതാണ്. ഇന്ന് ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ കുഴി പ്രശ്നമുണ്ടാകുന്നുവെങ്കില്‍ അതു കഥയെഴുതിയ ആളുകളുടെ ദീര്‍ഘവീക്ഷണമാണെന്നും കുഞ്ചാക്കോ ബോബന് പ്രതികരിച്ചു.